നിക്ഷേപകര്‍ ബാങ്ക് ഉപരോധിച്ചു
Sunday, April 14, 2024 4:37 AM IST
പാലാ: കടനാട് സര്‍വീസ് സഹകരണബാങ്കില്‍ നിന്നും പണം തിരികെക്കിട്ടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിക്ഷേപകര്‍ കൊല്ലപ്പിള്ളിയിലുള്ള ഹെഡ് ഓഫീസില്‍ ഉപരോധസമരം നടത്തി.

ഹെഡ് ഓഫീസിലും മൂന്ന് ശാഖകളിലുമായി 95 കോടിയോളം നിക്ഷേപമുണ്ടായിരുന്ന കടനാട് സര്‍വീസ് സഹകരണബാങ്ക് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോള്‍ വഴിയാധാരമായത് സാധാരണക്കാരായ നിരവധി നിക്ഷേപകരാണ്. കുട്ടികളുടെ വിവാഹവും വിദ്യാഭ്യാസവുമടക്കം ലക്ഷ്യമിട്ട് പണം സ്വരൂക്കൂട്ടിയവര്‍ ഇന്ന് ബാങ്കില്‍ കയറിയിറങ്ങി വലയുകയാണ്.

പണം എന്ന് തിരികെ നല്‍കുമെന്ന് ബാങ്കധികൃതര്‍ മറുപടി നല്‍കുന്നില്ലന്നും മുന്‍ ഭരണസമിതികള്‍ അനിയന്ത്രിതവും ചട്ടവിരുദ്ധവുമായ വായ്പകള്‍ നല്കിയതിലൂടെയാണ് ബാങ്ക് പ്രതിസന്ധിയിലായതെന്നും നിക്ഷേപകര്‍ പറയുന്നു. വന്‍തുക വായ്പയെടുത്തവര്‍ തിരികെ അടയ്ക്കാതായതോടെ നിക്ഷേപകര്‍ക്ക് ആവശ്യസമയത്ത് പണം ലഭിക്കാതായി. സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ആഴ്ചയില്‍ 2000 രൂപയാണ് പരമാവധി ലഭിക്കുന്ന തുക.

കഴിഞ്ഞ ഒക്ടോബറില്‍ ഭരണസമിതി അംഗങ്ങള്‍ രാജിവച്ചിരുന്നു. അഡ്മിന്‌സ്‌ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റ് പണംതിരികെ പിടിക്കാന്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ ഇവരെ മാറ്റി മൂന്നംഗ പുതിയ സമിതിയെ ഏകപക്ഷീയമായ നിയമനം നടത്തിയതായി നിക്ഷേപകര്‍ ആരോപിക്കുന്നു. തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം പണം നല്കുന്നതായും ചെറുകിടക്കാരുടെ വായ്പ തിരികെ പിടിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ വന്‍കിട വായ്പക്കാരുടെ നേരെ കണ്ണടയ്ക്കുകയാണെന്നും നിക്ഷേപക കൂട്ടായ്മ ആരോപിച്ചു.

ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പണം തിരികെ പിടിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ലേലനടപടികള്‍ നടത്തുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.