ആവേശത്തോടെ സ്ഥാനാർഥികൾ
Sunday, April 14, 2024 4:37 AM IST
ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പര്യടനം

പാലാ: കൊടിതോരണങ്ങളാല്‍ അലങ്കരിച്ച നൂറു കണക്കിന് ഓട്ടോറിക്ഷകളും ബൈക്കുകളും അകമ്പടിയായി പാലാ നിയോജക മണ്ഡലത്തിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ വാഹന പര്യടനം. അനൗണ്‍സ്‌മെന്‍റ് വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം സ്ഥാനാര്‍ഥിയെ കാണാന്‍ ആളുകള്‍ കാത്തു നിന്നു. കൊന്നപ്പൂക്കളും വര്‍ണ മാലകളുമായിട്ടാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചാനയിച്ചത്.

ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ കലാജാഥ പര്യടനത്തിന് മാറ്റു കൂട്ടി.
തലനാട് പഞ്ചായത്തിലെ മേലടുക്കം ഞായര്‍കുളം ജംഗ്ഷനില്‍ ഇന്നലെ രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പര്യടനം മാണി സി. കാപ്പന്‍ എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് മോളി പീറ്റര്‍ അധ്യക്ഷത വഹിച്ചു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പര്യടനത്തില്‍ സതീഷ് ചെള്ളാനി, പി.ടി. രാജന്‍, ബിജു പുന്നത്താനം, ആര്‍. പ്രേംജി, ജോര്‍ജ് പുളിങ്കാട്, എന്‍. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പര്യടനം മൂന്നിലവ്, തലപ്പലം, ഭരണങ്ങാനം, മേലുകാവ്, കടനാട്, കരൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കടന്ന് താമരക്കുളത്ത് സമാപിച്ചു.

തോമസ് ചാഴികാടന്‍റെ രണ്ടാം ഘട്ട പര്യടനം

പാലാ: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി സ്ഥാനാര്‍ഥിയെ സ്വീകരിച്ച് പാലാ. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന് ആളുകള്‍ സ്ഥാനാർഥിക്ക് പൂക്കളും പഴങ്ങളും നല്‍കി സ്വീകരിച്ചു.

ഇന്നലെ രാവിലെ ചേര്‍പ്പുങ്കല്‍ പള്ളി ജംഗഷനില്‍ നിന്നുമാണ് സ്ഥാനാര്‍ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, കരൂര്‍, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്ഥലത്തും സ്ഥാനാര്‍ഥിയുടെ ഹ്രസ്വമായ പ്രസംഗം. രാഷ്ട്രീയത്തിനപ്പുറം കോട്ടയത്തിന്‍റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടം മാത്രം പറഞ്ഞാണ് സ്ഥാനാര്‍ഥിയുടെ പ്രസംഗം. ഇനി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ പട്ടികയും നിരത്തി. രാത്രി വൈകി പ്രചാരണം രാമപുരം പഞ്ചായത്തിലെ താമരമുക്കിലാണ് സമാപിച്ചത്. ഇന്ന് കോട്ടയത്താണ് പര്യടനം.

കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ കടുത്തുരുത്തി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം 16ന് കിടങ്ങൂരിൽ നിന്നാരംഭിക്കും. കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. കിടങ്ങൂർ, കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകളിലാണ് പര്യടനം. 8.30ന് മാന്നാറിൽ സമാപിക്കും.

ചാഴികാടന്‍റെ പ്രവര്‍ത്തന മികവിന് ജനം അംഗീകാരം നല്‍കും: ജോസ് കെ. മാണി എംപി

പാലാ: ജനങ്ങള്‍ ഏൽപ്പിച്ച ഉത്തരവാദിത്വം വിജയകരമായി നടപ്പാക്കിയ ചാഴികാടന്‍റെ പ്രവര്‍ത്തന മികവിന് വോട്ടര്‍മാര്‍ അംഗീകാരം നല്‍കി വിജയിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭയില്‍ ഊരാശാലയില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജുകുട്ടി ആഗസ്തി, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, മേരി ഡോമിനിക്, കെ.കെ. ഗിരിഷ് കുമാര്‍, പി.എന്‍ പ്രമോദ്, ജോഷി തകിടിപുറം, പ്രിന്‍സ് പാലക്കാട്ടുകുന്നേല്‍, ഡെന്നിസ് എന്നിവര്‍ പ്രസംഗിച്ചു.