മഴയൊന്നു പെയ്തതേയുള്ളു ദേശീയപാതയിൽ നിറയെ വെള്ളക്കെട്ട്
Sunday, April 14, 2024 4:37 AM IST
കാഞ്ഞിരപ്പള്ളി: വേനല്‍മഴ പെയ്തതോടെ ദേശീയപാതയിൽ മിക്കയിടത്തും വെള്ളക്കെട്ട്. ഓടകൾ ഇല്ലാത്തതും ഉള്ള ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് മൂടിയതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.

കഴിഞ്ഞദിവസത്തെ വേനൽ മഴയിൽ ദേശീയപാത 183 ല്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്‍പിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ആളുകളുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയാണ്.

ബസ് സ്റ്റാന്‍ഡ് പ്രവേശന കാവടത്തിന് മുന്‍പിലൂടെ പുത്തനങ്ങാടി ഭാഗത്ത് നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. പുത്തനങ്ങാടി ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകുന്നതിനുള്ള ഭാഗം അടഞ്ഞ് കിടക്കുകയാണ്.

കല്ലും മണ്ണുമിട്ട് മൂടിയ ഭാഗത്തുകൂടി വെള്ളം ഒഴുകാത്തതാണ് പ്രശ്‌നം. ബസ് സ്റ്റാന്‍ഡിന് മുന്‍വശം താഴ്ന്ന ഭാഗമാണ് ഇവിടെ നിന്ന് ഇരു വശത്തേക്കുമുള്ള ഓടയിലേക്ക് വെള്ളം ഒഴുകുന്നതിനും സംവിധാനമില്ല. ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലടക്കം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയിലാണ്.
ചെറിയ വേനല്‍ മഴയിലാണ് ഈ സ്ഥിതി. മഴക്കാലമെത്തുന്നതിന് മുന്‍പ് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.