വീട്ടില്‍ വോട്ട് നാളെമുതല്‍
Sunday, April 14, 2024 4:37 AM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി നാളെ ആരംഭിക്കും.

അസന്നിഹിത വോട്ടര്‍(ആബ്സെന്‍റീ വോട്ടര്‍)വിഭാഗത്തില്‍പ്പെടുത്തിയാണ് 85 വയസു പിന്നിട്ടവര്‍ക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവര്‍ക്കും വീട്ടില്‍ത്തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.

അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വോട്ടിംഗിന്‍റെ ആദ്യഘട്ടം നാളെ തുടങ്ങി 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്‌പെഷല്‍ പോളിംഗ് ടീമുകളെത്തി വോട്ട് രേഖപ്പെടുത്തും. ഒന്നാംഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്ത വോട്ടര്‍മാരുടെ വീടുകളില്‍ 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ രണ്ടാംഘട്ടമായി പോളിംഗ് ടീം സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തും. ഈ രണ്ടുഘട്ടത്തിലും വോട്ടു ചെയ്യാന്‍ സാധിക്കാത്തവരുടെ വീടുകളില്‍ 25ന് (ബഫര്‍ തീയതി) പോളിംഗ് സംഘം വീണ്ടും സന്ദര്‍ശിക്കും.

ഉപവരണാധികാരികള്‍ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാര്‍ഥികള്‍ക്കും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും മുന്‍കൂറായി ലഭ്യമാക്കും. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിംഗിന്‍റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും സംഘം ഒരുക്കും. ജില്ലയില്‍ 15036 പേരാണ് അസന്നിഹിത വിഭാഗത്തിലുള്‍പ്പെടുത്തി വീട്ടില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുളളത്.