എരുമേലിയുടെ സമഗ്ര ജലപദ്ധതി മണിമല പഞ്ചായത്തിലേക്ക്
Monday, April 15, 2024 11:51 PM IST
എരുമേലി: ശബരിമല തീർഥാടകർക്കും നാട്ടുകാർക്കും വെള്ളം നൽകാനുള്ള എരുമേലി സമഗ്ര ജല വിതരണപദ്ധതി ഇനി മണിമല പഞ്ചായത്തിലേക്കും. 13 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.
മണിമല പഞ്ചായത്തിലെ മുക്കട, പൊന്തൻപുഴ, ചാരുവേലി ഉൾപ്പടെ മൊത്തം 42 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ജോലികൾ അന്തിമ ഘട്ടത്തിലായി. ഇനി ഒമ്പതര കിലോമീറ്റർ ദൂരം കൂടി പൈപ്പ് ലൈൻ സ്ഥാപിക്കാനുണ്ട്. 21 മീറ്റർ ഉയരവും മൂന്നു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതുമായ ഉപരിതല ടാങ്കിന്‍റെ നിർമാണം ആരംഭിച്ചിട്ടില്ല. ഇതു പൂർത്തിയാകുന്നതോടെ ജല വിതരണത്തിലേക്കു കടക്കാനാകും. ടാങ്ക് നിർമാണത്തിന് ആറുമാസമെങ്കിലും വേണ്ടി വരുമെന്നതിനാൽ അടുത്ത വേനൽക്കാലത്താണ് പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്ക് ഉറപ്പാവുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ ലൈനിൽ മൊത്തം മൂവായിരത്തോളം കണക്‌ഷനുകൾ നൽകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. നിലവിൽ 1500ൽപരം കണക്‌ഷനുകൾക്കു നടപടികളായിട്ടുണ്ട്.

പൊരിയന്മല ടാങ്കിൽനിന്ന്

എരുമേലിയിലെ പൊരിയന്മല ടാങ്കിൽനിന്നാണ് പൈപ്പ് ലൈൻ ആരംഭിക്കുന്നത്. ഇതുവഴി എരുമേലി പഞ്ചായത്തിലെ കനകപ്പലം, കരിമ്പിൻതോട് ഭാഗത്ത്‌ എത്തി വനപാതയിലൂടെ മണിമല പഞ്ചായത്തിലെ മുക്കട പത്ത് സെന്‍റ് കോളനി, വളകൊടിചതുപ്പ്, പൊന്തൻപുഴ എന്നിവിടങ്ങളിൽ എത്തുന്ന വിധമാണ് പൈപ്പ് ലൈൻ. മുക്കട കൂവക്കാവ് സ്‌കൂളിന് അടുത്താണ് ടാങ്ക് നിർമിക്കുക.

ഗ്രാമീണറോഡുകളുടെ
നവീകരണം

ഗ്രാമീണ റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച ഭാഗങ്ങൾ ഇനി നവീകരിക്കാനുണ്ട്. ഇതിൽ മൂന്നു റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് അനുമതിയായി. എരുമേലി-മുക്കട റോഡ് ഉടനെ വീതി വർധിപ്പിച്ച് നവീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് ഈ റോഡിൽ ഇപ്പോൾ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ജോലികൾ പെട്ടെന്നു നടത്തിയതെന്ന് ജല അഥോറിറ്റി പ്രൊജക്‌ട് വിഭാഗം പറഞ്ഞു.

ഈ റോഡിൽ നാലര കിലോമീറ്റർ ദൂരമാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ നടത്തിയിരിക്കുന്നത്. 150 ഡിഐ പൈപ്പുകളാണ് സ്ഥാപിച്ചത്. ഈ റോഡിന്‍റെ മധ്യത്തിൽനിന്ന് ഇരുവശങ്ങളിലേക്കും നാലര മീറ്റർ വീതി ലഭിക്കുന്ന നിലയിലാണ് ഇനി റോഡ് നവീകരണ ജോലികൾ നടക്കുക. ഇതു മുൻനിർത്തി റോഡിന്‍റെ പരമാവധി വശം ചേർത്താണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്.

പെരുന്തേനരുവിയിൽനിന്ന്

പമ്പയാറിലെ പെരുന്തേനരുവിയിൽ നിന്നാണ് എരുമേലി സമഗ്ര ജലവിതരണ പദ്ധതിക്കു വെള്ളം ലഭിക്കുന്നത്. പെരുന്തേനരുവിയിലുള്ള കെഎസ്ഇബിയുടെ ഡാമിൽനിന്നാണ് ഇവിടെയുള്ള പമ്പ് ഹൗസ് വഴി വെള്ളം ശേഖരിക്കുന്നത്. ഡാമിൽ മഴക്കാലത്ത് മാത്രമാണ് വൈദ്യുതി ഉത്പാദനമുള്ളത്.

അതുകൊണ്ട് വേനൽക്കാലത്ത് ഡാമിലെ വെള്ളം ജലവിതരണ പദ്ധതിക്കു ലഭിക്കുന്നതിനാൽ വിതരണത്തിന് ക്ഷാമം നേരിടുന്നില്ല. മുക്കൂട്ടുതറ എംഇഎസ് കോളജിന് സമീപത്തെ പ്ലാന്‍റിൽ വെള്ളം എത്തിച്ച് ശുചീകരിച്ചശേഷമാണ് വിവിധയിടങ്ങളിലേക്കു ടാങ്കുകളിലും പൈപ്പ് ലൈനുകളിലും വെള്ളം എത്തിക്കുന്നത്. ജല അഥോറിറ്റി പ്രൊജക്‌ട് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ബാസ്റ്റിൻ, അസിസ്റ്റന്‍റ് എൻജിനിയർ ആകാശ് എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ.