‘പി.എം. മര്‍ക്കോസ് കഠിനാധ്വാനം കൈമുതലാക്കിയ വ്യക്തിത്വം’
Tuesday, April 16, 2024 5:16 AM IST
കോട്ടയം: കഠിനാധ്വാനവും നിരന്തര പരിശ്രമവും കൈമുതലാക്കിയ വ്യക്തിത്വത്തിന്‍റെ ഉടമയാണ് പി.എം. മാർക്കോസെന്നു ന്യൂനപക്ഷ വികസന വകുപ്പ് ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്. ദളിത് കത്തോലിക്കാ സഭ സ്ഥാപക പ്രസിഡന്‍റ് പി.എം. മര്‍ക്കോസിന്‍റെ 63-ാം ചരമവാര്‍ഷിക ആചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കായിരുന്നു അദ്ദേഹം.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. എസ്‌സി, എസ്ടി ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി.

ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, ഡിസിഎംഎസ് വിജയപുരം രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ആന്‍റണി, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ പി. സ്റ്റീഫന്‍ തുടങ്ങിയവർ പ്രസംഗിച്ചു.

വയലാ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട യു.വി. മാത്യുവിനെയും കെആര്‍എല്‍സിസി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രബലദാസിനെയും പൊന്നാടയണിയിച്ചു ആദരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഫാ. ജോസഫ് തറയിലിന്‍റെ കാര്‍മികത്വത്തില്‍ നല്ലിടയന്‍ പള്ളിയിൽ വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി.