മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിലെ മെറ്റൽക്കൂന അപകടക്കെണി‍യാകുന്നു
Tuesday, April 16, 2024 10:38 PM IST
മുണ്ടക്കയം: കോസ്‌വേ ജംഗ്ഷനിൽ ബൈപാസ് ആരംഭിക്കുന്നിടത്തു റോഡിന്‍റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽക്കൂന അപകടങ്ങൾ സൃഷ്ടിക്കുന്നു. കോസ്‌വേ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് ബൈപാസിലേക്കു കയറുന്ന റോഡിന്‍റെ വശത്താണ് മെറ്റൽ റോഡിൽ നിരന്നു കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അടക്കം വളവുതിരിയുമ്പോൾ ഇവിടെ അപകടത്തിൽപ്പെടുന്നതു പതിവായി മാറിയിട്ടുണ്ട്.

അപകടം നിത്യസംഭവം

കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടു സ്കൂട്ടറുകളാണ് റോഡിലേക്കു നിരന്നുകിടക്കുന്ന മെറ്റലിൽ കയറി അപകടത്തിൽപ്പെട്ടത്. ബൈപാസിനോട് ചേർന്നു മണിമലയാറ്റിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പ്രളയത്തിൽ തകർന്ന സ്റ്റേഷന്‍റെ പുനർനിർമാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.

ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള ഹൈഡ്രോളജി ഡിപ്പാർട്ട്മെന്‍റ് മുണ്ടക്കയം ഡിവിഷന്‍റെ കീഴിലാണ് നിർമാണം നടക്കുന്നത്. നാളുകൾക്കുമുമ്പ് തുടങ്ങിയ നിർമാണ പ്രവർത്തനം ഇതുവരെ പൂർത്തിയായിട്ടില്ല. ഇവിടേക്ക് എത്തിച്ച മെറ്റലും മണലും മറ്റു നിർമാണ സാമഗ്രികളും റോഡിന്‍റെ വശത്ത് കൂടിക്കിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. വഴി പരിചയമില്ലാതെ രാത്രിയിലെത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

ഗതാഗതക്കുരുക്ക്

ഒരേസമയം രണ്ടു വാഹനങ്ങൾ എത്തുമ്പോൾ റോഡിന്‍റെ വശത്തു വച്ചിരിക്കുന്ന നിർമാണ സാമഗ്രികൾ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷ ദിവസങ്ങളിൽ മുണ്ടക്കയം ടൗണിലും കോസ്‌വേ പാലത്തിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

റോഡിന്‍റെ വശങ്ങളിൽ അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന നിർമാണ സാമഗ്രികൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുവാനിടയാക്കുന്നു. കൂടാതെ റോഡിന്‍റെ വശങ്ങളിലൂടെ നടന്നു പോകുന്ന കാൽനട യാത്രക്കാരുടെമേൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ ഇളകിത്തെറിക്കുന്നതും പതിവ് സംഭവമാണ്. ഇത് അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. അടിയന്തരമായി മെറ്റൽക്കൂനകൾ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.