വേന്പനാട്ടുകായലിൽ നാട്ടുമീൻ ചാകര
Wednesday, April 17, 2024 6:30 AM IST
കോട്ടയം: വേമ്പനാട്ട് കായലിലും അനുബന്ധ തോടുകളിലും നാടന്‍ മീന്‍പിടിത്ത കാലമാണ്. വേനലില്‍ ജലനിരപ്പ് കുറയുന്നതോടെ ഉടക്കുവലയിട്ടാണ് തൊഴിലാളികളുടെ മീന്‍പിടിത്തം. വള്ളങ്ങളില്‍പോയി ഏറെദൂരം ഉടക്കുവല വിരിച്ച് മണിക്കൂറുകള്‍ കാത്തിരുന്നാല്‍ ഏറെപ്പേര്‍ക്കും ചെരുവം നിറയെ മീന്‍കിട്ടുന്നുണ്ട്. വരാലും കൂരിയും പുല്ലനും ചേറുമീനും പരലും വലയില്‍ കുരുങ്ങും.

കായല്‍ മത്സ്യവ്യാപന പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങളാണ് ഇവയേറെയും. മീന്‍ നന്നായി ലഭിക്കുന്ന ദിവസങ്ങളില്‍ മൂവായിരം രൂപവരെ വരുമാനം ലഭിക്കുന്ന തൊഴിലാളികളുണ്ട്. വലിയ കരിമീനിന് കിലോ 500 രൂപയും ഇടത്തരത്തിന് 400 രൂപയും ചെറുതിന് 300 രൂപയുമാണ് നിരക്ക്.

വരാലും കൂരിയും പുല്ലനും 250 രൂപ വീതം വില കിട്ടും. തോടുകളിലും കായലുകളിലും നിന്നു മീന്‍പിടിച്ച് തൊഴിലാളികള്‍ കടവിലും റോഡരുകിലും നേരിട്ട് വില്‍ക്കുകയാണ്. ചിലര്‍ക്ക് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഷാപ്പുകളിലും നിന്ന് പതിവായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്.

ഈ കച്ചവടത്തില്‍ ഇടനിലക്കാരില്ലെന്നതാണ് തൊഴിലാളികള്‍ക്കു നേട്ടം. വള്ളം, വല, മണ്ണെണ്ണ എന്നിവയുടെ ചെലവുകണക്കാക്കിയാല്‍ ഉടക്കുവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം വലിയ നേട്ടമല്ലെന്ന് ഇവര്‍ പറയുന്നു.

ചില ദിവസങ്ങളില്‍ മീന്‍ ലഭ്യത നന്നേ കുറയുകയും ചെയ്യും. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞതോടെ അപ്പര്‍കുട്ടനാട്ടിലെ ജലശേഖരങ്ങളില്‍ കരിമീന്‍ പ്രജനനം നന്നേ കുറഞ്ഞുവരുന്നു. വിഷം കലക്കിയുള്ള മീന്‍പിടിത്തവും കായല്‍മത്സ്യങ്ങളുടെ ലഭ്യത ഇടിയാനിടയാക്കി.