മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: തിരുവഞ്ചൂർ
Wednesday, April 17, 2024 6:30 AM IST
അതിരമ്പുഴ: കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കാനുള്ള ഗ്രാന്‍റ് തുക 53,000 കോടി രൂപയാണെന്നും ഈ തുക നൽകാതെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും നിയമസഭയിൽ രേഖകൾ സഹിതം പറഞ്ഞശേഷം പിന്നീട് സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ വെറും 13,000 കോടി മാത്രമേ കേരളത്തിന് നൽകാനുള്ളുവെന്ന് സത്യവാങ്മൂലം നൽകിയതിലൂടെ മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

ഒന്നാം തിയതി തന്നെ പെൻഷൻ വിതരണം ഉറപ്പാക്കുക, പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എംജി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡന്‍റ് ഇ.ആർ. അർജുനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. പ്രകാശ്, കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്‍റ് ജോറോയ് പൊന്നാറ്റിൽ, ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി. ഹരിദാസ്, അതിരമ്പുഴ മണ്ഡലം പ്രസിഡന്‍റ് ജൂബി ജോസഫ്, ബി. മോഹനചന്ദ്രൻ, ജോസ് മാത്യു, ജോർജ് വർഗീസ്, എ. മുരളീധരൻ പിള്ള, എം. പദ്മകുമാരിയമ്മ, വി.എസ്. ഗോപാലകൃഷ്ണൻ നായർ, എം.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.