സിവില്‍ സ്‌റ്റേഷന്‍ റൗണ്ടാനയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു
Wednesday, April 17, 2024 10:37 PM IST
പാലാ: തലങ്ങും വിലങ്ങും വാഹനങ്ങള്‍. വീതി കൂടിയ റോഡില്‍ മറുവശം കടക്കാന്‍ കാല്‍നട യാത്രക്കാര്‍ ഏറെ നേരം കാത്തിരിക്കണം. നാല്‍ക്കവലയായ പാലാ സിവില്‍ സ്‌റ്റേഷന്‍ റൗണ്ടാനയില്‍ ദിനം പ്രതി ഗതാഗതക്കുരുക്ക് മുറുകിവരുന്നു. ഇവിടെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.

രാമപുരം, ഉഴവൂര്‍ റൂട്ടുകളില്‍നിന്നു വരുന്ന വാഹനങ്ങള്‍, കോട്ടയം റൂട്ടില്‍നിന്നു ബൈപാസിലൂടെ വരുന്ന വാഹനങ്ങള്‍, തൊടുപുഴ റൂട്ടില്‍നിന്നു ബൈപാസിലൂടെ വരുന്ന വാഹനങ്ങള്‍, പാലാ ടൗണില്‍നിന്നു രാമപുരം, ഉഴവൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇവയെല്ലാം ഈ ജംഗ്ഷനില്‍ സന്ധിക്കുമ്പോള്‍ ഗതാഗത തടസം നിത്യസംഭവമാവുകയാണ്.

ഇവിടെ താല്‍ക്കാലികമായി ട്രാഫിക് ഐലൻഡ് തീര്‍ത്തിട്ടുണ്ടെങ്കിലും ഇവിടെ നിന്ന് ഗതാഗതനിയന്ത്രണം സാധ്യമല്ല. റോഡില്‍ നിന്നാണ് ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നത്. പലപ്പോഴും എന്‍സിസി വിദ്യാര്‍ഥികളെയും ഹോം ഗാര്‍ഡിനെയുമാണ് ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്.അവധിധി ദിനങ്ങൾക്കു തലേന്നും തിങ്കളാഴ്ചയും ഇതുവഴി വാഹനത്തിൽ സഞ്ചരിക്കണമെങ്കില്‍ നല്ലനേരം നോക്കേണ്ട അവസ്ഥയാണ്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസ് ഉണ്ടെങ്കിലും വാഹനങ്ങളുടെ ബാഹുല്യം മൂലം നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

കോട്ടയം ഭാഗത്തുനിന്നുള്ള ബൈപാസുവഴി ഇറക്കമിറങ്ങി അമിത വേഗതയിലാണ് പലപ്പോഴും വാഹനങ്ങള്‍ വരുന്നത്. ഇതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പാലാ നഗരത്തില്‍ നിലവില്‍ ഏറ്റവും തിരക്കേറിയ സിവില്‍ സ്റ്റേഷനു മുന്നിലെ റൗണ്ടാനയില്‍ പരിചയസമ്പന്നരായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് രൂക്ഷമായ ഗതാഗത തടസം ഒഴിവാക്കണമെന്ന് പാലാ പൗരസമിതിയോഗം ആവശ്യപ്പെട്ടു. പി. പോത്തന്‍ അധ്യക്ഷത വഹിച്ചു.