തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നത് നിർത്തി
Thursday, April 18, 2024 12:04 AM IST
കുമരകം: തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നത് ആലപ്പുഴ കളക്ടറുടെ ഉത്തരവിനെ തുടർന്ന് നിർത്തിവച്ചു. ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതിനാൽ കർഷകർ നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ നടപടി.

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ കുടിവെള്ള പദ്ധതികളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ ഈ വർഷം ഓരുമുട്ടുകൾ നിർമിച്ചില്ല. തന്മൂലം താഴത്തങ്ങാടി ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികളിൽ ഉപ്പുവെള്ളം എത്തും. ഇതും ബണ്ട് തുറക്കുന്നത് നിർത്തിവയ്ക്കാൻ കാരണമായി.

മാർച്ച് 15-ന് തുറക്കേണ്ട ഷട്ടർ ഈ വർഷം ഏപ്രിൽ 12 നാണ് തുറന്നുതുടങ്ങിയത്. രണ്ട് ദിവസങ്ങൾക്കൊണ്ട് മധ്യഭാഗത്തുള്ള മൂന്നാം ഘട്ടത്തിലെ 29 ഷട്ടറുകൾ തുറന്നപ്പോഴാണ് ബാക്കി ഷട്ടറുകൾ തുറക്കുന്നത് നിർത്തിവയ്ക്കാൻ അധികൃതർ നിർദേശിച്ചത്. ബാക്കിയുള്ള 61 ഷട്ടറുകളും നാലു ലോക്ക് ഷട്ടറുകളും ഇനിയും തുറക്കാനുണ്ട്.

കാർഷിക കലണ്ടർ പ്രകാരം നെൽകൃഷി ഇറക്കാത്തതും ശുദ്ധജല പദ്ധതികൾ സംരക്ഷിക്കുന്നതിന് യഥാസമയം ഓരുമുട്ടിടാത്തതുമാണ് ഷട്ടറുകൾ തുറക്കാൻ എല്ലാവർഷവുംവൈകുന്നതിന്‍റെ പ്രധാന കാരണം.