പാലാ ജൂബിലി കപ്പേളയുടെ പുനരുദ്ധാരണം ആരംഭിച്ചു
Thursday, April 18, 2024 12:04 AM IST
പാലാ: പാലായുടെ വിശ്വാസ ഗോപുരമായി മാനം മുട്ടെ നിലകൊള്ളുന്ന അമലോത്ഭവ ജൂബിലിക്കപ്പേളയുടെ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചു. കുരിശുപള്ളിയുടെ ചുമതലയുള്ള പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, പുത്തന്‍ പള്ളി വികാരിമാരുടെ നേതൃത്വത്തില്‍ ഇന്നലെ പ്രാര്‍ഥനാശുശ്രൂഷയോടെയാണ് പണികള്‍ക്ക് ആരംഭം കുറിച്ചത്.

കരിങ്കല്ലുകള്‍ കൊത്തിയെടുത്ത് ഏഴു നിലകളിലായി നിര്‍മിച്ചിട്ടുള്ള കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ വര്‍ഷങ്ങളായി നടത്തിയിരുന്നില്ല. പായല്‍ കഴുകി കല്ലിന്‍റെ ഭംഗി തിരിച്ചുകൊണ്ടുവരിക, ചോര്‍ച്ച ഭാഗങ്ങള്‍ പരിഹരിക്കുക, ജനലുകള്‍ക്കും അതിനോട് ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കും സംഭവിച്ച കേടുപാടുകള്‍ നീക്കുക, ഇടിമിന്നല്‍ രക്ഷാചാലകം സുശക്തമാക്കുക, വൈദ്യുതി സംവിധാനങ്ങളുടെ നവീകരണം നടത്തുക എന്നിവയാണ് പുനരുദ്ധാരണ പണികളുടെ ഭാഗമായി നടത്തുന്നത്. ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനവും ഒരുക്കുന്നുണ്ട്.

കുരിശുപള്ളിയുടെ നിലവിലെ അവസ്ഥയ്ക്കുള്ള കാരണവും അതിനുള്ള പരിഹാരവും ശാസ്ത്രീയമായും സാങ്കേതികമായും പഠനം നടത്താന്‍ ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജുമായി ബന്ധപ്പെടുകയും അവര്‍ പഠിച്ചു റിപ്പോര്‍ട്ട് നല്കുകയും ചെയ്തിരുന്നു. കുരിശുപള്ളിയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച എൻജിനിയര്‍ യേശുദാസുമായും യോഗ പ്രതിനിധികളുമായും ചൂണ്ടച്ചേരി സെന്‍റ് ജോസഫ്‌സ് കോളജിലെ എൻജനീയറിംഗ് ടീം ചര്‍ച്ച ചെയ്യുകയും കുരിശുപള്ളി പലതവണ സന്ദര്‍ശിക്കുകയും ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അന്തിമ റിപ്പോര്‍ട്ടില്‍ പള്ളി പ്രതിനിധിയോഗം തീരുമാനമെടുക്കുകയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അംഗീകാരം നല്‍കുകയും ചെയ്തതോടെയാണ് പണികള്‍ ആരംഭിച്ചത്. പണികള്‍ക്ക് നേതൃത്വം നല്‍കാന്‍ പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അമ്പതു ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കണക്ക്. കത്തീഡ്രല്‍ പള്ളി വികാരിയും ജൂബിലി കപ്പേള കമ്മിറ്റി പ്രസിഡന്‍റുമായ ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, പുത്തന്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

1955-ല്‍ പണി ആരംഭിച്ച് 22 വര്‍ഷം കൊണ്ടാണ് 1977ല്‍ പാലാ ടൗണ്‍ അമലോത്ഭവമാതാ ജൂബിലി കുരിശുപള്ളി പൂര്‍ത്തിയായത്. കുരിശുപള്ളിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ ഇപ്പോള്‍ നടത്തുന്നത്. ഗോവണിയും വടവും ബന്ധിപ്പിച്ച് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് പണിക്കാര്‍ മുന്നോട്ടുപോകുന്നത്.