ജനറല്‍ ആശുപത്രി കാത്ത് ലാബിലെ സൗജന്യ സേവനം നിലച്ചു
Thursday, April 18, 2024 12:04 AM IST
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രി കാത്ത്‌ലാബിലെ സൗജന്യ സേവനങ്ങള്‍ നിലച്ചു. ചികിത്സയ്ക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്‍കാനുള്ളതിനെത്തുടര്‍ന്ന് വിതരണം നിറുത്തിയതാണ് സേവനങ്ങള്‍ മുടങ്ങാന്‍ കാരണം.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്ന ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി സേവനങ്ങളുടെ പ്രവര്‍ത്തനമാണ് ഏപ്രില്‍ ഒന്നു മുതൽ മുടങ്ങിയിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം എന്നിവയ്ക്കാവശ്യമായ സ്റ്റെന്‍ഡ്, ബലൂണ്‍സ്, കൊറോണറി വയേഴ്സ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്ന കമ്പനികള്‍ക്കാണ് പണം നല്‍കാനുള്ളത്. ഒന്നരക്കോടിയോളം രൂപയാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍നിന്നു മാത്രം നല്‍കാനുള്ളത്.

2021ല്‍ പ്രവര്‍ത്തനം ആരംഭിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ഇതുവരെ 1327 പേര്‍ക്കാണ് ചികിത്സ നല്‍കിയത്. ഇതില്‍ 720 പേര്‍ക്ക് ആന്‍ജിയോഗ്രാം പരിശോധനയും 600 പേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി ചികിത്സയും നല്‍കി.

മലയോര മേഖലയിലെ നിര്‍ധനരായ രോഗികള്‍ ഏറെയും ആശ്രയിക്കുന്നത് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെയാണ്. പീരുമേട്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന കാത്ത്‌ലാബിലെ സൗജന്യ സേവനം നിലച്ചതോടെ രോഗികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.