എന്‍റെ വോട്ട് കിട്ടുന്ന ആൾ ജയിക്കും; 108ന്‍റെ നിറവിൽ കുട്ടിയമ്മ പറയുന്നു
Thursday, April 18, 2024 12:04 AM IST
എരുമേലി: തെരഞ്ഞെടുപ്പിനെപ്പറ്റി പറയുമ്പോൾ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളായ 108 വയസുള്ള എരുമേലി കനകപ്പലം നീറംപ്ലാക്കൽ ശോശാമ്മ മാത്തൻ എന്ന കുട്ടിയമ്മ ഒന്ന് ചിരിക്കും. എന്നിട്ട് പറയും... എന്‍റെ വോട്ട് കിട്ടുന്ന ആൾ ജയിക്കും. അങ്ങനെ ജയിച്ചവരിൽ സ്വന്തം മകനും ആങ്ങളയുമുണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. തന്‍റെ ആദ്യ വോട്ട് കാളപ്പെട്ടിക്കായിരുന്നെന്ന് കുട്ടിയമ്മ പറഞ്ഞു.

പുതിയ തലമുറയ്ക്ക് ഒട്ടും അറിയാത്ത ചിലത് പഴയ തെരഞ്ഞെടുപ്പിലുണ്ടെന്ന് കുട്ടിയമ്മ പറയുന്നു. പണ്ട് ബൂത്തുകളിൽ ഓരോ സ്ഥാനാർഥിക്കും ഒരു പെട്ടി വയ്ക്കും. വോട്ട് ചെയ്ത് ബാലറ്റ് ഈ പെട്ടിയിൽ ഇടണം. ഓരോ സ്ഥാനാർഥിക്കും ഓരോ നിറത്തിലുള്ള പെട്ടിയാണ് ഉണ്ടാവുക. പെട്ടികൾ ഒന്നിച്ചു കൊണ്ടുവന്ന് ഓരോ സ്ഥാനാർഥിയുടെയും വെവ്വേറെ തുറന്ന് എണ്ണിയാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

1916 ഒക്‌ടോബർ ആറിനാണ് കുട്ടിയമ്മയുടെ ജനനം. ഇരുപത്തിനാലാം വയസിൽ ആദ്യ വോട്ട്. വോട്ടവകാശം ലഭിച്ച ശേഷം ഒന്നൊഴികെ എല്ലാ തെരഞ്ഞെടുപ്പിലും കുട്ടിയമ്മ വോട്ട് ചെയ്തു. 2015 ൽ പെട്ടന്നുണ്ടായ അസുഖം മൂലം കിടപ്പിലായതിനാൽ അന്നത്തെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.

സഹോദരൻ പരേതനായ പി.ജി. മത്തായി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും കുട്ടിയമ്മ സന്തോഷപൂർവം വോട്ട് ചെയ്തു. മകനും കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്‍റുമായ ജോയി മേപ്രായിൽ വാർഡിൽ മത്സരിച്ച് ജയിച്ച് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റായപ്പോഴും അമ്മയുടെ വോട്ടായിരുന്നു ആത്മവിശ്വാസം വർധിപ്പിച്ചത്.

പ്രായത്തിന്‍റെ അവശത മൂലം യാത്ര ചെയ്യാൻ പ്രയാസമായതിനാൽ ഇത്തവണ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള അനുമതിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുട്ടിയമ്മ.

മകൻ മേപ്രായിൽ ജോയി (പീലിപ്പോസ് മാത്തൻ) യോടൊപ്പം കുടുംബവീട്ടിലാണ് കുട്ടിയമ്മ കഴിയുന്നത്. പിതാവ് മേപ്രായിൽ പാപ്പി പഴയ കാലത്തെ സർക്കാർ ഫോറസ്റ്റ് കോൺട്രാക്ടറായിരുന്നു. 13 വയസുള്ളപ്പോഴായിരുന്നു തന്‍റെ വിവാഹമെന്ന് കുട്ടിയമ്മ പറയുന്നു. എട്ട് മക്കളിൽ നാലു പേർ മരിച്ചു. ഭർത്താവ് ചാക്കോ മാത്തൻ 28 വർഷം മുമ്പാണ് മരിച്ചത്.