Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nri News

Middle East and Gulf

കുവൈറ്റ് എയർവേയ്സ് സർവീസുകൾ താത്കാലികമായി നിർത്തിവച്ചു

 

കുവൈറ്റ് സിറ്റി: നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചതായി കുവൈറ്റ് എയർവേയ്സ് അറിയിച്ചു.

കമ്പനിയുടെ എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ബാധിക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി.

യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈറ്റ് എയർവേയ്സിന്‍റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.

NRI

മൈക്രോപ്ലാസ്റ്റിക്കിനെതിരേ ഇന്ത്യൻ കൗമാരക്കാരുടെ കണ്ടുപിടിത്തത്തിന് "അർഥ് പ്രൈസ്'

ന്യൂഡൽഹി: കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് (അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ) മലിനീകരണത്തിനെതിരേ വാളൻപുളിയുടെ കുരു ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പരിഹാരം കണ്ടെത്തിയ മൂന്ന് ഇന്ത്യൻ കൗമാരക്കാർക്ക് അന്താരാഷ്‌ട്ര അംഗീകാരം.

വിവിയൻ ഛാവ്ഛാരിയ, അരിയാന അഗർവാൾ, അവ്യാന മേത്ത എന്നീ 16 വയസുകാരാണ് 2026ലെ ആഗോള പരിസ്ഥിതി മത്സരമായ "ദി അർഥ് പ്രൈസ്'ന്‍റെ ഏഷ്യൻ മേഖല ജേതാക്കളായത്.

ഉപേക്ഷിക്കുന്ന പുളിങ്കുരുവിൽ നിന്ന് ഇവർ വികസിപ്പിച്ചെടുത്ത "പ്ലാസ്-സ്റ്റിക്' എന്ന ബയോഡീഗ്രേഡബിൾ പൗഡർ വെള്ളത്തിലിട്ടാൽ, അത് പ്ലാസ്റ്റിക് കണങ്ങളെ ആകർഷിച്ച് ഒന്നിച്ച് ചേർക്കുന്നു. തുടർന്ന് ഒരു സാധാരണ കാന്തം ഉപയോഗിച്ച് ഇവ വെള്ളത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാം.

ഐഐടി ഗുവാഹത്തിയുടെ സഹായത്തോടെ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഗ്രാമീണ മേഖലകളിൽ വൈദ്യുതിയോ വലിയ ഫിൽട്ടറുകളോ ഇല്ലാതെ ശുദ്ധജലം ലഭ്യമാക്കാൻ സഹായിക്കും.

പുരസ്കാരത്തുകയായി ലഭിച്ച 12,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) ഉപയോഗിച്ച് പദ്ധതി കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.

NRI

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന് ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.

ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്‌റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡന്‍റ് ബിന്ദു ലിന്‍സണ്‍, ഉപദേശക ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി ബെന്നി, ഫിന്‍ഖ് പ്രസിഡണ്ട് അമ്പു സെല്‍വി ധനപാലന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ജിആര്‍സിസി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്‍, ക്യൂ മെലോഡിയ കോര്‍ഡിനേറ്റര്‍ റഊഫ് മലയില്‍, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന്‍ പൊയ്‌ലി, തസീര്‍ ജെന്യൂന്‍ പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.

റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.

NRI

ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ്: പ്രഫഷണൽ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു

ലണ്ടൻ: സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സിന്‍റെ (SoR) കീഴിലുള്ള പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR UK) സംഘടിപ്പിക്കുന്ന ഇന്‍റർനാഷണൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസിന്‍റെ (IRC 2026) ഭാഗമായി, റേഡിയോഗ്രാഫി രംഗത്തെ മികവുകൾ അംഗീകരിക്കുന്നതിനായുള്ള പ്രൊഫഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു.

172 പ്രതിനിധികൾ പങ്കെടുത്ത 2025-ലെ കോൺഫറൻസി വൻ വിജയത്തിന് ശേഷമാണ് കൂടുതൽ വിപുലമായി 2026-ലെ സമ്മേളനം ഒരുങ്ങുന്നത്. യുകെയിൽ നിന്നും ലോകമെമ്പാടുമുള്ള റേഡിയോഗ്രാഫർമാർ, ഗവേഷകർ, വിദ്യാർഥികൾ, വ്യവസായ പങ്കാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒരുമിപ്പിച്ച് വിജ്ഞാന കൈമാറ്റത്തിനും, റേഡിയോളജി രംഗത്തെ നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനുമുള്ള മികച്ച വേദിയായി ഈ കോൺഫറൻസ് മാറും.

"Empowering Radiographers, Enabling Intelligence" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന വിഷയം. ഈ വിഷയത്തിലൂന്നി, അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ അനുഭവങ്ങൾ, ഗവേഷണങ്ങൾ, കേസ് സ്റ്റഡീസ് എന്നിവ ഉൾപ്പെടുത്തിയുള്ള പ്രബന്ധങ്ങളും സയന്റിഫിക് കമ്മിറ്റി ഔദ്യോഗികമായി ക്ഷണിക്കുന്നുണ്ട്.

കോൺഫറൻസി ഭാഗമായി റേഡിയോഗ്രാഫി പ്രൊഫഷണലുകളെ ആദരിക്കുന്നതിനായി നൽകുന്ന അവാർഡുകൾ പ്രധാനമായും നാല് വിഭാഗങ്ങളിലാണുള്ളത്:എക്സലൻസ് ഇൻ റേഡിയോളജി അവാർഡ് (Excellence in Radiology Award):രോഗീപരിചരണം, സുരക്ഷ, ക്വാളിറ്റി എന്നിവ മെച്ചപ്പെടുത്തുന്ന മികച്ച ക്ലിനിക്കൽ പ്രാക്ടീസിനുള്ള പുരസ്കാരം. ഇന്നൊവേഷൻ ആൻഡ് സർവീസ് ഇംപ്രൂവ്മെന്റ് അവാർഡ് (Innovation & Service Improvement Award): ഗവേഷണം, ഡിജിറ്റൽ ഇന്നൊവേഷൻ, സർവീസ് റീഡിസൈൻ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരം.

റൈസിംഗ് സ്റ്റാർ അവാർഡ് (Rising Star Award): കരിയറിന്‍റെ ആദ്യ അഞ്ച് വർഷത്തിനുള്ളിൽ മികച്ച നേതൃപാടവവും പ്രഫഷണൽ വളർച്ചയും കാഴ്ചവയ്ക്കുന്ന യുവ പ്രൊഫഷണലുകൾക്ക്.

ഡിസ്റ്റിംഗ്വിഷ്ഡ് റേഡിയോഗ്രാഫി പ്രാക്ടീസ് അവാർഡ് (Distinguished Radiography Practice Award): ഈ മേഖലയിൽ 20 വർഷത്തിലധികം സുദീർഘമായ സേവനമനുഷ്ഠിക്കുകയും, റേഡിയോഗ്രാഫി പ്രഫഷണിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിർന്ന പ്രഫഷണലുകൾക്ക് (മുമ്പ് Veteran Radiographer Award എന്ന് അറിയപ്പെട്ടിരുന്നത്).

നോമിനേഷൻ സമർപ്പിക്കേണ്ട വിധം:യുകെയിലെ ഡയഗ്നോസ്റ്റിക്, തെറാപ്പിറ്റിക് റേഡിയോഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ അവാർഡുകൾക്കായി അപേക്ഷിക്കാവുന്നതാണ്. നോമിനേഷനുകൾ സ്വയം സമർപ്പിക്കുകയോ, അർഹരായ നിങ്ങളുടെ സഹപ്രവർത്തകരെ നിർദ്ദേശിക്കുകയോ (Peer nomination) ചെയ്യാം. അവാർഡ് നിർണ്ണയത്തിലെ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഒരു സ്വതന്ത്ര പാനലായിരിക്കും അവാർഡുകൾ തീരുമാനിക്കുക.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും നോമിനേഷൻ ഫോം സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://sites.google.com/view/irc2026uk

NRI

മഹ്ബൂല മെട്രോയിൽ ഡെന്‍റൽ വിഭാഗം ആരംഭിച്ചു

കുവൈറ്റ് സിറ്റി: മഹ്ബൂലയിലെ ആരോഗ്യരംഗത്ത് വിശ്വാസത്തിന്‍റെ പുതിയ അധ്യായമായി മാറിക്കൊണ്ടിരിക്കുന്ന "മെട്രോ സൂപ്പർ മെഡിക്കൽ കെയറിൽ' ആധുനിക സൗകര്യങ്ങളോടു കൂടിയ ഡെന്‍റൽ വിഭാഗം പ്രവർത്തനമാരംഭിച്ചു.

ആധുനിക സാങ്കേതികവിദ്യയും രോഗികേന്ദ്രിത സമീപനവും ചേർന്ന ദന്തപരിചരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഡെന്റൽ വിദഗ്ധനായ ഡോ. അനുഭവ് റോയിയുടെ നേതൃത്വത്തിലാണ് ഡെന്റൽ വിഭാഗം പ്രവർത്തിക്കുന്നത്.

ഒരു കുവൈറ്റി ദിനാർ മാത്രമാണ് കൺസൾറ്റേഷൻ ഫീസ് എന്നത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ 25 ശതമാനം ഇളവും ദന്ത വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ദന്തചികിത്സാരംഗത്തെ പരിചയസമ്പത്ത് കൊണ്ട് രോഗികളുടെ വിശ്വാസം നേടാൻ ഡോക്ടർക്ക് കഴിഞ്ഞിട്ടുണ്ട്.

 

NRI

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ സെമിനാർ ശനിയാഴ്ച

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അധ്യാപകർക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താത്പര്യമുള്ളവർക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു.

"സൺഡേ സ്കൂൾ ഒരു ദൗത്യം: അടുത്ത തലമുറയ്ക്കായി ഒരുമിച്ച്' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 3:30 വരെ റൗലറ്റിലുള്ള ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (8501 Liberty Grove Rd, Rowlett, TX) സഭയിൽ വച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മീയവും മാനസികവുമായ വളർച്ചയെപ്പറ്റിയും ഇന്നത്തെ ആധുനിക സംസ്കാരത്തിൽ അവരെ എങ്ങനെ സൽവഴിയിൽ നടത്തണം എന്നതിനെക്കുറിച്ചും ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ മേഖലകളിൽ പ്രശസ്തരായവർ ക്ലാസുകൾ നയിക്കുന്നതാണ്.

ഡോ. തോമസ് ഇടിക്കുള (മോഡറേറ്റർ), ഡോ. സുശീൽ മാത്യു, ഡോ. ജെപ്സിൻ മാലിയിൽ എന്നിവരെ കൂടാതെ പ്രാദേശിക സഭകളിൽ നിന്നുള്ള പ്രഗത്ഭരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

"അടുത്ത തലമുറയെ ക്രിസ്തീയ മൂല്യങ്ങളിൽ വളർത്തിയെടുക്കുക', "പുതിയ കാലഘട്ടത്തിലെ പാഠ്യപദ്ധതികളും അധ്യാപന രീതികളും', "കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിയുക', "ഇന്നത്തെ സംസ്കാരത്തിൽ എങ്ങനെ ഫലപ്രദമായി പഠിപ്പിക്കാം' തുടങ്ങിയ പ്രധാന കാര്യങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്.

സൺഡേ സ്കൂൾ അധ്യാപകർ, പാസ്റ്റർമാർ, മാതാപിതാക്കൾ, സഭാ നേതാക്കൾ തുടങ്ങി താത്പര്യമുള്ള ഏവർക്കും ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.

സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് താഴെ പറയുന്ന ലിങ്ക് വഴിയോ Dallascitywide.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ മാസം 21-നു മുമ്പായി രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://tinyurl.com/DCF-Seminar2026. പങ്കെടുക്കുന്ന ഏവർക്കും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ) - 214 223 1194, എസ്. പി. ജെയിംസ് (സെക്രട്ടറി): 214 334 6962.

NRI

വെടിക്കെട്ടും ആനയും അമ്പാരിയുമായി അമേരിക്കൻ മണ്ണിൽ തൃശൂർ പൂരാവേശം

ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രകമ്പനവും കുടമാറ്റത്തിന്‍റെ വർണവിസ്മയവും വെടിമരുന്നിന്‍റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു "മിനി തൃശൂർ' ഉണർന്നു. യുഎസ് തൃശൂർ പൂരത്തിന്‍റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്‍റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സാംസ്കാരിക വിരുന്നായി മാറി.

ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോർന്നുപോകാതെയാണ് അന്യനാട്ടിൽ പുനഃസൃഷ്ടിക്കപ്പെട്ടത്.

പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും തങ്ങളുടെ വേരുകളും സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്.

 

 

 

 

NRI

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ ശക്തമായ നടപടി വേണം: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്‍റെ വിദ്യാഭ്യാസ സംവിധാനത്തിനാകെ വലിയ അപമാനമാണെന്നും കല കുവൈറ്റ്‌ അഭിപ്രായപെട്ടു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ്. എൻടിഎ പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പിന്‍റെ ചുമതല നേരത്തെയുള്ളതുപോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്നും ആരോപണങ്ങൾ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കല ആവശ്യപ്പെട്ടു.

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ സെന്ററുകളിൽ നിന്ന് നിരവധി വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് പോയിട്ടുള്ളത്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇനിയെങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യുമെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും.

വീണ്ടും പരീക്ഷയ്ക്കായി എത്തിച്ചേരേണ്ട സാഹചര്യം പ്രവാസി കുടുംബങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലും മാനസിക സമ്മർദത്തിലുമാക്കുന്നതായും കല ചൂണ്ടിക്കാട്ടി. കല കുവൈറ്റ് പ്രസിഡന്‍റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും സംയുക്ത പ്രസ്താവനയിലാണ് പ്രതിഷേധം അറിയിച്ചത്.

NRI

പ്രവാസി വനിതയ്ക്ക് സാന്ത്വനമായി പ്രവാസി മിത്ര

മനാമ: രോഗബാധയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന പ്രവാസി വനിതയ്ക്ക് സഹായഹസ്തം നീട്ടി ബഹ്‌റനിലെ പ്രവാസി വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര.

സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സയും യാത്രാച്ചെലവും വഹിക്കാൻ ഗാർഹിക തൊഴിലാളിയായ യുവതിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിൽ പ്രവാസി മിത്ര പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് അംഗങ്ങളിൽ നിന്നും വിഭവം സമാഹരിച്ച് യുവതിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു വിമാന ടിക്കറ്റും പ്രവാസി മിത്ര ഗൾഫ് കിറ്റും നൽകി.

സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായ പ്രവാസി മിത്ര ഇതിന് മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ സംഘടന തുടർന്നും പ്രതിബദ്ധത പുലർത്തുമെന്ന് പ്രസിഡന്‍റ് സബീന അബ്ദുൽ ഖാദിറും കോഓർഡിനേറ്റർ ഷിജിന ആഷിഖും അറിയിച്ചു.

NRI

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയയ്ക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മനാമ എംസിഎംഎ ഹാളില്‍ നടന്നു. ജോയിന്‍റ് സെക്രട്ടറി സുധീർ സുലൈമാൻ സ്വാഗതം ആശംസിച്ചു.

ഏരിയ കോഓര്‍ഡിനേറ്റര്‍ കൊല്ലം ഷമീർ സലിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് അനോജ് മാസ്റ്റർ സംഘടനപ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി അലക്സും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ അരുൺ പ്രസാദും സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി.

 

NRI

ജർമനിയിൽ ബാങ്ക് കൊള്ളയും ബന്ദിനാടകവും; പ്രത്യേക സേന പ്രദേശം വളഞ്ഞു

ബെർലിൻ: പടിഞ്ഞാറൻ ജർമ്മനിയിലെ റെയിൻലാൻഡ് - ഫാൽസ് സംസ്ഥാനത്തിലെ സിൻസിഗ് നഗരത്തിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ബാങ്ക് കൊള്ളശ്രമം ബന്ദിനാടകമായി മാറി.

പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞുനിർത്തിയ സായുധ സംഘം ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ ബന്ദികളാക്കിയത്.

സംഭവത്തിന്‍റെ ചുരുക്കം:

വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതിനാണ് സംഭവം. ബാങ്കിന് പുറത്തുവച്ച് കാഷ് ട്രാൻസ്‌പോർട്ട് വാഹനത്തിന്‍റെ ഡ്രൈവറെ അക്രമി ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് ബാങ്കിനുള്ളിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ബന്ദികൾ:

വാഹനത്തിന്‍റെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ നിലവിൽ അക്രമികളുടെ കസ്റ്റഡിയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ ബാങ്കിന്‍റെ വോൾട്ട് ഏരിയയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

പോലീസ് നടപടി:

പ്രത്യേക സായുധ സേന സ്ഥലത്തെത്തി ബാങ്കും പരിസരവും പൂർണമായി വളഞ്ഞു. സുരക്ഷാ കാരണങ്ങളാൽ നഗരമധ്യത്തിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ജാഗ്രത:

അക്രമികൾ പോലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. നിലവിൽ പുറത്തുള്ള പൊതുജനങ്ങൾക്ക് അപകടമില്ലെന്ന് പോലീസ് അറിയിച്ചു.

പ്രത്യേക സേനാംഗങ്ങൾ അക്രമികളുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പോലീസ് വക്താവ് അറിയിച്ചു. നഗരം അതീവ ജാഗ്രതയിലാണ്.

NRI

ഹാന്‍റാവൈറസ് ഭീതിയിൽ ക്രൂസ് കപ്പൽ; മൂന്ന് മരണം; ജർമനിയിലും ജാഗ്രതാ നിർദേശം

ബെർലിൻ: കടലിലെ ആഡംബര യാത്രയിൽ ഹാന്‍റാവൈറസ് ബാധയെ തുടർന്ന് ക്രൂസ് കപ്പലിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കപ്പൽ കർശന നിരീക്ഷണത്തിലാണ്.

ആഗോളതലത്തിൽ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. എലികൾ, ചുണ്ടെലികൾ തുടങ്ങിയവയിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.

വായുവിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പനി, പേശിവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്‍റാവൈറസ് പൾമണറി സിൻഡ്രോം (എച്ച്പിഎസ്) മരണകാരണമായേക്കാം. ഹാന്‍റാവൈറസ് പടർന്ന് മൂന്ന് പേർ മരിച്ച "എം.വി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിൽ നിന്നുള്ള ഒരു യാത്രക്കാരനെ വിദഗ്ധ നിരീക്ഷണത്തിനായി ജർമനിയിലെത്തിച്ചിട്ടുണ്ട്.

നെതർലാൻഡിൽ വിമാനമിറങ്ങിയ ഇയാളെ ഡ്യൂസൽഡോർഫിൽ നിന്നുള്ള പ്രത്യേക ഫയർ സർവീസ് സംഘം ആംബുലൻസിൽ ഏറ്റുവാങ്ങി ഡ്യൂസൽഡോർഫ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചു.

കപ്പലിൽ രോഗം ബാധിച്ച വ്യക്തിയുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നെങ്കിലും നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തെ കപ്പലിൽ നിന്ന് രണ്ട് ജീവനക്കാരെയും രോഗബാധ സംശയിക്കുന്ന ഒരാളെയും നെതർലാൻഡിലേക്ക് മാറ്റിയിരുന്നു. കേപ് വെർഡിക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിൽ മൂന്ന് യാത്രക്കാർ മരണപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന രാജ്യാന്തര തലത്തിൽ ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചത്.

എലികളുടെ വിസർജ്യങ്ങളിലൂടെയും മറ്റും പടരുന്ന ഹാൻറ്റാ വൈറസിനെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡ്യൂസൽഡോർഫ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇയാളുടെ ദേശീയതയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വീടുകളിലും പരിസരങ്ങളിലും എലികളുടെ ശല്യം ഒഴിവാക്കണമെന്നും, പഴയ സ്റ്റോർ റൂമുകളോ ബേസ്‌മെന്‍റുകളോ വൃത്തിയാക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും ജർമൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദേശിച്ചു.

വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക വാക്സീനുകളോ ചികിത്സയോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധം മാത്രമാണ് ഏക പോംവഴി. യാത്രക്കാർ വിദേശയാത്രകൾക്ക് ശേഷം പനിയോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ ഉടൻ ഡോക്ടറെ കാണണമെന്നും അധികൃതർ അറിയിച്ചു.

NRI

റവ.ഫാ. ജോബിൻ ജോസിന് ഡെട്രോയിറ്റ് മാർത്തോമ്മാ ഇടവകയു‌ടെ സ്വീകരണം

ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ.ഫാ. ജോബിൻ ജോസും കുടുംബവും മിഷിഗണിലെത്തി. വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയ ഫാ. ജോബിൻ ജോസിനെയും കുടുംബത്തെയും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.

1978-ൽ സ്ഥാപിതമായ ഡെട്രോയിറ്റ് മാർതോമ്മാ ഇടവകയുടെ 18-ാമത് വികാരിയായിയാണ് ഫാ ജോബിൻ ജോസ് ചുമതലയേൽക്കുന്നത്. അച്ചനോടൊപ്പം ഭാര്യ ജിൻസി ആനി ജോർജ് കൊച്ചമ്മ, മക്കളായ സിയ സാറ ജോബിൻ, നഥാൻ ജോസ് ജോബിൻ, നിയ മറിയം ജോബിൻ എന്നിവരും ഉണ്ടായിരുന്നു.

 

NRI

ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക വാർഷിക സമ്മേളനം നടത്തി

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാതിഥിയായിരുന്നു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍റ് റവ.ഡോ. പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു.

 

NRI

അയർലൻഡിൽ ദേശീയ ബൈബിൾ കലോത്സവം വർണാഭമായി

ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ കത്തോലിക്കാ സമൂഹത്തിന്‍റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഡബ്ലിൻ താലയിലെ സെന്‍റ് മാർക്ക്സ് നാഷണൽ സ്കൂളിൽ നടന്നു.

വിശ്വാസത്തിന്‍റെ ആത്മാവിനെ വിവിധ കലാരൂപങ്ങളിലൂടെ അവതരിച്ച ഈ മഹോത്സവം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും കുട്ടികളുടെ പ്രതിനിധികളും ചേർന്ന് തിരിതെളിച്ച് കലോത്സവത്തിന് തുടക്കം കുറിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ കാറ്റിക്കിസം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മന്നത്തുകാരൻ, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ്, സെക്രട്ടറി ലിജി ലിജോ, കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ, കലോത്സവം കോഓർഡിനേറ്റർ ബാബു ജോസഫ്, ജിൻസി ജിജി, പിആർഒ ബിജു നടയ്ക്കൽ, വിവിധ റീജിയണൽ കാറ്റിക്കിസം സെക്രട്ടറിമാർ, ഡബ്ലിൻ റീജിയണൽ സെക്രട്ടറി ജിമ്മി ആന്‍റണി, ട്രസ്റ്റി ബെന്നി ജോൺ, നാഷണൽ, റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

മത്സരാർഥികൾക്കും സംഘാടകർക്കും പ്രോത്സാഹനമായി യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കലോത്സവത്തിൽ സാന്നിധ്യം വഹിച്ചു.

അയർലൻഡിലെ നാല് റീജിയണുകളിൽ നടന്ന കലോത്സവങ്ങളിൽ വിജയികളായ മത്സരാർഥികളാണ് നാഷണൽ തല മത്സരങ്ങളിൽ പങ്കെടുത്തത്. അയർലൻഡും നോർത്ത് അയർലൻഡും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം കലോത്സവത്തെ മലയാളി സമൂഹത്തിന്‍റെ പ്രധാന കലാസംഗമങ്ങളിലൊന്നാക്കി ഉയർത്തി.

ബൈബിൾ ആശയങ്ങളെ ആസ്പദമാക്കിയ കലാപ്രകടനങ്ങൾ മത്സരാത്മകതയും കലാസൗന്ദര്യവും സമന്വയിപ്പിച്ചു. നൃത്തം, ഗാനാലാപനം, ചിത്രരചന, ഏകാഭിനയം, സ്കിറ്റ് തുടങ്ങി വിവിധ മത്സരവിഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും തുല്യോത്സാഹത്തോടെ പങ്കെടുത്തു.

കലാസമ്പന്നമായ അവതരണങ്ങളും മനോഹരമായ വേഷഭൂഷകളും നൃത്തവേദിയെ മിഴിവാർന്നതാക്കി.

 

NRI

ടെക്സസ് ടഗ് ഓഫ് വാർ ലീഗ്: ഡാളസ് സോഷ്യൽ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ശനിയാഴ്ച

ഡാളസ്: ടെക്സസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി വീണ്ടും ഒരുങ്ങുകയാണ്. ഡാളസ് സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ടെക്സസ് ടഗ് ഓഫ് വാർ ലീഗ് രണ്ടാം സീസൺ' ശനിയാഴ്ച (മേയ് ഒമ്പത്) ഗാർലൻഡ്, ടെക്സസിലെ എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും.

സാമൂഹിക ഐക്യവും കായിക ആവേശവും കൂട്ടിയിണക്കുന്ന ഈ മഹത്തായ പരിപാടിയിലേക്ക് എല്ലാ കായികപ്രേമികളേയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഡാളസ് സോഷ്യൽ ക്ലബ് സംഘാടകർ അറിയിച്ചു.

ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയം (5210 Locust Grove Rd, Garland, TX 75043) ആണ് ഈ വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്. രാവിലെ 11ന് ആരംഭിച്ച് വൈകുന്നേരം ആറിന് വരെ നീണ്ടുനിൽക്കുന്ന ഈ ലീഗിൽ ടെക്സസിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കും.

ഇത് കേവലം ഒരു മത്സരമല്ല, മറിച്ച് ശക്തിയും ഏകോപനവും ടീം സ്പിരിറ്റും പരീക്ഷിക്കപ്പെടുന്ന ഒരു കായിക ഉത്സവം കൂടിയാണ്. പങ്കെടുക്കുന്ന ഓരോ ടീമിനും കായിക മത്സരത്തിന്‍റെ തീവ്രതയും ഒപ്പം സൗഹൃദത്തിന്‍റെ മധുരവും ഒരുപോലെ അനുഭവിക്കാനാകും.

ഈ മത്സരം ടെക്സസിലെ ടീമുകൾക്കായി മാത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഓരോ ടീമിനും അനുവദനീയമായ ഭാരപരിധി 1325 എൽബിഎസ് + 10 എൽബിഎസ് വരെയാണ്.

പരിപാടിക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്‍റ് ജിനു കുടിലിൽ (347 241 2032), സെക്രട്ടറി കുട്ടൻ മൂപ്രപ്പള്ളിൽ (405 401 7933), കൺവീനർ സൈമൺ ചാമക്കാല (214 385 1015) എന്നിവരാണ്. കൂടാതെ ടിജോ ചങ്ങങ്കരി (469 386 8698), പ്രതീഷ് ജോൺ വാഴകാട്ട് (214 763 5659) എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.

ടെക്സസിലെ മലയാളി സമൂഹത്തിനും കായിക പ്രേമികൾക്കും ഒന്നിച്ചുചേരാനും സൗഹൃദം പുതുക്കാനും ആവേശം നിറഞ്ഞ ഒരു ദിനം ആസ്വദിക്കാനും ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം എത്തി ഈ മഹോത്സവത്തിന്‍റെ ഭാഗമാകാൻ ഏവരെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

NRI

കാൽഗറി സെന്‍റ് മേരീസ് ദേവാലയ കൂദാശയും പ്രതിഷ്ഠാ ദിനവും 29, 30 തീയതികളിൽ

കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്‍റ് മേരീസ് ദേവാലയം കൂദാശ നിർവിലേക്ക്. ഈ മാസം 29, 30 തീയതികളിൽ നടത്തപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസിന്‍റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ യൂലിയോസിന്‍റെയും സഹകാർമികത്വത്തിലും നടത്തപ്പെടുന്നതാണ്.

2002ൽ ഒരു congregation ആയി തുടങ്ങിയ കാൽഗറി സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഏഴ്വർഷകാലം മാസത്തിൽ ഒരു സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2010 ഓടു കൂടി ഇവിടെ പൂർണ സമയം വികാരി വരികയും തുടർന്ന് ഇടവക അഭ്യൂത പൂർവമായ വളർച്ചയിൽ കൂടി മുൻപോട്ട് പോവുകയും ചെയ്തു.

 

NRI

കെഎച്ച്എൻഎ പുതിയ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു

ടാമ്പ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) 2023 - 2025 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളും കൺവൻഷന്‍റെ വരവ് - ചെലവ് കണക്കുകളും പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റിയെ ട്രസ്റ്റി ബോർഡും ഡയറക്‌ടർ ബോർഡും സംയുക്തമായി രൂപീകരിച്ചു.

ഉദയൻ മേനോൻ (ഫ്ലോറിഡ), സഹൃദയ പണിക്കർ (ന്യൂയോർക്ക്), രഘുനാഥൻ നായർ (ന്യൂയോർക്ക്) എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. 

പ്രഫഷണൽ മികവും സാമ്പത്തിക വിശകലന പാടവവും ഉള്ള വ്യക്തികളെയാണ് ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണനും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായരും പറഞ്ഞു.

NRI

ഒസിഐ ചട്ടങ്ങളിൽ വൻ മാറ്റം: പാസ്‌പോർട്ട് പുതുക്കിയാൽ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം, ലംഘിച്ചാൽ പിഴ

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്കായുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) ചട്ടങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ഇനി മുതൽ പിഴ ഈടാക്കും.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

മൂന്ന് മാസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യണം: വിദേശ പാസ്‌പോർട്ട് പുതുക്കി ലഭിച്ചാൽ 90 ദിവസത്തിനുള്ളിൽ (മൂന്ന് മാസം) അതിന്‍റെ വിശദാംശങ്ങൾ ഒസിഐ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിരിക്കണം.

പിഴ ശിക്ഷ: നിശ്ചിത കാലാവധി കഴിഞ്ഞാൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് 25 ഡോളർ പിഴ നൽകേണ്ടി വരും.

യാത്രാ തടസം: കാലാവധി കഴിഞ്ഞതോ അപൂർണ്ണമോ ആയ ഒസിഐ രേഖകളുമായി യാത്ര ചെയ്താൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പ്രവേശനം നിഷേധിക്കാൻ സാധ്യതയുണ്ട്.

ബയോമെട്രിക് ലിങ്കിംഗ്: ഒസിഐ രേഖകൾ ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതിലൂടെ വിമാനത്താവളങ്ങളിലെ ഇ-പ്രോസസിംഗ് വേഗത്തിലാകും.

ഫീസ് ഏകീകരണം: ലോകത്തെ എല്ലാ ഇന്ത്യൻ മിഷനുകളിലും ഒസിഐ ഫീസ് ഘടന ഏകീകരിച്ചു.

പുതുക്കിയ ഒസിഐ ഫീസ് നിരക്കുകൾ: അപേക്ഷാ വിഭാഗം ഫീസ് (വിദേശത്ത്) ഫീസ് (ഇന്ത്യയിൽ)പുതിയ ഒസിഐ അപേക്ഷ275 ഡോളർ15,000 രൂപഒസിഐ റീ-ഇഷ്യൂ (പാസ്‌പോർട്ട് മാറുമ്പോൾ) 25 ഡോളർ-നഷ്ടപ്പെട്ടാൽ/നശിച്ചാൽ (ഡ്യൂപ്ലിക്കേറ്റ്)100 ഡോളർ - പിഐഒയിൽ നിന്ന് ഒസിഐയിലേക്ക് മാറാൻ100 ഡോളർ.

ഗവേഷകർക്കും ശ്രീലങ്കൻ വംശജർക്കും ആശ്വാസംഉയർന്ന വൈദഗ്ധ്യമുള്ള ഒസിഐ ഉടമകളെ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ ഗവേഷണ, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകൾ ലഘൂകരിച്ചു.

ഇതിനായി നേരത്തെ ഉണ്ടായിരുന്ന ആറ് മാസത്തെ റെസിഡൻസി നിബന്ധന ഒഴിവാക്കി. കൂടാതെ, ശ്രീലങ്കൻ തമിഴ് വംശജരുടെ അഞ്ച്, ആറ് തലമുറകൾക്കും ഇനി മുതൽ ഒസിഐക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.

പ്രവാസികൾ ശ്രദ്ധിക്കാൻ: വിദേശ പാസ്‌പോർട്ട് പുതുക്കിയ ഉടൻ തന്നെ ഒസിഐ പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് വഴി പിഴയും വിമാനത്താവളങ്ങളിലെ യാത്രാ തടസങ്ങളും ഒഴിവാക്കാം.

NRI

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിപുലമായ ആഘോഷിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു. ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളികൾ താമസിക്കുന്നയിടത് ഇവർ സന്ദർശനം നടത്തി.

അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ് കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

 

 

NRI

ഐനന്‍റ് നഴ്സസ് ഡേ ആഘോഷിച്ചു

ഡാളസ്: ഇന്ത്യൻ - അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്‍റ്) നഴ്സ് ഡേ ആഘോഷിച്ചു.

ഗാർലൻഡ് ബ്രോഡ് വേയിലെ ഐസിഇസി ഹാളിൽ നടന്ന ഗംഭീരമായ പരിപാടിയിൽ ഐനന്‍റിന്‍റെയും നെനയുടെയും ഫൗണ്ടർ അംഗവുമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു.

നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം മുഖ്യ ലക്ഷ്യ മായി കാണാനും തളർന്നിരിക്കാതെ കടന്നു ചെല്ലണമെന്നും അവർ പറഞ്ഞു.

പ്രസിഡന്‍റ് മഹേഷ്‌ പിള്ള പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത് ആന്‍റണി സ്വാഗതം പറയുകയും ഏയ്ഞ്ചൽ ജ്യോതി നന്ദി പറയുകയും ചെയ്തു.

NRI

വാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഡാളസ് മോർണിംഗ് ന്യൂസ്

ഡാളസ്: ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമപ്രവർത്തനം നടത്തിയ 15 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.

ബ്രേക്കിംഗ് ന്യൂസ്, കമ്യൂണിറ്റി വർക്ക്, ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച റിപ്പോർട്ടർമാർ, എഡിറ്റർമാർ, വിഷ്വൽ ജേണലിസ്റ്റുകൾ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പബ്ലിഷറും സിഇഒയുമായ ഗ്രാന്‍റ് മോയിസ്, എക്സിക്യൂട്ടീവ് എഡിറ്റർ കോളിൻ മക്കെയ്ൻ നെൽസൺ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

സത്യസന്ധതയും സർഗാത്മകതയും നിലനിർത്തിക്കൊണ്ട് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന മാധ്യമപ്രവർത്തനത്തെ ആഘോഷിക്കുക എന്നതാണ് ഈ ചടങ്ങിന്‍റെ ലക്ഷ്യമെന്ന് കോളിൻ മക്കെയ്ൻ നെൽസൺ പറഞ്ഞു.

ക്രിസ്റ്റഫർ വിൻ "റോബർട്ട് ഡബ്ല്യു. ഡെഷർഡ് അവാർഡ് ഫോർ സിവിക് ജേണലിസം' കരസ്ഥമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകർ അടങ്ങുന്ന പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.

NRI

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: കേരളത്തില്‍ നിന്നും ഖത്തര്‍, ബഹ്റിന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് വിമാന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 30 മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ദുബായി, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റിന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും.

NRI

മരുഭൂമിയിലെ വിയർപ്പിന് ആദരം; അബുദാബിയിൽ ലേബർ ഹീറോകളായി നാല് മലയാളികൾ, കഠിനാധ്വാനത്തിന്‍റെ വിജയഗാഥ

അബുദാബി: കഠിനാധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്‍റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി.

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച "ലേബർ ഹീറോ അവാർഡ് 2026' വേദിയിൽ യുഎഇയുടെ തൊഴിലാളിമേഖലയിൽ സജീവമായ 33 പ്രവാസികളെയാണ് ആദരിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവർക്കിടയിൽ നാല് മലയാളികൾക്കും പുരസ്കാരത്തിളക്കം. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാൽ (കൊല്ലം), അമ്പാടിക്കണ്ണൻ മണി (തിരുവനന്തപുരം) എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികൾ.

നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തെരഞ്ഞെടുത്തത്.

ചെറിയ തുടക്കം, വലിയ നേട്ടം; പ്രവാസ മണ്ണിലെ മലയാളി കരുത്ത്

പുരസ്കാര ജേതാക്കളിൽ കണ്ണൂർ കടക്കാട് സ്വദേശിയായ ബിജു ചീനക്കണ്ടിയുടെ ജീവിതം അതിജീവനത്തിന്‍റെ വലിയൊരു പാഠപുസ്തകമാണ്. ഇരുപത് വർഷം മുൻപ് വെറുമൊരു ബാച്ചിലറായി മെച്ചപ്പെട്ട ജീവിതം തേടി മരുഭൂമിയിലെത്തിയ ബിജു അബുദാബി നാഷണൽ ഹോട്ടൽസിൽ ഓഫീസ് ബോയിയായാണ് പ്രവാസ ജീവിതം തുടങ്ങിയത്.

തോറ്റുകൊടുക്കാൻ തയ്യാറാകാതെ കഠിനാധ്വാനത്തിലൂടെ ഓരോ പടവുകളും ചവിട്ടിക്കയറിയ ബിജു ഇന്ന് അൽ ബറക ഹോൾഡിംഗിന് കീഴിലുള്ള സാദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻ വില്ലേജിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറാണ്.

ബിജുവിനൊപ്പം തന്നെ മംഗലാപുരം സ്വദേശിയായ അബ്ദുൾ ലത്തീഫും വേദിയിൽ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പിൽ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ്.

തൊഴിൽ മേഖലയിൽ ദൈനം ദിന സംഭാവനകൾ നൽകുന്നവരാണ് പുരസ്‌കാര ജേതാക്കളായ മറ്റു മലയാളികളും. തൊഴിൽ തേടി വർഷങ്ങൾക്ക് മുൻപ് യുഎഇയിലെത്തിയ ഇവർക്കു പറയാനുള്ളതും അന്നം നൽകുന്ന നാടിന്‍റെ അഭിമാന കഥകൾ.

മറ്റൊന്നും പ്രതീക്ഷിക്കാതെ, ചെയ്യുന്ന തൊഴിലിനോട് പൂർണ്ണ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പുലർത്തിയതിന്റെ ഭാഗമായാണ് പുരസ്‌കാരത്തിനായി ഇവരെ തിരഞ്ഞെടുക്കപ്പെട്ടത്.


അതിജീവനത്തിന്‍റെ വിശ്വഗാഥകൾ; വിയർപ്പൊഴുക്കിയവർക്ക് നാടിന്‍റെ സല്യൂട്ട്

ഇന്ത്യയ്ക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയിൽ ആദരിക്കപ്പെട്ടത്.

ക്ലീനറായി ജോലി ആരംഭിച്ച് അക്കോമഡേഷൻ ആർട്ടിസ്റ്റ് ആയി മാറിയവരും ഡാറ്റാ എൻട്രി ഓപ്പറേറ്ററിൽ നിന്ന് അഡ്മിൻ തസ്തികയിലേക്ക് ഉയർന്നവരും ഉൾപ്പെട്ട ഈ പട്ടിക അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിശബ്ദമായി പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറി.

ഘാനയിൽ സ്വന്തമായി ഒരു ആർട്ട് ഗ്യാലറി നടത്തിയിരുന്ന ഇവാൻ ഓപോകു അഡാഡെ എന്ന യുവാവ് 2021-ൽ യുഎഇയിൽ എത്തിയത് ഒരു ക്ലീനറായി. ഇവാനിലെ കലാകാരനെ തിരിച്ചറിഞ്ഞ മാനേജ്‌മെന്‍റ് എഡിഎൻഎച്ച് കേറ്ററിംഗ് സർവീസിലെ അക്കോമഡേഷൻ കലാകാരനായി അദ്ദേഹത്തെ ഉയർത്തി.

ശ്രീലങ്കൻ സ്വദേശിയായ മേനക രവിനാദയുടെ പുരോഗതിയുടെ കഥയും സമാനം. 2018-ൽ വെറുമൊരു ഡാറ്റാ എൻട്രി ഓപ്പറേറ്ററായി കരിയർ തുടങ്ങിയ രവിനാദ കഠിനാധ്വാനത്തിലൂടെ അഡ്മിൻ ജോലിയിലേക്ക് ഉയർന്നു.

ഓരോ തൊഴിലാളിയും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ യുഎഇ നൽകുന്ന പിന്തുണയെയും സുരക്ഷിതമായ അന്തരീക്ഷത്തെയും ചടങ്ങിൽ സ്നേഹത്തോടെ സ്മരിച്ചു.

മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, എഡി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷൻ അതോറിറ്റി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ പുരസ്കാര ചടങ്ങ് അവിസ്മരണീയമാക്കിയത്

NRI

എഐ ബിയർ നിർമിച്ച് അച്ഛനും മകനും; അമ്പരന്ന് ‌ടെക് ലോകം

ബെർലിൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഒരു ഗ്ലാസ് ബിയർ നിർമിച്ചാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും ലോകത്തെ ആദ്യത്തെ "എഐ ബിയർ' വികസിപ്പിച്ചിരിക്കുകയാണ് ഒരു അച്ഛനും മകനും.

സ്റ്റെഫാൻ എർഷെൻഡ്നറും (43), ഗെർഹാർഡും (69) ചേർന്നാണ് ഈ വിപ്ലവകരമായ പരീക്ഷണം നടത്തിയത്.

റെസിപ്പി മുതൽ വിൽപ്പന വരെ എഐ

സ്വിറ്റ്‌സർലൻഡിലെ ഒരു ചെറിയ ബ്രൂവറിയിലാണ് ലോബ്സ്റ്റർ ലാഗർ എന്ന പേരിൽ ഈ ബിയർ ജനിച്ചത്. വെറുമൊരു തമാശയ്ക്കല്ല ഇവർ ഇത് നിർമിച്ചത്. സാധാരണയായി ബിയർ നിർമാണത്തിന് മാസങ്ങളോളം നീളുന്ന പരീക്ഷണങ്ങളും റെസിപ്പികളും ആവശ്യമാണ്.

എന്നാൽ ഇവിടെ ഒരു എഐ ഏജന്‍റ് ആയിരക്കണക്കിന് റെസിപ്പികൾ വിശകലനം ചെയ്ത് ഏറ്റവും മികച്ചത് കണ്ടെത്തുകയായിരുന്നു. ബിയർ തിളപ്പിക്കേണ്ട താപനില, ചേരുവകളുടെ അളവ്, സമയം എന്നിവയെല്ലാം കമ്പ്യൂട്ടറാണ് നിർദ്ദേശിക്കുന്നത്.

ഓരോ ഘട്ടം കഴിയുമ്പോഴും അടുത്തത് ചെയ്യാനായി കമ്പ്യൂട്ടർ "വിസിൽ' അടിച്ച് അച്ഛൻ ഗെർഹാർഡിനെ അറിയിക്കും. ബിയർ നിർമാണം മാത്രമല്ല, അതിന്‍റെ വെബ്‌സൈറ്റ് നിർമിച്ചതും ഓൺലൈൻ ഷോപ്പ് തയാറാക്കിയതും ഈ എഐ ഏജന്‍റ് തന്നെയാണ്.

എൻവിഡിയ വേദിയെ ഞെട്ടിച്ച ബിയർ

ഈ കൊച്ചുസംരംഭം ലോകശ്രദ്ധ നേടിയത് അപ്രതീക്ഷിതമായാണ്. ആഗോള ടെക് ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗ് തന്‍റെ പ്രധാന പ്രസംഗത്തിനിടെ ഈ ബിയറിനെക്കുറിച്ച് പരാമർശിച്ചു.

ലോകത്തെ ഏറ്റവും വലിയ ടെക് വേദികളിലൊന്നിൽ തന്‍റെ ബിയർ പ്രദർശിപ്പിക്കുന്നത് കണ്ടപ്പോൾ കാണികൾക്കിടയിലിരുന്ന ഗെർഹാർഡ് സന്തോഷം കൊണ്ട് ശബ്‌ദം ഉയർത്തിയതും കൗതുകമായി.

സാങ്കേതികവിദ്യയും കൈപ്പുണ്യവും

മകൻ സ്റ്റെഫാൻ ഒരു ടെക് വിദഗ്ധനാണ്, അച്ഛനാകട്ടെ പാരമ്പര്യമായി ബിയർ നിർമാണം ഇഷ്ടപ്പെടുന്ന ആളും. സാങ്കേതികവിദ്യയ്ക്ക് വ്യവസായ മേഖലയെയും ചെറുകിട തൊഴിലുകളെയും എങ്ങനെ സഹായിക്കാം എന്നതിന്‍റെ തെളിവാണിതെന്ന് സ്റ്റെഫാൻ പറയുന്നു.

മുൻപ് വലിയ പ്രോഗ്രാമിംഗ് അറിവുള്ളവർക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്കും എഐയുടെ സഹായത്തോടെ ചെയ്യാമെന്ന് ഇവർ തെളിയിച്ചു.

ഒരു ബിയർ സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതിലുപരി, അസാധ്യമായ കാര്യങ്ങൾ എഐ ഉപയോഗിച്ച് സാധ്യമാക്കാം എന്ന് കാണിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ അച്ഛനും മകനും പറയുന്നു.

NRI

കൊളോണില്‍ വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ മേയ് ഒന്നിന്

കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് സെമൂഹത്തില്‍ മേയ് ഒന്നിന് വി. യൗസേപ്പിന്‍റെ തിരുനാള്‍ ആഘോഷിക്കുന്നു.

രാവിലെ 10ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ വി.കുര്‍ബാന, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, അടിമവയ്ക്കല്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.

തുടർന്ന് 1.30ന് വിവിധ കലാപരിപാടികളും അരങ്ങേറും. യുവജനവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ യുവജനങ്ങളാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.

NRI

ഹാനോവർ മെസെ 2026ന് ഉജ്വല തുടക്കം

ഹാനോവർ: ലോകത്തിലെ ഏറ്റവും വലിയ വ്യവസായ പ്രദർശനമായ "ഹാനോവർ മെസെ 2026' ജർമനിയിലെ വ്യാവസായിക സംസ്ഥാനമായ നീഡർസാക്സൺ തലസ്ഥാന നഗരമായ ഹാനോവറിൽ സമാരംഭിച്ചു.

"തിങ്ക് ടെക് ഫോർവേഡ്' എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ വർഷത്തെ പ്രദർശനം വ്യവസായ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), ഓട്ടോമേഷൻ, സുസ്ഥിര ഊർജ്ജം എന്നിവയ്ക്ക് മുൻഗണന നൽകുന്നു.

ബ്രസീൽ പങ്കാളി രാജ്യം

ഇത്തവണ ലത്തീൻ അമേരിക്കൻ കരുത്തുമായാണ് മേളയുടെ വരവ്. ബ്രസീൽ ആണ് ഈ വർഷത്തെ പങ്കാളി രാജ്യം . ഹാനോവർ കോൺഗ്രസ് സെന്‍ററിൽ (എച്ച്സിസി) നടന്ന ചടങ്ങിൽ ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവയും ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസും ചേർന്നാണ് പ്രദർശനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

ഗ്രീൻ എനർജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിൽ ബ്രസീലിന്‍റെ മുന്നേറ്റം മേളയിൽ പ്രധാന ചർച്ചാവിഷയമാകും.

 

NRI

സലൂണുകളിൽ കർശന പരിശോധന; കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: കോമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ പുരുഷന്മാരുടെ വിവിധ സലൂണുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉത്പന്നങ്ങളും പലയിടത്തും ഉപയോഗിച്ചതായി കണ്ടെത്തി.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

NRI

ഫ്രാങ്ക്ഫര്‍ട്ട് സെന്‍റ് ജോര്‍ജ് കോണ്‍ഗ്രിഗേഷനില്‍ ദുഃഖവെള്ളി ആചരിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഫ്രാങ്ക്ഫര്‍ട്ടിലെ സെന്‍റ് ജോര്‍ജ് മലങ്കര സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വി. ദുഃഖവെള്ളി ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഫില്‍ബെലിലെ മരിയ മുട്ടര്‍ഗോട്ടസ് സിറിയിഷ് ഓര്‍ത്തഡോക്സ് പള്ളിയില്‍ യൂറോപ്യന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിച്ചു.

150 ഓളം വിശ്വാസികൾ പങ്കെടുത്ത ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ, രാവിലെ ഒമ്പതര മണിക്ക് മൂന്നാം മണി നമസ്കാരത്തോടെ ആരംഭിച്ച്, ആറാം മണി നമസ്കാരവും ഒമ്പതാം മണി നമസ്കാരവും സ്ലീബാ വഹിച്ചു കൊണ്ട് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കഴിഞ്ഞ് കബറടക്ക ശുശ്രൂഷയോടു കൂടി പൂർത്തിയാക്കി.

NRI

വൈറലായ തെരഞ്ഞെടുപ്പ് ഗാനം; കല കുവൈറ്റ് പ്രവർത്തകരെ അഭിനന്ദിച്ച് എം.വി. ഗോവിന്ദൻ

കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളിൽ വൈറലായ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച കല കുവൈറ്റ് പ്രവർത്തകരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിനന്ദിച്ചു.

ഓൺലൈൻ മീറ്റിംഗിലൂടെയാണ് അദ്ദേഹം അണിയറ പ്രവർത്തകരുമായി സംവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതുപുത്തൻ ശൈലികൾ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായി കല കുവൈറ്റ് നിർമ്മിച്ച ഈ ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ജനശ്രദ്ധയാകർഷിച്ചത്.

രാഷ്ട്രീയ ആശയങ്ങളെ ലളിതമായും എന്നാൽ ഗൗരവത്തോടെയും ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള സർഗാത്മക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.

 

NRI

മുഖച്ഛായ മാഗസിൻ: രചനകൾ ക്ഷണിക്കുന്നു

അബുദാബി: അബുദാബി മലയാളി സമാജം "മുഖച്ഛായ' എന്ന പേരിൽ പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്ന മാഗസിന്‍റെ ഭാഗമായി കഥ, കവിത, ലേഖനം എന്നിവയിൽ യുഎഇയിൽ സ്ഥിരതാമസമാക്കിയവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടികള്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന മുഖച്ഛായ മാഗസിനില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. വിജയികളായ സൃഷ്ടികര്‍ത്താക്കള്‍ക്ക് മാഗസിൻ പ്രകാശന ചടങ്ങില്‍ മോമെന്‍റോയും പ്രശംസാപത്രവും നല്‍കുന്നതാണ്

കഥകളും കവിതകളും സ്വതന്ത്രമായ മൗലിക സൃഷ്ടികളായിരിക്കണം. മുന്‍പ് എവിടെയും പ്രസിദ്ധീകരിക്കാത്തവയായിരിക്കണം. പരിഭാഷകളും മറ്റു സൃഷ്ടികളെ ആസ്പദമാക്കിയുള്ള രചനകളും പരിഗണിക്കപ്പെടില്ല.

ലേഖന മത്സരത്തിനുള്ള വിഷയങ്ങള്‍ പ്രത്യേകം അറിയിക്കുന്നതാണ്. ലേഖനങ്ങള്‍ നിര്‍ദ്ദിഷ്ട വിഷയത്തെ അടിസ്ഥാനമാക്കിയിരിക്കണം. എല്ലാ സൃഷ്ടികളും കർശനമായും യുഎഇയിലെ നിലവിലെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായിരിക്കണം.

കവിത ഒരു പേജിലും കഥ ഒന്നര പേജിലും ലേഖനം രണ്ടര പേജിലും കവിയരുത്. സൃഷ്ടികൾ മലയാളത്തില്‍ ആയിരിക്കണം. സൃഷ്ടികള്‍ ടൈപ്പ് ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റില്‍ എമിറേറ്റ്സ് ഐഡിയുടെ കോപ്പി സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.

രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 18. കൂടുതൽ വിവരങ്ങൾക്കായി 050 2737406, 055 7059769 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

NRI

ഐഒസി യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ച ശ്രദ്ധേയമായി

മിഡ്‌ലൻഡ്സ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ മിഡ്‌ലൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 - പ്രവാസലോകത്ത് ചർച്ചയാകുമ്പോൾ' എന്ന വിഷയത്തിൽ ശ്രദ്ധേയമായ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.

പ്രവാസി സമൂഹത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയർന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്. കവൻട്രിയിൽ സംഘടിപ്പിച്ച ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വർഗീസ്, റോയ് ജോസഫ്, സജീഷ് ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

യുകെയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ഷൈജുമോൻ ചർച്ചയുടെ മോഡറേറ്ററായി. ചർച്ചയിൽ കേരളത്തിലെ വോട്ടർമാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായി വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം, വികസന പ്രതീക്ഷകൾ, യുവജനങ്ങളും പ്രവാസികളും കൈവരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ എന്നിവയും ആഴത്തിൽ ചർച്ച ചെയ്തു.

പുതുപ്പള്ളി, ചേർത്തല, തൃശൂർ, പീരുമേട്, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളുടെ രാഷ്ട്രീയ സാഹചര്യവും സാധ്യതകളും പ്രത്യേകം അവലോകനം ചെയ്യപ്പെട്ടു. ഈ മണ്ഡലങ്ങളിലെ വോട്ടർമാരുടെ നിലപാട്, സ്ഥാനാർഥികളുടെ സ്വാധീനം എന്നിവ ചർച്ചയുടെ പ്രധാന ഭാഗങ്ങളായി.

പ്രവാസികളിൽ നിന്നുള്ള സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നേരിട്ട് അനുഭവിക്കുന്നവരുടെയും പ്രവാസികളുടെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ചയിൽ തെളിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു.

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026നെ മുന്നിൽക്കണ്ട് പ്രവാസികളിൽ രാഷ്ട്രീയ ബോധവത്കരണം വർധിപ്പിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിന് വേദി ഒരുക്കുന്നതിലും ഈ ചർച്ച ശ്രദ്ധേയമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.

NRI

സർഗം സ്റ്റീവനേജിന് പുതിയ നേതൃത്വം; ഈസ്റ്റർ - വിഷു - ഈദ് ആഘോഷം 12ന്

സ്റ്റീവനേജ്: ഹർട്ഫോർഡ്‌ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനായ സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

സർഗം സ്റ്റീവനേജിന്‍റെ ക്രിസ്മസ് - പുതുവത്സര ആഘോഷത്തിനിടയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നും മേഴ്സി മാത്യുവിനെ പ്രസിഡന്‍റായും ജിമ്മി തോമസിനെ സെക്രട്ടറിയായും സിബി കക്കുഴിയെ ഖജാൻജിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

സർഗം സ്റ്റീവനേജിന്‍റെ ചരിത്രത്തിൽ വനിതാ അമരക്കാരിയാകുന്ന പ്രഥമ കമ്മിറ്റിയിൽ ബിന്ദു ജിസ്‌റ്റിൻ വൈസ് പ്രസിഡന്‍റും റൊമാരിയോ ജെറോൾഡ്‌ ജോ. സെക്രട്ടറിയും ഹെൻട്രിൻ ജോ. ട്രഷററുമായി ചുമതല വഹിക്കും.

പുതിയ ഭരണ സമിതിയിൽ സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

 

NRI

സ്ത്രീ സമീക്ഷയുടെ ആഭിമുഖ്യത്തിൽ നിയമസഭ തെരഞ്ഞെ‌‌ടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന വെബിനാർ ശനിയാഴ്ച

ലണ്ടൻ: സ്ത്രീ സമീക്ഷയുടെ ആഭിമുഖ്യത്തിൽ കേരളനിയമസഭ തെരഞ്ഞെ‌‌ടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന തെരഞ്ഞെ‌‌ടുപ്പിനോട് ക്യാമ്പയിനിന്‍റെ ഭാഗമായി "എൽഡിഎഫ് സർക്കാരും സ്ത്രീകളും' എന്ന ഓൺലൈൻ വെബിനാർ ശനിയാഴ്ച യുകെ സമയം രാവിലെ11.30ന് നടക്കും.

മാർച്ച് 29ന് സ്ത്രീ സമീക്ഷ പ്രവർത്തകർ കൂടിയ മീറ്റിങ്ങിൽ എൽഡിഎഫ് മൂന്നാം തവണയും ഭരണത്തിൽ വരേണ്ട ആവശ്യകതയെക്കുറിച്ചു ചർച്ചകൾ നടന്നു. ഓൺലൈൻ വെബിനാർ സമീക്ഷ നാഷണൽ പ്രസിഡന്‍റ് രാജി ഷാജി ഉദ്ഘാടനം ചെയ്യും.

മുഖ്യപ്രഭാഷണം മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ നിർവഹിക്കും. തുടർന്ന് സ്ത്രീ സമീക്ഷ പ്രവർത്തകരായജൂലി ജോഷി, ധന്യ സുഗതൻ, സ്വപ്ന പ്രവീൺ, സീമ സൈമൺ എന്നിവർ സംസാരിക്കും.

തുടർന്ന് പ്രശസ്ത പിന്നണി ഗായിക ഗ്രേഷ്യ അരുണിന്‍റെ വിപ്ലവഗാനത്തോടു കൂടി പരിപാടി അവസാനിക്കും. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

NRI

"തിലാവ-2026' അന്താരാഷ്‌ട്ര ഖുറാൻ പാരായണ മത്സരം സമാപിച്ചു

ദുബായി: ഐസിഎഫ് സംഘടിപ്പിച്ച "തിലാവ-2026' അന്താരാഷ്‌ട്ര ഖുറാൻ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബൃഹത്തായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.

ഖുറാൻ പാരായണത്തിന്‍റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് വിശുദ്ധ ഖുറാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

മദ്റസ, റീജിയൺ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്ക് ശേഷമാണ് ഇന്‍റർനാഷണൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. മത്സരത്തിന്‍റെ ഉദ്ഘാടനം ഈജിപ്തിലെ ജാമിഅ അൽ അസ്ഹർ കോളജ് ഓഫ് ഉസൂലുദ്ദീൻ പ്രിൻസിപ്പൾ ഡോ. ജമാൽ ഫാറൂഖ് ഗബ്രിൽ മഹ്‌മൂദ്‌ അൽ ദഖാഖ് നിർവഹിച്ചു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായിരുന്നു. സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഐസിഎഫ് ഇന്‍റർനാഷണൽ പ്രസിഡന്‍റ് മമ്പാട് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നിസാർ സഖാഫി സന്ദേശം നൽകി. ഫാസിൽ നൂറാനി ഖുറാൻ പ്രഭാഷണം നടത്തി. നൂറുദ്ധീൻ സഖാഫി, മുഹമ്മദ്‌ കുട്ടി സഖാഫി, ഹാഫിസ് അൻവർ ലത്തീഫി എന്നിവരായിരുന്നു വിധികർത്താക്കൾ.

അബ്ദുറസാഖ് മുസ്‌ലിയാർ പറവണ്ണ, സുബൈർ സഖാഫി കോട്ടയം, അബ്ദുൽ കരീം ഹാജി മേമുണ്ട എന്നിവർ വിവിധ വിഭാഗങ്ങളിലുള്ള വിജയികളെ പ്രഖ്യാപിച്ചു. ഫാറൂഖ് കവ്വായി, റാസിഖ് ഹാജി, സ്വാലിഹ് നൂറാനി അബ്ദുൽ ഹകീം എ.കെ. സകീർ മാസ്റ്റർ, ഒ.പി. സാദിഖ് അലി, ഷമീർ പന്നൂർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.

അബ്ദുറശീദ് സഖാഫി മുക്കം സ്വാഗതവും ശരീഫ് കാരശേരി നന്ദിയും പറഞ്ഞു. സബ് ജൂണിയർ വിഭാഗത്തിൽ അബൂദബി അബൂഹുറൈറ മദ്‌റസയിലെ മുഹമ്മദ് കഅബ് ഒന്നാം സ്ഥാനം നേടി.

ഖത്വറിലെ തഅ്‌ലീമുൽ ഖുറാൻ അസീസിയ മദ്‌റസയിലെ ഐലാൻ മുഹമ്മദ് സഹ്രി നൗഫൽ രണ്ടാം സ്ഥാനവും ബഹ്‌റിൻ ഹമദ് ടൗൺ മജ്മഅ് തഅ്‌ലീമുൽ ഖുറാൻ മദ്‌റസയിലെ ഇസും ടി.കെ. മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയർ വിഭാഗത്തിൽ ജിദ്ദ ഇമാം റാസി മദ്‌റസയിലെ മുഹമ്മദ് മാഹിർ ഒന്നാം സ്ഥാനത്തിന് അർഹനായി. ഒമാനിലെ ഗുബ്റ മദ്‌റസത്തുൽ ഹുദയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാം സ്ഥാനവും അബുദാബി അബൂഹുറൈറ മദ്‌റസയിലെ അയാൻ അൻശദ് മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ കുവൈറ്റ് ഖൈതാൻ ഐസിഎഫ് മദ്‌റസയിലെ അഹ്‌മദ് ഒന്നാം സ്ഥാനം നേടി. ഒമാൻ ഇബ്‌രി മർകസു തഅ്‌ലീമിൽ ഖുർആനിലെ എം. അഹ്‌മദ് റബാഹ് രണ്ടാം സ്ഥാനവും സൗദി തുഖ്ബ ദാറുൽ ഹുദ മദ്‌റസയിലെ മുഹ്‌യിദ്ദീൻ ദർവേശ് നസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

NRI

ഫൊക്കാന കൺവൻഷൻ: രജിസ്ട്രേഷൻ പുനരാരംഭിച്ചു

ന്യൂയോർക്ക്: ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്.

എന്നാൽ വളരെ അധികം ആളുകൾ രജിസ്റ്റർ ചെയ്യുവാൻ പിന്നെയും തയാറായി വരുകയും അതുപോലെസ്പോൺസേഴ്‌സിന്‍റെ ഒരു നിരതന്നെ കൺവൻഷനെ സപ്പോർട്ട് ചെയ്യുവാൻ മുന്നോട്ട് വരുകയും ചെയ്തപ്പോൾ പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ റിസോർട്ടുമായി ബന്ധപ്പെടുകയും നൂറ് റൂമുകൾ കൂടി അധിക നിരക്കിൽ എടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

അമിതമായ രെജിസ്ട്രേഷൻ പ്രവാഹം കാരണം കൂടുതൽആയി അനുവദിച്ചു കിട്ടിയ റൂമുകളിൽ ഇനിയും കുറച്ചു റൂമുകൾ കൂടി മാത്രമേ അവശിഷിക്കുന്നുള്ളു അതുകൊണ്ട് "ഫസ്റ്റ് കം ഫസ്റ്റ് സെർവ്" എന്ന പോളിസിയിൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.

ഫൊക്കാനാ ഇന്‍റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളോ ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവൻഷനാണ് സാക്ഷിയാകുവാൻ പോകുന്നത്.

ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാനയ്ക്ക് ഈ അതിശയ നേട്ടം കൈവരിക്കാൻ ആകുന്നത് എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്‍റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ഫാമിലികൾ തയാറെടുക്കുന്നുണ്ടെന്നതിന്‍റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയിട്ടും പിന്നെയും രജിസ്ട്രേഷന് വേണ്ടി സ്റ്റാൻബൈ നിൽക്കുന്നത്.

യുവജനോത്സവത്തിന്‍റെ ഗ്രാൻഡ് ഫിനാലെ, പ്രൗഢഗംഭീരമായ സിനി അവാർഡ് നൈറ്റ്, അവസ്മരണീയമാകുന്ന സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണാഭമാക്കാൻ ഒട്ടനവധി പരിപാടികളാണ് തയാറെടുക്കുന്നത്. വേൾഡ് ഗിന്നസിൽ വരെ ചേർക്കുവാൻ പോകുന്ന പല കലാരൂപങ്ങളും ഈ കൺവൻഷനിൽ സാക്ഷിയാകും.

4,500 ഡോളർ വാല്യൂഉള്ള രജിസ്ട്രേഷൻ ആണ് സിംഗിൾ രജിസ്ട്രേഷന് ഡോളർ 1600.00, രണ്ടുപേർക്ക് ഡോളർ1800.00 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്), ഡോളർ 2300.00 ഡോളറുമായ നിരക്കിൽ നൽകുന്നത്.

ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം ഇത് പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

NRI

ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 14 മുതൽ

ഡബ്ലിൻ: സെന്‍റ് മേരീസ് സീറോമലബാർ ചർച്ച്‌ ലിമെറിക്കിന്‍റെ ആഭിമുഖ്യത്തിൽ ലിമെറിക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 14,15,16 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അ‌ഞ്ച് വരെ ലിമെറിക്ക് പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.

ടീം ഷെകൈയ്നയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ Fr. James Manjakkal MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്‍ററായ അതിരമ്പുഴ കാരിസ്ഭവന്‍റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal.

ഇപ്പോൾ യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കൺവൻഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച 2015-2016ൽ ആജീവനാന്ത കരുണയുടെ മിഷണറിയായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചിരുന്നു.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവൻഷൻ 2026 ന്‍റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. കൺവൻഷന്‍റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.

വേദി: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്: മോനച്ചൻ നരകത്തറ - 0877553271, ജോഷൻ കെ. ആന്‍റണി - 0899753535.

Tech

വിവാദങ്ങൾക്കൊടുവിൽ സോറയുടെ സേവനം അവസാനിപ്പിച്ച് ഓപ്പൺ എഐ

കഴിഞ്ഞ വർഷം ഓപ്പൺ എഐ തുടക്കം കുറിച്ച വീഡിയോ ജനറേഷൻ ആപ്പ് സോറ നിർത്തലാക്കാൻ തീരുമാനിച്ചു. ക്രിയേറ്റീവ് ടൂളുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും വലിയ രീതിയിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ് പുറത്തിറക്കിയത്.

കമ്പ്യൂട്ടിംഗ് ചെലവുകൾ വർധിച്ച സാഹചര്യത്തിലും മറ്റ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇപ്പോൾ പിൻവലിക്കുന്നത് എന്ന് കമ്പ നി അറിയിച്ചിട്ടുണ്ട്.

റോബോട്ടിക്‌സ് മേഖലയെ സഹായിക്കുന്ന രീതിയിലുള്ള വേൾഡ് സിമുലേഷൻ ഗവേഷണങ്ങളിലേക്ക് സോറ ടീം ശ്രദ്ധ തിരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

ലോഞ്ചിന് പിന്നാലെ വലിയ ജനപ്രീതി നേടിയെങ്കിലും പകർപ്പവകാശ ലംഘനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സോറ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഡിസ്നിയുമായുള്ള കരാറുകൾ ഇതോടെ റദ്ദാക്കി.

സാധാരണ ഉപഭോക്താക്കൾക്ക് പകരം ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളിലേക്കു നിലവിലുള്ള സാഹചര്യത്തിൽ ഓപ്പൺഎഐ മാറും. ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരം നിലനിൽക്കെയാണ് ഈ പിൻമാറ്റം.

നിലവിൽ ആപ്പിലുള്ള ഉപയോക്താക്കളുടെ ഉള്ളടക്കം സുരക്ഷിതമായി മാറ്റുന്നതിനുള്ള വഴികൾ കമ്പനി ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.

NRI

സൗദി ട്രാൻസിറ്റ് വീസ സേവനം ആരംഭിച്ച് കുവൈറ്റ് എയർവേയ്സ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് സൗദി വഴി പുറം രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി സൗദി ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്ന സേവനം കുവൈറ്റ് എയർവേയ്സ് ആരംഭിച്ചു.

ടിക്കറ്റ് ബുക്കിംഗിനൊപ്പം യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ നടപടികളും പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ സേവനം കുവൈറ്റ് എയർവേയ്സിന്‍റെ ഓഫീസുകളിലൂടെയും കസ്റ്റമർ സർവീസ് കോൾ സെന്ററിലൂടെയും ലഭ്യമാകുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവർക്ക് വിസ നടപടികൾ ലളിതമാക്കുകയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുന്നതാണ് ഈ പുതിയ സേവനത്തിന്‍റെ ലക്ഷ്യമെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു.

NRI

യുഡിഎഫ് യൂറോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശ തുടക്കം

ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് ആരംഭിച്ച പരിപാടിയിൽ യൂറോപ്പ്‌, മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. കേരളത്തിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാൻ 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി പ്രവാസികൾ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്‍റ് കൺവീനർ ടോമി തൊണ്ടംകുഴി, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ, കോൺഗ്രസ്‌ നേതാവ് ആന്‍റോ ആന്‍റണി എംപി, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ, റോജി ജോൺ എംഎൽഎ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

നിലവിലെ ഭരണത്തിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കൾ അവരുടെ പ്രസംഗങ്ങളിൻ അവതരിപ്പിച്ചു.

 

NRI

കെവിൻ ജോസഫ് ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം കെവിൻ ജോസഫ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്‌കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെവിൻ ജോസഫ്.

കണക്ടികട്ടിലെ സാമുഖ്യ-സംഘടനകാര്യങ്ങളിൽ നിറസാന്നിധ്യമാണ് കെവിൻ. മലയാളി സംഘടനാ പ്രവർത്തനത്തിൽ ആയാലും ചർച്ചിൽ ആയാലും കെവിൻ തന്‍റെ പ്രവർത്തനത്തിൽ കർമ നിരതനാണ്. കണക്ടികട്ട് മലയാളി അസോസിയേഷന്‍റെ യൂത്ത് പ്രസിഡന്‍റായും കെവിൻ ജോസഫ് സേവനം അനുഷ്‌ഠിക്കുന്നു.

കണക്ടികട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ആൻഡ് സയൻസ് ബിരുദകോഴ്‌സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കെവിൻ വാളന്‍റിയർ ടീച്ചറായി കാത്തോലിക് സൺ‌ഡേ സ്കൂളിലും സേവനം ചെയ്യുന്നു.

ടെന്നീസ് കളിക്കാരൻ കൂടിയായ കെവിൻ നിരവധി ടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു വിജയി കൂടിയാണ്. സൗത്ത് വിൻഡ്സർ ഹൈ സ്കൂളിന്‍റെ സ്റ്റുഡന്‍റ്സ് വൈസ് പ്രസിഡന്‍റായും സേവനം ചെയ്തിട്ടുണ്ട്.

NRI

മലയാളി സന്യാസിനി സംഗമം ഷിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ഷിക്കാഗോ: സെന്തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്‍റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്‍റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്‍റെ സംഗമത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തി.

അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്‍റെയും ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഏപ്രിൽ 17, 18 തീയതികളിലാണ് നടക്കുക.

ഷിക്കാഗോയിലെ സീറോമലബാർ കത്തീഡ്രൽ ഇടവകയുടെയും, സേക്രഡ് ഹാർട്ട്, സെന്‍റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്‍റെ ഒരുക്കങ്ങൾ മാർച്ച് 19ന് ബെൻസൻവിൽ ദേവാലയത്തിൽ നടന്ന സ്വാഗതസംഘം വിലയിരുത്തി.

NRI

തര്‍തീല്‍ ഒമ്പതാം പതിപ്പിന് തുടക്കം

ജുബൈൽ: ഖുറാന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലക്ഷ്യം വച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിക്കുന്ന തര്‍തീല്‍ ഒമ്പതാം പതിപ്പിന് തുടക്കം

25 രാഷ്‌ട്രങ്ങളിലായി നടക്കുന്ന തര്‍തീല്‍ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശുദ്ധ ഖുറാനിന്‍റെ ശരിയായ പാരായണ നിയമങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയുള്ള തഹ്‌സീന്‍ പഠന സെഷനുകളും ഇതോടനുബന്ധിച്ച് നടക്കും.

ഖുറാന്‍ പ്രഭാഷണം, ട്വീറ്റ്, ക്യുലോഗ്‌സ്, വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക രചനാ മത്സരങ്ങള്‍ തുടങ്ങിയവും തര്‍തീലിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്‌സ് (മനഃപാഠം), കഥ പറയല്‍, ഖുറാന്‍ ക്വിസ്, സെമിനാര്‍, രിഹാബുല്‍ ഖുറാന്‍, മുബാഹസ, ഇസ്മുല്‍ ജലാല എന്നീ മത്സരങ്ങള്‍ നടക്കും.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും +966 50 264 6031, +966 54 712 9992 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

NRI

ഭദ്രാസന തല ഉദ്ഘാടനം

ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്‍റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.

പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.

ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്‍റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

NRI

കുവൈറ്റ് മുൻ പ്രവാസി ബോണി കെ. എബ്രഹാം നാട്ടിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രവാസിയും സെന്‍റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക മുൻ ഇടവക അംഗവും മുൻ ഇടവക സെക്രട്ടറിയുമായിരുന്ന റാന്നി പൂവൻമല കുരുടമണ്ണിൽ - കുരുമ്പേൽ അലുങ്കൽ ബോണി കെ. എബ്രഹാം അന്തരിച്ചു.

മൂന്ന് വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. കുവൈറ്റിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു.

സംസ്കാരം പിന്നീട്. ബോണി കെ. ഏബ്രഹാമിന്‍റെ നിര്യാണത്തിൽ കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.

NRI

സ്ഫോടന അവശിഷ്‌ടങ്ങൾ തെറിച്ച് വീണ് വൈദ്യുതി തടസപ്പെട്ടതായി ഇലക്ട്രിസിറ്റി വകുപ്പ്

കുവൈറ്റ് സിറ്റി: സ്ഫോടനാവശിഷ്ടങ്ങൾ തെറിച്ചു വീണ് വൈദ്യുതി സംപ്രേഷണത്തിനുള്ള ഏഴ് ഓവർഹെഡ് ലൈനുകൾ തകരാറിലായതായി കുവൈറ്റ് ഇലക്ട്രിസിറ്റി മന്ത്രാലയത്തിന്‍റെ വക്താവ് എൻജിനിയർ ഫാത്തിമ ഹയാത്ത് പറഞ്ഞു.

ഇത് കാരണം ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം നിലച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പരിസരം സുരക്ഷിതമാക്കിയ ഉടൻ സാങ്കേതിക സംഘങ്ങൾ എത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തി, കേടായ ലൈനുകൾ പുനരുദ്ധരിക്കുന്ന നടപടികൾ ആരംഭിക്കും.

NRI

ലാനയുടെ ഹൂസ്റ്റൺ സമ്മേളനം ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഡാളസിൽ നിന്നെത്തിയ ലാന പ്രവർത്തകർക്ക് ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റസ്റ്റോറന്‍റ് ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി.

ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന ലാനയുടെ മുൻ ഭാരവാഹിയും പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ.

മുൻ ലാന പ്രസിഡന്‍റ് ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാന പ്രസിഡന്‍റ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി. ജോർജ് സ്വാഗത പ്രസംഗം നടത്തി സന്നിഹിതരായവരെ പരിചയപ്പെടുത്തി.

NRI

മലയാളി നഴ്സ് സൗദിയിൽ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്.

പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ച് മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഞായറാഴ്ച വെെകുന്നേരം മരണം സംഭവിക്കുകയായിരുന്നു.

അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്‌സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.

NRI

കോർക്കിൽ നോമ്പുകാല വാർഷിക ധ്യാനം 29 മുതൽ

ഡബ്ലിൻ: കോർക്ക് സീറോമലബാർ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം ഈ മാസം 29ന് ഓശാന ഞായറാഴ്ച ആരംഭിക്കും.

Dennhy’s Cross ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ഓശാന തിരുക്കർമങ്ങളോടെയാണ് ധ്യാനപരിപാടികൾക്ക് തുടക്കമാകുന്നത്. പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തുടർന്ന് 30ന്, 31ന് ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും അതിന് ശേഷം രാത്രി ഒമ്പത് വരെ ധ്യാനശുശ്രൂഷകൾ നടക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കർത്താവായ യേശുക്രിസ്തുവിന്‍റെ പീഢാനുഭവം, കുരിശുമരണം, ഉഥാനം എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ ആഴ്ചയിലേക്കുള്ള ആത്മീയ തയാറെടുപ്പായി ഈ ധ്യാനത്തിൽ പങ്കുചേർന്ന് നോമ്പിന്‍റെയും പരിത്യാഗത്തിന്‍റെയും ആത്മസാരാംശം ഉൾക്കൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ചാപ്ലൈൻ റവ. ഫാ. ജിൽസൺ കൊക്കണ്ടത്തിൽ അറിയിച്ചു.

NRI

ബെൽഫാസ്റ്റിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന നോമ്പുകാല ധ്യാനം ചൊവ്വാഴ്ച മുതൽ

ഡബ്ലിൻ: ബെൽഫാസ്റ്റ് സെന്‍റ് തോമസ് സീറോമലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ നോമ്പുകാല ധ്യാനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബെൽഫാസ്റ്റിലെ സെന്‍റ് ബെനെടെറ്റ് ദേവാലയത്തിൽ (St. Bernadette Church, Rosetta Road, Belfast BT6 0LU) നടക്കും.

വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ധ്യാന ശുശ്രൂഷകൾ പ്രശസ്ത ധ്യാനഗുരുവായ ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap നയിക്കും. ഇരുദിവസങ്ങളിലും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും തുടർന്ന് രാത്രി ഒമ്പത് വരെ ധ്യാന ശുശ്രൂഷകൾ ഉണ്ടായിരിക്കുകയും ചെയ്യും.

കൂടാതെ, ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വലിയ ആഴ്ചയിലേക്കുള്ള നോമ്പിന്‍റെ ആത്മാർഥത ഉൾക്കൊണ്ട് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഈശോമിശിഹായുടെ പീഢാനുഭവവും കുരിശുമരണവും ഉഥാനവും അനുസ്മരികുന്ന വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി ഈ ധ്യാനത്തിൽ പങ്കുചേർന്ന് നോമ്പിന്‍റെ ചൈതന്യം ഉൾക്കൊണ്ട്, അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ചാപ്ലിന്മരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് വഞ്ചിപ്പറയിൽ എന്നിവർ അഭ്യർഥിച്ചു.

NRI

ഹിൽഡേഴ്സ്ഹൈയിം രൂപതയിൽ വിശ്വാസികൾക്കായി വിശുദ്ധ വാര തിരുക്കർമങ്ങൾ ഒരുങ്ങുന്നു

 

ഹാന്നോവർ: വലിയ നോമ്പുകാലത്തിന്‍റെ പുണ്യദിനങ്ങളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്കായി ഹിൽഡേഴ്സ്ഹൈയിം രൂപതയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ഒരുക്കങ്ങളും വിശുദ്ധ വാര തിരുക്കർമ്മങ്ങളും ക്രമീകരിച്ചു.

കർത്താവിന്‍റെ പീഡാനുഭവ - മരണ - ഉഥാന രഹസ്യങ്ങളിൽ പങ്കുചേരാനും ജീവിത നവീകരണം പ്രാപിക്കാനുമായി വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോമലബാർ ചാപ്ലയിനും കോഓർഡിനേറ്ററുമായ ഫാ. സിറിയക് ചന്ദ്രംകുന്നേൽ എംഎസ്ടി, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.

വലിയ നോമ്പുകാല ഒരുക്ക തിരുക്കർമങ്ങൾ:

മാർച്ച് 07 (ശനി): ബ്രൗൺഷ്വൈഗ് (Braunschweig) St. Laurentius പള്ളിയിൽ 15:00 മുതൽ 20:00 വരെ കുമ്പസാരം, ആരാധന, വി. കുർബാന.

മാർച്ച് 14 (ശനി): ഹാനോവർ (Hannover) St. Martin പള്ളിയിൽ 16:00 മുതൽ 21:00 വരെ കുമ്പസാരം, കുരിശിന്റെ വഴി, ആരാധന, ദൈവവചന പാരായണം.

മാർച്ച് 17 (ചൊവ്വ): ലാറ്റ്‌സൻ (Laatzen) St. Mathilde പള്ളിയിൽ 16:00 മുതൽ 20:00 വരെ കുമ്പസാരം, വിയാസക്ര, ആരാധന.

മാർച്ച് 21 (ശനി): ഗ്യോട്ടിംഗൻ (Göttingen) സെന്‍റ് പൗലൂസ് (St. Pauls) പള്ളിയിൽ ഉച്ചകഴിഞ്ഞ് 14:30 മുതൽ 19:00 വരെ കുമ്പസാരം, ആരാധന, വി. കുർബാന, അനുഭവ പങ്കുവയ്ക്കൽ.

നോമ്പുകാല ധ്യാനം (മാർച്ച് 26 - 28): ബുർഗ്‌ഡോർഫ് സെന്‍റ് നിക്കോളാസ് പള്ളിയിൽ മാർച്ച് 26 വ്യാഴം മുതൽ 28 ശനി വരെ ഉച്ചകഴിഞ്ഞ് 15:00 മുതൽ 19:30 വരെ പ്രത്യേക നോമ്പുകാല ധ്യാനം നടക്കും.

റവ. ഡോ. ജിജോ പെരുവള്ളിൽ വിസി & ടീം ആണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

വിശുദ്ധ വാര തിരുക്കർമ്മങ്ങൾ: ഓശാന ഞായർ (മാർച്ച് 29): 17:00 P.M. - ബുർഗ്‌ഡോർഫ് സെന്‍റ് നിക്കോളാസ് പള്ളിയിൽ തിരുക്കർമങ്ങൾ, വി. കുർബാന, അഗാപ്പെ.

പെസഹാ വ്യാഴം (ഏപ്രിൽ 02): 20:00 P.M. - ബുർഗ്‌ഡോർഫ് സെന്‍റ് നിക്കോളാസ് പള്ളിയിൽ തിരുക്കർമങ്ങൾ, വി. കുർബാന, അപ്പം മുറിക്കൽ.

ദുഃഖവെള്ളി (ഏപ്രിൽ 03): 15:00 P.M. - ലാറ്റ്‌സൻ സെന്‍റ് മതിൽഡെ (St. Mathilde) പള്ളിയിൽ പീഡാനുഭവ അനുസ്മരണ തിരുക്കർമങ്ങൾ.

ദുഃഖശനി / ഉയിർപ്പ് തിരുനാൾ (ഏപ്രിൽ 04): 17:00 P.M. - ഗ്യോട്ടിംഗൻ (Göttingen, St. Vinzenz-Kirche) ഉയിർപ്പ് തിരുനാൾ കർമങ്ങൾ.

ഉയിർപ്പ് ഞായർ (ഏപ്രിൽ 05): 17:00 P.M. - ബുർഗ്‌ഡോർഫ് സെന്‍റ് നിക്കോളാസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ വി. കുർബാന.

ഉയിർപ്പ് തിങ്കൾ (ഏപ്രിൽ 06): 11:00 A.M. - ഹാനോവർ സെന്‍റ് മാർട്ടിൻ (St. Martin) പള്ളിയിൽ വി. കുർബാന, അഗാപ്പെ.

പ്രത്യേക ശ്രദ്ധയ്ക്ക്: ധ്യാന സമാപനത്തിൽ ഭക്ഷണം ക്രമീകരിക്കുന്നതിനാൽ പങ്കെടുക്കുന്നവർ അതാത് സ്ഥലത്തെ പ്രതിനിധികളെ മുൻകൂട്ടി വിവരം അറിയിക്കേണ്ടതാണ്.

വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോൺസൺ (Burgdorf): 0176 567 805 34, ലിസെൺ വർഗീസ് (Laatzen): 0176 436 286 81, സിജോ ജോസ് (Hannover): 0179 436 02 68, നോബിൻ സാലോസ് (Göttingen): 0152 277 401 98.

സ്തോത്രകാഴ്ചകൾ ധ്യാന ചെലവുകൾക്കായി ഉപയോഗിക്കും. സ്പോൺസർഷിപ്പ് നൽകാൻ താത്പര്യമുള്ളവരും ഓശാനയിലെ കൊഴുക്കട്ട, പെസഹാ അപ്പം എന്നിവ എത്തിക്കാൻ സാധിക്കുന്നവരും പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിറിയക് ചന്ദ്രംകുന്നേൽ എംഎസ്ടി ഫോൺ: 05121 / 755 1685 - മൊബൈൽ: 0151 51567739.

NRI

ബിനു തോമസിന്‍റെ വിയോഗത്തിൽ നോർത്ത് അമേരിക്ക സിഎസ്ഐ കൗൺസിൽ അനുശോചിച്ചു

ഹൂസ്റ്റൺ: സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇടവക ട്രസ്റ്റി ബിനു തോമസ് (54) അന്തരിച്ചു. കേരളത്തിൽ പൂവത്തൂർ എരന്നൂർ കുടുംബാംഗമാണ്. അമേരിക്കയിലെ സിഎസ്ഐ സഭകളുടെ പ്രവർത്തനങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

അമേരിക്കയിൽ എത്തിയ കാലം മുതൽ സഭയോട് ചേർന്ന് നിന്ന വ്യക്തിയായിരുന്നു ബിനു തോമസ്. ഫ്ലോറിഡയിലെ സിഎസ്ഐ കോൺഗ്രിഗേഷനിലും തുടർന്ന് ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ ഹൂസ്റ്റൺ സെന്‍റ് തോമസ് സിഎസ്ഐ ഇടവകയിൽ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നോർത്ത് അമേരിക്കയിലെ സിഎസ്ഐ കൗൺസിൽ ബിനു തോമസിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുകയും ചെയ്തു.

പൊതുദർശനവും സംസ്കാരശുശ്രൂഷകളും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 1.30 വരെ സെന്‍റ് തോമസ് സിഎസ്‌ഐ ചർച്ച്‌ ഓഫ് ഹൂസ്റ്റണിൽ (16520, Chimney Rock Rd, Houston, TX 77053). തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് സൗത്ത് പാർക്ക് (1310 North Main Street, Pearland) സെമിത്തേരിയിൽ.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/live/_6SEfqA03DU

NRI

അഖില മലങ്കര പ്രാർഥനാ യോഗത്തിന്‍റെ ഭദ്രാസനതല ഉദ്ഘാടനം

ന്യൂഡൽഹി: അഖില മലങ്കര പ്രാർഥനാ യോഗത്തിന്‍റെ ഡൽഹി ഭദ്രാസനതല ഉദ്ഘാടനസമ്മേളനം ഫരിദാബാദ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായാറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പൊലീത്താ ഉദ്ഘാടനം നിർവഹിക്കും.

പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ.ഫാ. ഡോ. റിനീഷ് ഗീവർഗീസ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിക്കും.

NRI

ലെവിടൗൺ സെന്‍റ് തോമസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ലെവിടൗൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ രജിസ്ട്രേഷന് ലെവിടൗൺ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.

കോൺഫറൻസ് പ്രചാരണത്തിന്‍റെയും രജിസ്ട്രേഷന്‍റെയും ഭാഗമായി ലെവിടൗൺ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്‌സൺ തോമസ്, ആശ ജോർജ്, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ജുവൽ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ വികാരി ഫാ. ഡോ. എബി ജോർജ് കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. റവ. ഡി ഷോജിൽ എബ്രഹാമും സന്നിഹിതനായിരുന്നു. ജെയ്‌സൺ തോമസ് കോൺഫറൻസ് ടീമിനെ ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.

ആശ ജോർജ് കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഇവാൻ കൂട്ടുമാത സംസാരിച്ചു.

കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈതൻ കൂട്ടുമാത നൽകി.

 

NRI

കേളി കുടുംബവേദി മൈലാഞ്ചി രാവ് സംഘടിപ്പിച്ചു

റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും വിപുലമായി സംഘടിപ്പിച്ചു. റംസാനിലെ 29-ാം ദിനത്തിൽ നടന്ന പരിപാടിയിൽ റിയാദിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗഹൃദത്തിന്‍റെയും കുടുംബസംഗമത്തിന്‍റെയും മനോഹരമായ ഒത്തുചേരലായി മാറി. ഇഫ്താർ വിരുന്നിന് ശേഷം നടന്ന മൈലാഞ്ചി രാവാണ് പരിപാടിയുടെ മുഖ്യ ആകർഷണമായത്.

കോഓർഡിനേറ്റർ വിജില ബിജുവിന്‍റെ നേതൃത്വത്തിൽ ക്രമീകരിച്ച പരിപാടികൾ പങ്കെടുത്തവർക്കെല്ലാം പുതുമയാർന്ന അനുഭവമായി. മൈലാഞ്ചി അലങ്കാരങ്ങളും പരമ്പരാഗത ഗാനങ്ങളും പരിപാടികൾക്ക് കൂടുതൽ നിറവും കൊഴുപ്പും നൽകി.

സഫതർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗാനാലാപനവും സംഗീതവിരുന്നും അരങ്ങേറി. കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ മത്സരങ്ങൾ ഏറെ ആവേശകരമായി. പ്രത്യേകിച്ച് ബെസ്റ്റ് കപ്പിൾസ് മത്സരം വലിയ ശ്രദ്ധ നേടി.

ഈ മത്സരത്തിൽ അദീബ് - ഷബ്ന ദമ്പതികൾ ഒന്നാം സ്ഥാനവും, സമീർ - അൻസിയ ദമ്പതികൾ രണ്ടാം സ്ഥാനവും നേടി. സെക്രട്ടറി ഷഹീബ, പ്രസിഡന്‍റ് ശ്രീഷ സുകേഷ്‌, ട്രഷറർ സീനാ സെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, സെബിൻ ഇഖ്ബാൽ, വർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രവാസി ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ കുടുംബങ്ങൾ ഒരുമിച്ച് സന്തോഷ നിമിഷങ്ങൾ പങ്കിടാൻ ഇത്തരം പരിപാടികൾ വലിയ വേദിയാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിലും ഇത്തരം സംഗമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വർണ ബിനുരാജ്, എൻ.കെ. സോവിന, ഗീത ജയരാജ്, സമീർ എന്നിവർ വിവിധ പരിപാടികളുടെ ചുമതലകൾ നിർവഹിച്ചു. കുടുംബവേദി സെക്രട്ടറി സ്വാഗതവും പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.

NRI

അങ്കത്തട്ട് @ അമേരിക്ക: കേരള ഇലക്ഷൻ ഡിബേറ്റ് 29ന്

ഹൂസ്റ്റൺ: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്‍റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്‍റെ പതിൻമടങ്ങു ‌ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററും ചേർന്ന് സംയുക്തമായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2026 ഡിബേറ്റിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

മാഗിന്‍റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൗസിൽ വച്ച് 29ന് 5.30ന് ഡിബേറ്റ് ആരംഭിക്കും. ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു.

കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും (എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ) പ്രതിനിധീകരിച്ച് മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയും ചെയ്യും.

സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും. ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യമാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: റോയ് മാത്യു (മാഗ് പ്രസിഡന്‍റ്) - 717 608 1995, വിനോദ് ചെറിയാൻ (മാഗ് സെക്രട്ടറി) - 832 689 4742, സുനിൽ തങ്കപ്പൻ (മാഗ് ട്രഷറർ) - 502 468 0608, ഫിന്നി രാജു (ഐസിപിഎൻഎ - ചാപ്റ്റർ പ്രസിഡന്‍റ്) - 832 646 9078, ജീമോൻ റാന്നി (ഐസിപിഎൻഎ- ചാപ്റ്റർ സെക്രട്ടറി) - 832 873 0023, വിജു വർഗീസ് (ഐസിപിഎൻഎ -ചാപ്റ്റർ ട്രഷറർ ) - 832 785 5442.

NRI

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് എല്ലാ നടപടികളും സ്വീക്വരിക്കുമെന്ന് അംബാസഡർ

കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷത്തിനിടെ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പരമാവധി ശ്രമിച്ചു പോരുന്നതായി ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അംബാസഡർ നിൽപാട് വ്യക്തമാക്കിയത്.

ഫെബ്രുവരി 28ന് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഒരു മില്യണിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ കുവൈറ്റ് അധികൃതരുമായി ചേർന്ന് എംബസി സജീവമായി രംഗത്തുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് കിരീടാവകാശിയും തമ്മിലും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായും തമ്മിലും ഫോൺ സംഭാഷണം നടത്തിയതും സ്ഥിതിഗതികൾ വിലയിരുത്തിയതായും അംബാസഡർ പറഞ്ഞു.

ഫെബ്രുവരി 28 മുതൽ പ്രവാസികൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കുവൈറ്റ് വ്യോമപാത അടച്ച സാഹചര്യത്തിൽ, ജസീറ എയർവേയ്‌സ് മാർച്ച് 20 മുതൽ കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് നടത്തും.

കുവൈറ്റിൽ നിന്ന് റോഡ് മാർഗം യാത്രക്കാരെ സൗദിയിലെ അൽ-ഖൈസുമ വിമാനത്താവളത്തിൽ എത്തിച്ച് അവിടെ നിന്നായിരിക്കും വിമാനം പോവുക. സൗദി വഴിയുള്ള യാത്ര എളുപ്പമാക്കാനായി സൗദി അധികൃതരുമായി സഹകരിച്ച് 1,100-ലധികം സൗദി വീസകൾ ഇതിനകം ലഭ്യമാക്കി.

കുവൈറ്റ് എയർവേയ്‌സിന്‍റെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ ഇന്ത്യയിൽ നിന്ന് പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്ത് രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാനും ശ്രമിച്ചു വരുന്നുണ്ട്.

പ്രതിസന്ധികൾക്കിടയിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ തടസമില്ലാതെ തുടരുന്നുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. 17 മൃതദേഹങ്ങൾ ഇതിനകം നാട്ടിൽ എത്തിച്ചിട്ടുണ്ട്.

കുവൈറ്റ് വിദേശകാര്യ മന്ത്രാലയം നൽകുന്ന കലവറയില്ലാത്ത പിന്തുണയ്ക്ക് അവർ പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി നിർദ്ദേശിച്ചു.

Latest News

Corehub Up