Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ കണ്ണാടി; പൊട്ടിക്കരുത്
Thursday, May 4, 2023 10:53 PM IST
സ്വതന്ത്രമായ മാധ്യമപ്രവർത്തനം നല്ലതോ ചീത്തയോ ആകാം. പക്ഷേ, സ്വതന്ത്രമല്ലാത്ത മാധ്യമ പ്രവർത്തനം ചീത്തയല്ലാതെ മറ്റൊന്നുമാകില്ലെന്ന ആൽബേർ കാമുവിന്റെ വാക്കുകൾ മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ മുന്നറിയിപ്പായി കാണാറുണ്ട്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ അപമാനകരമായ നിലയിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. 180 രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടിൽ 161-ാം സ്ഥാനമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യക്കുള്ളത്. വെറും 19 രാജ്യങ്ങളാണ് ഇന്ത്യയെക്കാൾ മോശമായിട്ടുള്ളത്. എന്നിട്ടും, നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സമൂഹത്തിനും വ്യക്തിജീവിതത്തിനുമൊന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നു കരുതി സ്വസ്ഥമായിരിക്കാൻ നാം പരിശീലിച്ചുകഴിഞ്ഞോ? അതല്ലേ, നഷ്ടപ്പെടുന്ന മാധ്യമസ്വാതന്ത്ര്യത്തെക്കാൾ അപകടം?
മാധ്യമപ്രവർത്തനം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നു വ്യക്തമാക്കിയത് ആഗോള മാധ്യമ കൂട്ടായ്മയായ ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ (ആർഎസ്എഫ്) പുറത്തിറക്കിയ മാധ്യമ സ്വാതന്ത്ര്യ സൂചികയിലാണ്. മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യമുള്ള 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. കഴിഞ്ഞ വർഷത്തെ 157-ാം സ്ഥാനത്തുനിന്ന് നില മെച്ചപ്പെടുത്തി പാക്കിസ്ഥാൻ 150-ാം സ്ഥാനത്തെത്തിയപ്പോൾ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 161-ലേക്ക് തരം താഴ്ന്നിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളായ നോർവേ, അയർലണ്ട്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. ഫ്രാൻസിലെ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എല്ലാ വർഷവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിംഗ് പുറത്തിറക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചനാ പദവിയുള്ള ആർഎസ്എഫ് മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ്. ലോക രാഷ്ട്രങ്ങൾക്കു സ്വീകാര്യമായ റിപ്പോർട്ടിൽ അപാകതയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്നതിനു പകരം അതു തങ്ങൾ അംഗീകരിക്കുന്നില്ലെന്നും വിശ്വാസ്യയോഗ്യമല്ലെന്നുമാണ് കേന്ദ്ര വാർത്താ വിതരണ വകുപ്പു മന്ത്രി അനുരാഗ് താക്കൂർ ഇതിനു മുന്‍പത്തെ റിപ്പോർട്ട് പുറത്തുവന്നയുടനെ പാർലമെന്റിൽ പറഞ്ഞത്.
ആഗോള റിപ്പോർട്ടുകളും ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലെന്നപോലെ പ്രതിസന്ധി നേരിടുകയാണെന്നു പറയുന്പോഴും കേന്ദ്രം കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകാൻ പോലും മടിക്കുന്ന പ്രധാനമന്ത്രി തന്റെ ഏകപക്ഷീയ സന്ദേശമായ ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണ പരിപാടിയുടെ 100-ാമത്തെ എപ്പിസോഡ് ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. അത്തരം പ്രചാരണങ്ങളെ അപ്രസക്തമാക്കിയിരിക്കുകയാണ് മാധ്യമസ്വാതന്ത്യ റിപ്പോർട്ട്. വിമർശിക്കുന്നവരെയും പ്രതിപക്ഷത്തെയും കേൾക്കാൻ മടിക്കുന്നതിന്റെ അനിവാര്യമായ പതനത്തെ ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം തടഞ്ഞതും തുടർന്ന് ബിബിസിക്കെതിരേ സർക്കാർ തലത്തിലുണ്ടായ പ്രതികരണങ്ങളും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളുമൊക്കെ ലോകം കണ്ടതാണ്. ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഫയൽ ചെയ്ത അപകീർത്തി കേസിൽ ഡൽഹി കോടതി ബിബിസിക്കു സമൻസ് അയച്ചിട്ടുമുണ്ട്.
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പത്രങ്ങൾക്കും ചാനലുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമൊക്കെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ രഹസ്യമല്ല. അടിയന്തരാവസ്ഥക്കാലത്തൊഴിച്ചാൽ അത്തരം മാധ്യമനിയന്ത്രണ ശ്രമങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടുമില്ല. ദേശീയ വാർത്താ മാധ്യമങ്ങളെ പരോക്ഷമായെങ്കിലും നിയന്ത്രണത്തിലാക്കിയതിനു പിന്നാലെ, പ്രാദേശിക വാർത്തകൾ സംപ്രേഷണം ചെയ്യണമെങ്കിൽ കേബിൾ ടിവി ചാനലുകൾ പ്ലാറ്റ്ഫോം സർവീസുകൾ (പിഎസ്) എന്ന നിലയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിർദേശിച്ചത് മാസങ്ങൾക്കു മുന്‍പാണ്. അതിനു തൊട്ടുമുന്‍പ്, കഴിഞ്ഞ ഒക്ടോബറിൽ സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ 2021ലെ ഐടി ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഇതനുസരിച്ച്, നിയന്ത്രണങ്ങളുടെ പേരിലുള്ള അപ്പീലുകളിൽ അന്തിമമായ തീരുമാനം സർക്കാരിൽ നിക്ഷിപ്തമായി. മറ്റൊന്ന് ‘ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ’ എന്ന പേരിൽ കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഭേദഗതിയാണ്. ഇത്തരം നിയന്ത്രണങ്ങളെല്ലാം പരസ്പര പൂരകങ്ങളാണ്. വിമർശനങ്ങളെ അവഗണിച്ച്, പാർട്ടി അണികളുടെയും അനുഭാവികളുടെയും അന്ധമായ പിന്തുണയിൽ അഭിരമിക്കുന്നവർ ജനാധിപത്യത്തിന്റെ ചുവരിലുള്ള യാഥാർഥ്യത്തിന്റെ കണ്ണാടി പൊട്ടിക്കുകയാണ്.
സ്വതന്ത്രമായ മാധ്യമപ്രവർത്തനം നല്ലതോ ചീത്തയോ ആകാം. പക്ഷേ, സ്വതന്ത്രമല്ലാത്ത മാധ്യമ പ്രവർത്തനം ചീത്തയല്ലാതെ മറ്റൊന്നുമാകില്ലെന്ന ആൽബേർ കാമുവിന്റെ വാക്കുകൾ മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ മുന്നറിയിപ്പായി കാണാറുണ്ട്. മറ്റെല്ലാ സ്വാതന്ത്ര്യത്തെയും പ്രതിഫലിപ്പിക്കുന്ന മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ കണ്ണാടിയാണ്, പൊട്ടിക്കരുത്.
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top