അശോകസ്തംഭത്തെ വികലമായി ചിത്രീകരിച്ചെന്ന് ; കേസെടുത്തു
Sunday, June 15, 2025 4:02 AM IST
കൊയിലാണ്ടി: അശോകസ്തംഭത്തെ വികൃതമായി ചിത്രീകരിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന്‍റെ പേരിൽ സിപിഎം കൊയിലാണ്ടി മുൻ ഏരിയ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ എൻ.വി. ബാലകൃഷ്ണനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു.

2025 ഫെബ്രുവരിയിൽ തന്‍റെ എഫ്ബി പേജിൽ പങ്കുവച്ച "ജനാധിപത്യ വേദി കോഴിക്കോട്' എന്ന ബാനറിലുള്ള കാർട്ടൂണിൽ അശോകസ്തംഭത്തെ വികൃതമായി ചിത്രീകരിച്ചു എന്നതിന്‍റെ പേരിലാണ് ബാലകൃഷണനെതിരേ കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ കുറുവങ്ങാടുള്ള വീട്ടിൽ കൊയിലാണ്ടി സിഐ, എസ്ഐ എന്നിവരെത്തി പരിശോധന നടത്തിയിരുന്നു. പോലീസിന്‍റെ നിർദ്ദേശപ്രകാരം പോസ്റ്റിന്‍റെ ഉറവിടം കണ്ടുപിടിക്കാൻ ഇന്നലെ ഉച്ചയോടെ കൈവശമുള്ള ലാപ്ടോപ് സഹിതം ബാലകൃഷ്ണൻ സ്റ്റേഷനിൽ ഹാജരായി.

മൊഴിയെടുത്തശേഷം ഫോൺ പോലീസ് പിടിച്ചെടുത്ത് ജാമ്യത്തിൽ വിട്ടു. പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിണറായി വിജയൻ സർക്കാരിന്‍റെ നടപടിയാണിതെന്ന് ബാലകൃഷ്ണൻ പറഞ്ഞു.