Choclate
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുകയും ചെയ്തത് കൊളംബിയ സർവകലാശാലയിലെ പ്രഫസറായിരുന്ന വാലസ് സ്മിത്ത് ബ്രൂക്കർ ആയിരുന്നു.

ബ്രൂക്കർ 1975ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അന്തരീക്ഷത്തിലെ കാർബണ്‍ഡയോക്സൈഡിന്‍റെ അളവ് കൂടുന്നത് താപനിലയിൽ വർധനയുണ്ടാക്കുമെന്ന് ആദ്യമായി പ്രവചിച്ചത്. ആഗോളതാപനത്തെയും തത്ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചാണ് ഇന്ന്.

മനുഷ്യനിർമിതം

460 കോടി വർഷമാണ് ഭൂമിയുടെ പ്രായമെന്ന് കണക്കാക്കിയിരിക്കുന്നു. 350 കോടി വർഷങ്ങൾക്കു മുന്പ് ജീവന്‍റെ ആദ്യ ലക്ഷണങ്ങൾ ഭൂമിയിലുണ്ടായി. ഭൂമിയുടെ അന്തരീക്ഷത്തിൽ അന്ന് കാർബണ്‍ഡൈയോക്സൈഡിന്‍റെ അളവ് വളരെ കൂടുതലായിരുന്നു. ആദ്യമുണ്ടായ ജീവികൾ കാർബണ്‍ഡൈയോക്സൈഡും ഹൈഡ്രജനും എടുത്ത് ഓക്സിജനും നൈട്രജനും പുറത്തുവിട്ടു.

കാലക്രമേണ അന്തരീക്ഷത്തിൽ നൈട്രജനും ഓക്സിജനും വർധിച്ച് കാർബണ്‍ഡയോക്സൈഡ് വളരെയധികം കുറയുകയും ചെയ്തു. ഭാരം കുറഞ്ഞ ഹൈഡ്രജൻ അന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെട്ടു പോകുകയും ചെയ്തു.

ആഗോളതപനവും കാലാവസ്ഥാ മാറ്റവും ഭൗമചരിത്രത്തിൽ പലകാലത്തും ഉണ്ടായിട്ടുണ്ട്. അതൊരു സ്വാഭാവിക പ്രതിഭാസം തന്നെയാണ്. എന്നാൽ, മനുഷ്യന്‍റെ പ്രവൃത്തികൾകൊണ്ട് അവ ഉണ്ടാകുന്പോൾ നമ്മളതിനെ മനുഷ്യ നിർമിത ആഗോളതാപനമായും, കാലാവസ്ഥാ മാറ്റമായും വിളിക്കും. സ്വാഭാവിക മാറ്റങ്ങൾ നമ്മുടെ പരിമിതികൾക്കപ്പുറമാണെങ്കിലും മനുഷ്യനിർമിത മാറ്റങ്ങൾക്ക് നാം ഉത്തരവാദികളാണ്.

ഹരിതഗൃഹ വാതകങ്ങൾ

ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്ന വാതകങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾ. ഗ്രീൻ ഹൗസ് വാതകങ്ങളുടെ തനതായ ഘടനയാണ് ചൂടിന് കാരണമാകുന്ന ഇൻഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്യാനും അന്തരീക്ഷതാപനില നിലനിർത്തുക എന്ന നല്ല കാര്യവും, അളവിൽ കൂടി ആഗോളതാപനമെന്ന മോശം കാര്യവും ചെയ്യാൻ ഇവരെ പ്രാപ്തരാക്കുന്നത്.

രാസഘടനയനുസരിച്ച് ഓരോ ഹരിതഗൃഹവാതകത്തിനും താപനശക്തിയിൽ ആനുപാതികമായ വ്യത്യാസമുണ്ട്. കാർബണ്‍ഡൈയോക്സൈഡിന്‍റെ ആനുപാതിക താപനശക്തി ഒന്ന് എന്ന് കണക്കാക്കിയാൽ മറ്റുള്ളവയുടേത് മീഥേൻ (21), ക്ലോറോഫ്ലൂറോ കാർബണ്‍ (310), ഹൈഡ്രോഫ്ലൂറോ കാർബണ്‍ (1300-1400), പെർഫ്ളൂറോ മീഥേൻ (6500), സൾഫർ ഹെക്സാ ഫ്ലൂറൈഡ്(23900) എന്നിങ്ങനെയാണ്.



എന്നാൽ അളവിൽ കൂടുതൽ കാർബണ്‍ഡൈയോക്സൈഡ് ആയതിനാൽ ആഗോളതാപനത്തിന്‍റെ മുഖ്യ കാരണം ഈ വാതകമെന്ന് കരുതുന്നു. ഫോസിൽ ഇന്ധനങ്ങൾ, വിറക്, വനനശീകരണം എന്നിവയാണ് ഈ വാതകത്തിന്‍റെ അളവിലുള്ള വർധനയുടെ മുഖ്യ കാരണം.അന്തരീക്ഷത്തിലെ കാർബണ്‍ഡൈയോക്സൈഡിന്‍റെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ആധികാരിക ഗ്രാഫാണ് കീലിംഗ് കർവ് (Keeling Curve). പാർട്സ് പെർ മില്ല്യണ്‍ (ppm അഥവാ പത്തു ലക്ഷത്തിൽ ഒരംശം) എന്ന കണക്കിലാണ് അന്തരീക്ഷത്തിൽ CO2ന്‍റെ അളവ് കണക്കാക്കുന്നത്. വ്യവസായ വിപ്ലവത്തിന്‍റെ തുടക്കത്തിൽ ഇത് 278 ppm ആയിരുന്നെങ്കിൽ ഇന്നത് 409 ppm ആണ്.

ആഗോളതപനത്തിന്‍റെ ബാക്കിപത്രങ്ങൾ

കാലാവസ്ഥാ വ്യതിയാനം, മഴയുടെ അളവിലും രീതിയിലുള്ള മാറ്റം, കൊടുങ്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും മാറ്റം, മഞ്ഞുരുകുന്നതും സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയും, ഹിമാനികളുടെ ശോഷണം, കൃഷിനാശം, ഭക്ഷ്യക്ഷാമം, പവിഴപ്പുറ്റുകളുടെ നാശം, ആരോഗ്യ പ്രശ്നങ്ങൾ, അഭയാർഥി പ്രശ്നങ്ങൾ, ജീവജാതികളുടെ നഷ്ടം തുടങ്ങി ആഗോളതപനം ബാക്കിവച്ചേക്കാവുന്ന ഭീഷണികൾ നിരവധിയാണ്.

അന്തരീക്ഷതാപനില ഉയരുന്നതുമൂലം സമുദ്രജലം വികസിക്കുകയും തത്ഫലമായി സമുദ്രനിരപ്പ് ഉയരുകയും ചെയ്യും. ഇന്നത്തെ രീതിയിൽ സമുദ്രനിരപ്പ് ഉയർന്നാൽ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തിൽ അത് രണ്ടു മീറ്ററിലധികം വരുമത്രേ. 2100 ആകുന്പോൾ ഇന്ന് ഭൂമിയിലുള്ളതിന്‍റെ 20-30 ശതമാനം ജീവികൾ അപ്രത്യക്ഷരാകുമെന്ന പ്രവചനമുണ്ട്.

ലോകത്തിന്‍റെ പലഭാഗങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത കാട്ടുതീ, പകരുന്ന പകർച്ചവ്യാധികൾ, അന്തരീക്ഷ മലിനീകരണം, ഓസോണ്‍ പാളിയുടെ നാശം, പ്രളയം, വരൾച്ച, പട്ടിണിയെ മുന്നിൽ കാണുന്ന ലോകം തുടങ്ങിയ ശുഭകരമല്ലാത്ത ഫലങ്ങളാണ് ആഗോളതാപനം മുന്നിൽവയ്ക്കുന്നത്.

വെല്ലുവിളി നേരിടാൻ

ആഗോളതപനത്തെ ചെറുക്കാനുള്ള നടപടികളുമായി ഐക്യരാഷ്‌ട്ര സംഘടന മുന്നിൽതന്നെയുണ്ട്. 1988ൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗമായ UNEP വേൾഡ് മെറ്റിയറോളജിക്കൽ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു (IPCC - Intergovernmental Panel on Climate Change). ഇതിനെത്തുടർന്ന് 1992ൽ The United Nations Framework Convention on Climate Change (UNFCCC) സ്ഥാപിതമായി. പിന്നീട് 1997ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ച് 192 രാജ്യങ്ങൾ ഒപ്പുവച്ച ക്യോട്ടോ പ്രോട്ടോകോൾ ഉണ്ടാക്കി (Kyoto Protocol).

ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അളവിൽ രാജ്യങ്ങൾ തമ്മിൽ വ്യത്യാസമുണ്ടായാലും ആഗോളതാപനത്തിന്‍റെ ഫലങ്ങൾക്ക് രാജ്യാതിർത്തികളുടെ വ്യത്യാസമില്ല. അതിനാൽ ഇതൊരു കൂട്ടുത്തരവാദിത്വമാണ്.

ചൈന, അമേരിക്ക, ഇന്ത്യ എന്നിവരാണ് ഏറ്റവും കൂടുതൽ CO2 പുറത്തുവിടുന്ന ആദ്യത്തെ മൂന്നു രാജ്യങ്ങൾ. ഉൗർജ സംരക്ഷണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗക്രമീകരണം, ഉത്പാദന കാര്യക്ഷമത, ജീവിതശൈലീമാറ്റം, ജനസംഖ്യാ നിയന്ത്രണം, വനനശീകരണം തടയൽ എന്നിവ ഏറെ ആവശ്യം.

ഭൂമിയുടെ കന്പിളിപ്പുതപ്പ്

നൈട്രജൻ (78%), ഓക്സിജൻ (20.95%), ആർഗൺ (0.93%), നീരാവി (0-0.4%) എന്ന വിധത്തിലാണ് അന്തരീക്ഷത്തിന്‍റെ സ്വാഭാവിക ഘടകങ്ങൾ ഉള്ളത്. ഒപ്പം മറ്റു വാതകങ്ങൾ വളരെ നേരിയ അളവിലും ഉണ്ടാകും. ഭൂമിയിലെത്തുന്ന സൗരോർജത്തിന്‍റെ മഹാഭൂരിപക്ഷം 400-700 നാനോ മീറ്റർ തരംഗദൈർഘ്യമുള്ള രശ്മികളാണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ യാത്ര ചെയ്താണ് അൾട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് എന്നിങ്ങനെയുള്ള രശ്മികൾ ഭൂമിയിലെത്തേണ്ടത്.



ഇതിൽ 400 നാനോ മീറ്ററിൽ കുറവ് തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ്, എക്സ്-റേ, ഗാമ തുടങ്ങിയ രശ്മികൾ പൂർണമായും ഭൂമിയിലെത്താതെ അന്തരീക്ഷ പാളികളാൽ തടയപ്പെടുന്നു. അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഓസോണ്‍ പാളിയെ കൂട്ടുകാർക്ക് അറിയാമല്ലോ? 700 നാനോ മീറ്റർ കൂടുതൽ തരംഘദൈർഘ്യമുള്ള ഇൻഫ്രാറെഡിൽനിന്ന് ഭൂമിയും, അന്തരീക്ഷവും ഉൗർജം സ്വീകരിക്കുന്നു. ചൂടുപിടിക്കുന്ന ഭൂമി ചൂടിനെ അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കുന്നു. അവ ബഹിരാകാശത്തേക്ക് പോകുന്നതിനാൽ ഭൂമിയുടെ താപനില കൂടാതിരിക്കും.

എന്നാൽ, ഭൂമിയിൽ നിന്നു രക്ഷപ്പെട്ടു പോകുന്ന ഈ താപരശ്മികളെ ചില വാതകങ്ങൾ പിടിച്ചു നിർത്തും. അങ്ങനെ അന്തരീക്ഷതാപനില ഉയരും. ഇതാണ് ഭൂമിയുടെ കന്പിളിപ്പുതപ്പായി പ്രവർത്തിക്കുന്ന ഹരിതഗൃഹ പ്രഭാവം (Green House Effect).

ഗ്രീൻ ഹൗസ് പ്രഭാവത്തേക്കുറിച്ച് 1824ൽ ജോസഫ് ഫോറിയർ എന്ന ശാസ്ത്രജ്ഞൻ ചില സൂചനകൾ നല്കുകയും, ജോണ്‍ ടിൻഡൽ കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. 1896ൽ സവാന്‍റെ അരീനിയസ് എന്ന ശാസ്ത്രജ്ഞൻ കൂടുതൽ അറിവുകൾ ശേഖരിച്ചു.



ഇത്തരത്തിലുള്ള ഹരിതഗൃഹവാതകങ്ങൾ യഥാർഥത്തിൽ ഭൂമിക്ക് വലിയ സേവനമാണ് ചെയ്യുന്നത്. ഭൂമിയിൽനിന്ന് പ്രതിഫലിക്കുന്ന രശ്മികളെ ഇവർ നിശ്ചിത പരിധിയിൽ പിടിച്ചുനിർത്തിയാണ് ഭൂമിയുടെ താപനില നിലനിർത്തുന്നത്. അതിനാൽ ഹരിതഗൃഹപ്രഭാവം സ്വാഭാവികവും നല്ലതുമാണ്.

പക്ഷേ, ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ കൂടുന്പോൾ താപനില ഉയരുന്നതാണ് ഭീഷണി. അതിനാൽ നിയന്ത്രണം ഹരിതഗൃഹത്തിനല്ല ഹരിതഗൃഹവാതകങ്ങളുടെ പരിധിയിൽ കൂടിയ അളവിനാണ്.

ഡോ. സാബിൻ ജോർജ്