പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും നിരവധി വിലപിടിപ്പുള്ള രേഖകളും മോഷണംപോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും വെള്ളിയാഴ്ച രാത്രി എട്ടോടെ വീടുപൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. വീടിന്‍റെ പിറകുവശത്തെ ജനലിന്‍റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്.

സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50 ന് ഗ്രില്‍സ് മുറിക്കുന്നതിന്‍റെ സ്പാര്‍ക്ക് കാണുന്നുണ്ട്. രാത്രി 12.30 ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രി തന്നെ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

പോലീസ് നായ മോഷണം നടന്ന പ്രദേശത്ത് നിന്ന് മണം പിടിച്ച് 300 മീറ്റർ അകലെയുള്ള ചിതപ്പിലെ പൊയിൽ ടൗൺ വരെ ഓടി.വീടിന് സമീപത്തെ പറമ്പിൽ നിന്ന് മോഷ്ടാക്കൾ ഉപയോഗിച്ചു എന്ന് കരുതുന്ന ചെരുപ്പും സർജിക്കൽ ഗ്ലൗസും കണ്ടെടുത്തിട്ടുണ്ട്. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്താണ് കവര്‍ച്ച നടന്നത്. പരിയാരം പോലീസ് പരിധിയില്‍ അടുത്തകാലത്തായി നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായ മോഷണം വ്യാപാരികളെയും നാട്ടുകാരെ യും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.