കത്തിക്കുത്തിൽ രണ്ടു പേർ മരിച്ച സംഭവം; ആശുപത്രിയിലെത്തിക്കുന്നത് തടഞ്ഞതിനാലെന്ന് പരാതി
Thursday, April 18, 2024 12:04 AM IST
അഞ്ചൽ : അഞ്ചലില്‍ ഉണ്ടായ കത്തികുത്തില്‍ രണ്ടുപേര്‍ മരിയ്ക്കാനിടയായ സംഭവത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണു. കഴിഞ്ഞ ഫെബ്രുവരി 27 ന് അഗസ്ത്യക്കോട് സര്‍ക്കാര്‍ മദ്യ വില്‍പന ശാലയ്ക്ക് സമീപം നടന്ന സംഘട്ടനത്തെത്തുടർന്നുള്ള കത്തികുത്തില്‍ ആണ് രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾ ഗുരുതരാവസ്ഥയിലാകുകയും ചെയ്തത്. സംഭവത്തില്‍ ഗുരുതരമായ് പരിക്കേറ്റ് ചികിത്സയിലാലായിരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാസിയുടെ മകന്‍ വിഷ്ണുവാണ് ഗുരുതര ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയത്.

കത്തിക്കുത്തിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ തന്നേയും പിതാവ് ഭാസിയേയും സുഹൃത്ത് വിഷ്ണുവിനേയും ആശുപത്രിയിൽ എത്തിക്കുവാൻ വന്ന നാട്ടുകാരെ കുരുവിക്കോണം സ്വദേശികളായ അജയൻ, വിനയൻ, അനി എന്നിവർ അനുവദിച്ചില്ല. ഓടിക്കൂടിയവരെ ഇവര്‍ ഭീഷണിപ്പെടുത്തി ഓടിയ്ക്കുകയായിരുന്നു. പിന്നീട് തങ്ങളെ സമീപത്തെ ഗോഡൗണിൽ തള്ളിയിട്ട് കതകടക്കുകയും ചെയ്തു. ഇതോടെ ഒരു മണിക്കൂറോളം സമയം രക്തം വാർന്ന് തങ്ങള്‍ക്ക് അവിടെ കിടക്കേണ്ടി വന്നു. ഇതോടെ രക്തം വാര്‍ന്ന് അവശരായ തങ്ങളെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

യഥാസമയം തങ്ങളെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ രക്ഷപ്പെടുമായിരുന്നുവെന്നും വിഷ്ണു പറയുന്നു. രണ്ടു മരണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ അറസ്റ്റിലായ കുരുവിക്കോണം സ്വദേശി ജയചന്ദ്ര പണിക്കര്‍ ഇപ്പോഴും റിമാൻഡിലാണ്.