വികസന രേഖയെ വിമർശിക്കുന്നത് വികസനം ഉണ്ടാകാത്തത് കൊ ണ്ട്: മുകേഷ്
Thursday, April 18, 2024 12:04 AM IST
കൊല്ലം: വികസനം ഒന്നും ഉണ്ടാവാതെ വികസനരേഖ ഇറക്കുന്നത് കൊല്ലത്തെ ജനങ്ങളെ പറ്റിക്കലാണെന്ന് കൊല്ലം പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്. പുനലൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

രണ്ടു ദിവസമായിട്ട് യുഡിഎഫ് സ്ഥാനാർഥി പരിഭവം പറയുകയാണ്, അദ്ദേഹത്തിന്‍റെ വികസനരേഖ മോശമാണെന്നു പറഞ്ഞു എന്നൊക്കെ.

വികസനരേഖ മോശമായത് കൊണ്ടാകുമല്ലോ അങ്ങനെ ഒരു വിമർശനം വന്നത്. വികസനങ്ങൾ എന്തെങ്കിലും നടന്നിരുന്നെങ്കിൽ വിമർശനം ഉണ്ടാവില്ലായിരുന്നു. വികസനം ഒന്നും ഉണ്ടാവാതെ അങ്ങനെ ഒരു വികസനരേഖ ഇറക്കുമ്പോൾ സ്ഥാനാർഥി എന്ന നിലയിൽ മാത്രമല്ല കൊല്ലംകാരൻ എന്ന നിലയിൽ കൂടി കൊല്ലത്തെ ജനങ്ങളെ പറ്റിക്കുന്ന ഒന്നാണെന്നു മുകേഷ് പറഞ്ഞു.

യുഡിഎഫിന്‍റെ വലിയ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. മുഖ്യമന്ത്രിമാരുടെ മക്കൾ വരെ ബിജെപിയിൽ എത്തി, അവർ പറയുന്നു ഇനിയും ധാരാളം ആൾക്കാർ ബിജെപിയിലേക്ക് പോകും എന്ന്. സ്ഥാനമാനങ്ങൾ, ഇഡിയുടെ ഭീഷണി, സമ്പത്ത് ഇതിന് മൂന്നും അടിയറവ് വയ്ക്കുന്നത് ആ പാർട്ടിയുടെ പാപ്പരത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ജോബിൻ എന്ന കലാകാരൻ മുകേഷിന്‍റെ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. കുളത്തൂപ്പുഴയിലെത്തിയപ്പോൾ തന്‍റെ സിനിമ അനുഭവങ്ങൾ മുകേഷ് പങ്കുവച്ചു.

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പോയിട്ടുള്ളതും കുളത്തൂപ്പുഴ ക്ഷേത്രത്തിൽ മീനുട്ടിനായി പോകുന്നതും ആ സ്ഥലത്തോടുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.