തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിഷയ ദാരിദ്ര്യമില്ലാതെ പത്തനംതിട്ട
Sunday, April 14, 2024 3:57 AM IST
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തില്‍ വിഷയ ദാരിദ്ര്യമേയില്ല. നാട്ടിലെ എല്ലാ പ്രശ്നങ്ങളും പത്തനംതിട്ടക്കാരുടെ ചര്‍ച്ചകളിലുണ്ട്. കാട്ടാന ആക്രമണം മുതല്‍ നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ധന വരെ ചര്‍ച്ച ചെയ്തുവരുമ്പോഴാണ് സംസ്ഥാനത്ത് മറ്റുചില വിഷയങ്ങള്‍ കൂടി പത്തനംതിട്ട ചർച്ചയിലെത്തുന്നത്.

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി കഴിഞ്ഞ ദിവസം തുറന്നിട്ട ചര്‍ച്ചകളിലും കേന്ദ്രബിന്ദു പത്തനംതിട്ടയായി. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ കെ. ആന്‍റണിയായതിനാലാണ് പത്തനംതിട്ടയിലെ പോരാട്ടച്ചൂടിന് അഞ്ജനത്തില്‍നിന്നുള്ള വാക്കുകള്‍ക്കും പ്രാധാന്യമേറിയത്.

അനില്‍ ആന്‍റണി തോല്‍ക്കണമെന്ന് അര്‍ഥശങ്കയ്ക്കിടെയില്ലാതെ എ.കെ. ആന്‍റണി പത്രസമ്മേളനം നടത്തി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും നേതാക്കളെയും നിശിതമായി വിമര്‍ശിച്ചു രംഗത്തിറങ്ങിയ അനിലിനെ പിന്നീടുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെവിട്ടില്ല. ദല്ലാള്‍ നന്ദകുമാറിന്‍റെ സാന്പത്തിക ആരോപണവും ഒപ്പം വന്നു. വ്യക്തിപരമായിത്തന്നെ അനില്‍ ഇതിനു മറുപടി നല്‍കി.

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാന്പത്തിക പ്രതിസന്ധിക്കുള്ള മറുപടികള്‍ വരുന്നത് പത്തനംതിട്ടയില്‍നിന്നാണ്. തോമസ് ഐസക് പത്തനംതിട്ടയില്‍ ജനവിധി തേടുന്നുവെന്നതു തന്നെ പ്രധാന കാരണം. ഇതാദ്യമായാണ് ഐസക് ലോക്സഭയിലേക്ക് മത്സരിക്കുന്നതെങ്കിലും കേന്ദ്രത്തോടു കേരളത്തിന്‍റെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ കെല്പുള്ള ഒരു എംപിയെയാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത്. അതേ നാണയത്തില്‍ ഐസക്കിനെ പ്രതിരോധിച്ചാണ് യുഡിഎഫും ബിജെപിയും നീങ്ങുന്നത്.

തോമസ് ഐസക്കിന്‍റെ ധനകാര്യ മാനേജ്മെന്‍റിനേറ്റ പിഴവാണ് കേരളത്തിന്‍റെ സാന്പത്തിക തകര്‍ച്ചയ്ക്കു കാരണമെന്ന് യുഡിഎഫ് പറയുന്നു. കിഫ്ബിയെയും മസാല ബോണ്ടിനെയുമൊക്കെ യുഡിഎഫും ബിജെപിയും വിടാതെ പിന്തുടരുന്നുണ്ട്.

മസാല ബോണ്ടിലെ ഇഡി അന്വേഷണവും ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ശ്രമവുമെല്ലാം പത്തനംതിട്ടയിലെ ചര്‍ച്ചകളില്‍ ചൂടുള്ള വിഷയങ്ങളായി.