ജലക്ഷാമത്തിനിടെ ആശ്വാസമായി വേനല്‍മഴ
Sunday, April 14, 2024 3:57 AM IST
പത്തനംതിട്ട: വേനല്‍മഴ ശക്തിപ്രാപിച്ചത് മലയോരത്തിന് ആശ്വാസമായി. കൊടുംചൂടിന് ആശ്വാസവുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത്. ഇന്നലെയും ജില്ലയുടെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് ‌ലഭിച്ചുകൊണ്ടിരിക്കുന്നത്.

മഴ പ്രതീക്ഷിച്ചിരുന്ന പ്രദേശങ്ങള്‍ക്ക് ഇത് ഏറെ ആശ്വാസമായി. കുടിവെള്ള ക്ഷാമത്തിന്‍റെ പിടിയിലായിരുന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം എത്തിത്തുടങ്ങിയിട്ടുണ്ട്. മഴ വന്നതോടെ പകല്‍ച്ചൂടിന്‍റെ കാഠിന്യവും കുറഞ്ഞു. കരിഞ്ഞുണങ്ങിയ കാര്‍ഷിക മേഖലയ്ക്കും മഴ ആശ്വാസമാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നദികളും തോടുകളും വറ്റിവരണ്ടിരുന്നു. വേനല്‍മഴ ജലസ്രോതസുകളില്‍ വെള്ളം എത്തുമെന്ന പ്രതീക്ഷയുണ്ട്. ഇന്നലെ ലഭിച്ചത് കനത്ത മഴയായിരുന്നു.

കുടിവെള്ള വിതരണം താറുമാറായി

തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ട കുടിവെള്ള വിതരണം പലയിടങ്ങളിലും താറുമാറായെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഫണ്ട് വിനിയോഗത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിലക്കുകളുണ്ട്. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും തനതു ഫണ്ടിന്‍റെ അഭാവവും കാരണം സ്വന്തം നിലയില്‍ കുടിവെള്ള വിതരണം നടത്താന്‍ പല തദ്ദേശസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

ഇതിനിടെ പല ജലവിതരണ പദ്ധതികളുടെയും സ്രോതസുകള്‍ വറ്റിവരണ്ടതും ജലക്ഷാമം ഇരട്ടിയാക്കാന്‍ കാരണമായി. വെള്ളത്തിന്‍റെ കുറവു കാരണം പമ്പിംഗ് പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്.

ജില്ലയൊട്ടാകെ രൂക്ഷമായ ജലവിതരണത്തില്‍ പരാതികളേറെയാണ്. പഞ്ചായത്തു പ്രദേശങ്ങളില്‍ കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. വളരെ കുറച്ച് തദ്ദേശസ്ഥാപനങ്ങള്‍ മാത്രമേ ഇക്കുറി ജലവിതരണം തുടങ്ങിയിരുന്നുള്ളൂ. സ്വന്തം ജലവിതരണ പദ്ധതികള്‍ താറുമാറായിട്ടും ജലവിതരണത്തിന് സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തുകള്‍ ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.