തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം: സ്വകാര്യഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കൈമാറാൻ ഹൈക്കോടതി ഉത്തരവ്
Sunday, April 14, 2024 4:04 AM IST
കോഴഞ്ചേരി: തെള്ളിയൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചിക വാണിഭത്തിന്‍റെ ഏറിയ പങ്കും നടക്കുന്ന സ്വകാര്യഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തിരികെ കൈമാറാന്‍ ഹൈക്കോടതി ഉത്തരവായി.

ക്ഷേത്രത്തിന്‍റെ കാണിക്കമണ്ഡപത്തോടു ചേര്‍ന്ന് വാണിഭം നടത്തുന്ന 40 സെന്‍റ് വസ്തു ദേവസ്വത്തിന്‍റെ പേരിൽ‌ക്കൂട്ടി നല്‍കാന്‍ മല്ലപ്പള്ളി തഹസീല്‍ദാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

1972ല്‍ തെള്ളിയൂര്‍ക്കാവ് ക്ഷേത്രം തിരുവതാംകൂര്‍ ദേവസം ബോര്‍ഡ് ഏറ്റെടുത്ത അവസരത്തില്‍ ക്ഷേത്രത്തിന്‍റെ വരുമാന സ്രോതസായി വൃശ്ചിക വാണിഭം നടത്തുന്ന ഭൂമി പരാമര്‍ശിച്ചിരുന്നു. റവന്യു രേഖകളില്‍ ദേവസ്വം ഭൂമിയായിരുന്ന വസ്തു 1996ലാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമ ഡി. ഗോപാലകൃഷ്ണന്‍ നായര്‍ സ്വന്തം പേരില്‍കൂട്ടിയതെന്ന് കോടതി കണ്ടെത്തി.

2007ല്‍ ജി. സതീഷ്‌കുമാര്‍ പ്രസിഡന്‍റായുള്ള ക്ഷേത്ര ഉപദേശകസമിതി നല്‍കിയ കേസിന്മേലുണ്ടായ തുടര്‍നടപടിയാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. രണ്ടു മാസത്തിനുള്ളില്‍ റവന്യു രേഖയില്‍ ദേവസ്വം ഭൂമി എന്ന് മാറ്റം വരുത്താനാണ് ഹൈക്കോടതി നിര്‍ദേശം.