വോട്ടവകാശം ജാഗ്രതയോടെ വിനിയോഗിക്കണം: ആന്‍റോ ആന്‍റണി
Monday, April 15, 2024 11:52 PM IST
റാന്നി: ജനങ്ങൾ വോട്ടവകാശം ജാഗ്രതയോടെ വിനിയോഗിക്കേണ്ട നിർണായക തെരഞ്ഞെടുപ്പാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി. എഴുമറ്റൂർ ബ്ലോക്കുതല സ്വീകരണ പര്യടന പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ നിലനില്പു തന്നെ അപകടത്തിലായ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മതേതര ജനാധിപത്യ സങ്കല്പങ്ങൾ പുലരാൻ വോട്ടവകാശം വിനിയോഗിക്കപ്പെടേണ്ടതുണ്ട്. കാവിവത്കരണവും ചുവപ്പുവത്കരണവും ഫാസിസം ആണെന്ന് ജനങ്ങൾ തിരിച്ചറിയണം. രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും ചേർത്ത് പിടിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണിയുടെ പേരാണ് ഇന്ത്യ. നമ്മുടെ ഇന്ത്യ നിലനിൽക്കാനായി ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നതിൽ തർക്കമില്ല. സംസ്ഥാനത്തെ ജനദ്രോഹ ഭരണത്തിനെതിരേയുള്ള വിധിയെഴുത്തുകൂടിയാകണം തെരഞ്ഞെടുപ്പെന്നും ആന്‍റോ പറഞ്ഞു.

കീക്കൊഴൂരിൽ നിന്നാരംഭിച്ച പര്യടനം മുൻ എംഎൽഎ കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.

എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്‍റ് പ്രഫ. പി.കെ. മോഹൻരാജ്, മണ്ഡലം പ്രസിഡന്‍റ് ആശിഷ് പാലക്കാമണ്ണിൽ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, മുസ്‌ലിം ലീഗ് നേതാവ് സമദ് മേപ്പറത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൽസലാം, കെ. ജയവർമ, മുൻ ബ്ലോക്ക് പ്രസിഡന്‍റ് പ്രകാശ് ചരളേൽ തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

ചെറുകോൽ, അയിരൂർ, കൊറ്റനാട്, എഴുമറ്റൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലൂടെയുള്ള പര്യടനം രാത്രിയിൽ തടിയൂർ ഇടയ്ക്കാട് മാർക്കറ്റിൽ സമാപിച്ചു.

പര്യടനം ഇന്ന് പന്തളത്ത്

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി ഇന്ന് പന്തളം ബ്ലോക്കിൽ പര്യടനം നടത്തും. രാവിലെ ചന്ദനപ്പള്ളി ജംഗ്ഷനിൽനിന്നാരംഭിക്കുന്ന പര്യടനം കെപിസിസി പ്രചാരണ വിഭാഗം കൺവീനർ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം പന്തളത്താണ് സമാപനം.