അടൂരിൽ ലീഡ് ലക്ഷ്യമാക്കി മുന്നണികൾ
Monday, April 15, 2024 11:52 PM IST
അടൂർ: വ്യക്തമായ രാഷ്‌ട്രീയകാഴ്ചപ്പാടോടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ‌ വിധിയെഴുതിയ മണ്ഡലമാണ് അടൂർ. 2009ലെ മണ്ഡല പുനർവിഭജനത്തോടെ പഴയ അടൂരിന്‍റെ ചിത്രമല്ല തെളിഞ്ഞുവന്നത്. രണ്ട് നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന വിസ്തൃതമായ മണ്ഡലത്തിൽ ഇക്കുറി 2,09,760 വോട്ടർമാരുണ്ട്. ഇവരിൽ 94,176 പുരുഷൻമാരും 1,11,581 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഇക്കൂട്ടത്തിൽ 3105 കന്നി വോട്ടർമാരുമുണ്ട്.

രാഷ്‌ട്രീയ അടിയൊഴുക്കുകൾ ഏറെ ബാധിക്കുന്ന ഒരു മണ്ഡലംകൂടിയാണിത്. ഇത്തവണ അതിനുള്ള സാധ്യത മൂന്ന് മുന്നണികളും കാണുന്നുണ്ട്. പ്രചാരണരംഗത്ത് വലിയ കൊഴുപ്പുകളൊന്നും അടൂരിൽ ഇല്ല. പതിവു രീതിയിലുള്ള പ്രവർത്തനങ്ങൾ മാത്രം. മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിനുവേണ്ടി അടൂരിൽ എത്തിയിരുന്നു. എൻഡിഎയ്ക്കുവേണ്ടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും അടൂരിൽ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മണ്ഡലം തെരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുത്തു. മറ്റു പ്രമുഖ നേതാക്കൾ അടുത്ത ദിവസം അടൂരിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

രാഷ്‌ട്രീയ ചരിത്രം

അടൂർ എന്ന പേരിൽ ഒരു ലോക്സഭാ മണ്ഡലം മുന്പ് നിലവിലുണ്ടായിരുന്നു. സിപിഐ, കോൺഗ്രസ് സ്ഥാനാർഥികൾ ഏറ്റുമുട്ടിവന്നിരുന്ന മണ്ഡലത്തിൽ ഇരുകൂട്ടരം വിജയം കണ്ടിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് നിരവധി തവണ അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അവസാനകാല ചരിത്രത്തിൽ സിപിഐയിലെ ചെങ്ങറ സുരേന്ദ്രനും അടൂരിന്‍റെ പ്രതിനിധിയായി.

പത്തനംതിട്ട ജില്ലയിലെ കോന്നി, അടൂർ നിയമസഭാ മണ്ഡലങ്ങൾ മാത്രമായിരുന്നു പഴയ അടൂരിന്‍റെ ഭാഗമായുണ്ടായിരുന്നത്. മറ്റുള്ളവ കൊല്ലം ജില്ലയിലെ പ്രദേശങ്ങളായിരുന്നു.

‌2009ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് മണ്ഡല പുനർവിഭജനം നടന്നപ്പോൾ അടൂർ നിയമസഭാ മണ്ഡലത്തിന്‍റെ അതിർത്തികളിലും മാറ്റംവന്നു. സംവരണ മണ്ഡലമായി ഇതു മാറി. അടൂർ ലോക്സഭാ മണ്ഡലം ഇല്ലാതാകുകയും പത്തനംതിട്ടയുടെ ഭാഗമാകുകയും ചെയ്തു.

2009ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആന്‍റോ ആന്‍റണിക്ക് മണ്ഡലം ലീഡ് നേടി. എന്നാൽ, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂരിന്‍റെ ചിത്രം തെളിഞ്ഞു. കോൺഗ്രസ് നേതാവ് പന്തളം സുധാകരനെ 630 വോട്ടിന്‍റെ വ്യത്യാസത്തിൽ സിപിഐയിലെ കന്നിക്കാരനായ ചിറ്റയം ഗോപകുമാർ പരാജയപ്പെടുത്തി. പിന്നീടിങ്ങോട്ട് ചിറ്റയത്തിനു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 2016ൽ ഭൂരപക്ഷം കൂട്ടി. 2021ൽ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014ലും ആന്‍റോയ്ക്കു ലീഡ് ലഭിച്ചു.

തകിടം മറിഞ്ഞ് 2019ലെ ലീഡ്

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനൂകൂല തരംഗമുണ്ടാകുകയും പത്തനംതിട്ട മണ്ഡലം ആന്‍റോ ആന്‍റണി നിലനിർത്തുകയും ചെയ്തെങ്കിലും അടൂരിന്‍റെ കാറ്റ് മറ്റൊരു വഴിക്കായിരുന്നു. ഒന്നാമതെത്തിയത് എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജായിരുന്നു. രണ്ടാം സ്ഥാനത്ത് കെ. സുരേന്ദ്രനും വന്നു. യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി മൂന്നാമതായി.

ശബരിമല യുവതി പ്രവേശന വിഷയം ഏറ്റവുമധികം അലയടിച്ച തെരഞ്ഞെടുപ്പിൽ പ്രക്ഷോഭ പരിപാടികൾക്കു തുടക്കം കുറിച്ച പന്തളം കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ യുഡിഎഫിന് അടിപതറുകയായിരുന്നു. പക്ഷേ ബിജെപിയാണ് ഇതിന്‍റെ നേട്ടം കൊണ്ടുപോയത്. രണ്ടുവർഷത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപിക്ക് അന്നു നേടിയതിന്‍റെ പകുതി വോട്ടുകൾ പോലും നേടാനുമായില്ല.

രാഷ്‌ട്രീയ സാഹചര്യം

അടൂരിലെ രാഷ്‌ട്രീയ സാഹചര്യം അനുകൂലമെന്ന് മൂന്ന് മുന്നണികൾക്കും അവകാശവാദമുണ്ട്. തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയമാണ് എൽഡിഎഫ് സാധ്യതയായി കാണുന്നത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷത്തിലുണ്ടായ ഇടിവാണ് യുഡിഎഫ് ക്യാന്പിന്‍റെ പ്രതീക്ഷ. മണ്ഡല പരിധിയിൽ എൽഡിഎഫിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ അടിയൊഴുക്കുകളും അനുകൂലമാക്കാൻ യുഡിഎഫ് ശ്രമമുണ്ട്. സിപിഐയ്ക്കു നിർണായക സ്വാധീനമുള്ള മണ്ഡലമാണ് അടൂർ. സിപിഐയിലെ ചിറ്റയം ഗോപകുമാർ കഴിഞ്ഞ മൂന്ന് ടേമുകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലും സിപിഐയ്ക്കു പ്രാതിനിധ്യം ഏറെയുണ്ട്.

സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാർട്ടി നടപടി വന്നതുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. പള്ളിക്കൽ നിന്നുള്ള സിപിഐ പ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിർദേശിക്കാതിരുന്നത് മറ്റൊരു വിഭാഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്‍റെ സംഘടനാ രംഗത്ത് ഇക്കുറി കാര്യമായ പ്രശ്നങ്ങളുണ്ടായിട്ടില്ലെങ്കിലും പാർട്ടി സംവിധാനങ്ങൾ സജീവമായത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചാണ്. ബിജെപി വോട്ടുകൾ ഏറെ നിർണായകമായ മണ്ഡലത്തിൽ അതു നിലനിർത്താനുള്ള ശ്രമങ്ങൾ പാർട്ടിതലത്തിൽ നടന്നുവരുന്നു.

പ്രചാരണത്തിലെ സ്ഥാനാർഥി മികവ്

സിറ്റിംഗ് എംപിയെന്ന നിലയിൽ ആന്‍റോ ആന്‍റണിക്കു മണ്ഡലത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനാണ് യുഡിഎഫിന് അനുകൂലമായ ഘടകമാകാം.

ദേശീയപാത 183 എ പ്രഖ്യാപിച്ചതും ഭരണിക്കാവിൽനിന്നാരംഭിച്ച് അടൂർ വഴി ഇതു കടന്നുപോകുന്നതും എംപി പ്രധാന പ്രചാരണ വിഷയമായി എടുത്തുകാട്ടുന്നു. നിലവിലെ റോഡ് ദേശീയപാത നിലവാരത്തിൽ ടാർ ചെയ്താണ് റോഡ് വികസനത്തിനു തുടക്കം കുറിച്ചത്. എംപിയുടെ പ്രവർത്തനങ്ങളെ വിമർശന വിധേയമാക്കിയാണ് എൽഡിഎഫ് പ്രചാരണം. തോമസ് ഐസക്കിന്‍റെ സ്ഥാനാർഥിത്വത്തിലെ മികവ് സിപിഎം സ്വാധീനം ഏറെയുള്ള മണ്ഡലത്തിൽ പ്രയോജനപ്പെടുമെന്നും മുന്നണി കരുതുന്നു. അടൂരിന്‍റെ വികസന സാധ്യതകൾ ഊന്നിപ്പറഞ്ഞാണ് ഐസക് വോട്ട് തേടുന്നത്.

അനിൽ കെ. ആന്‍റണിയുടെ സ്ഥാനാർഥിത്വം ഏറെ ആകർഷണീയമാക്കിയ മണ്ഡലമാണ് അടൂർ. ബിജെപി സംഘടനാ സംവിധാനത്തിലൂടെ സ്ഥാനാർഥിയെ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബയോഗങ്ങളിലും ചെറുയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചും ആരാധനാലയങ്ങളിലുമെത്തിയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്.