തട്ടിപ്പ് കേസില്‍ ജാമ്യം എടുത്തശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീ പിടിയില്‍
Monday, April 15, 2024 11:52 PM IST
ആറന്മുള: നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായശേഷം മുങ്ങിനടന്ന പത്തനംതിട്ട ചെന്നിര്‍ക്കര, പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ താമസിച്ചിരുന്ന രേഖ പി. ഹരിയെ (44) ആറന്മുള പോലീസ് എറണാകുളത്തുനിന്നും പിടികൂടി.

2013ല്‍ ഇലന്തൂര്‍ സ്വദേശിയായ സ്ത്രീയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി ജാമ്യം എടുത്തശേഷം മുങ്ങിനടന്നതിനെത്തുടര്‍ന്ന് സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കോടതി സ്വീകരിച്ചു വരവേയാണ് എറണാകുളത്ത് താമസിച്ചു ഇവര്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവര്‍ രേഖ പി. എന്നും രേഖ എന്നും പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് തട്ടിപ്പ് നടത്തിയതിന് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളിലായി കേസുകള്‍ ഇവരുടെ പേരില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

രണ്ടു വര്‍ഷമായി എറണാകുളത്ത് ഒരു ഫ്‌ളാറ്റില്‍ താമസിച്ച ശേഷം ഇന്‍ഫോപാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ചു രണ്ടരക്കോടിയോളം രൂപ ആളുകളില്‍നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആറന്മുള പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജിന്‍റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജയന്‍, എഎസ്‌ഐ റസീന, മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തുനിന്നും പിടികൂടിയത്. അറസ്റ്റിലായ രേഖയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.