തോട്ടുവക്കത്തെ തണൽമരങ്ങളുടെ ചുവട്ടിൽ വഴിയാത്രക്കാർക്ക് വിശ്രമകേന്ദ്രമൊരുക്കണം
Thursday, April 18, 2024 6:48 AM IST
വൈക്കം: കൊടുംചൂടിൽ കുളിർപരത്തി തണലിടമായി തോട്ടുവക്കത്തെ തണൽമരങ്ങൾ. കെവി കനാലിന്‍റെ തീരത്തുള്ള വന്മരങ്ങളാണ് കൊടുംചൂടിലും യാത്രികർക്ക് കുളിരുപകരുന്നത്. തോട്ടുവക്കം മുതൽ അട്ടാറപ്പാലം വരെയാണ് തണൽമരങ്ങൾ നിൽക്കുന്നത്.

ഇതുവഴിയെത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാണ് ഈ തണൽമരങ്ങൾ. മരങ്ങളുടെ ചുവട്ടിൽ നിൽക്കുമ്പോൾ എസിയിൽ നിൽക്കുന്ന അനുഭവമാണെന്ന് യാത്രക്കാർ പറയുന്നു.

തോട്ടുവക്കം മുതൽ അട്ടാറപ്പാലം വരെ ഒരു കിലോമീറ്ററിലധികം ദൂരം തണൽമരങ്ങൾ ഉണ്ടെങ്കിലും തോട്ടുവക്കത്തെ തണൽമരച്ചുവടുകളാണ് വഴിയാത്രക്കാർക്ക് ഏറെ ആശ്വാസപ്രദം. വാഹനങ്ങൾ നിർത്തി വിശ്രമിക്കാനുള്ള സൗകര്യം തോട്ടുവക്കം മുതൽ വലിയാനപ്പുഴ പാലം വരെയാണുള്ളത്.

വലിയാനപ്പുഴ ഭാഗത്ത് കെവി കനാലിനു കുറുകെയുള്ള ചെറിയ പാലവും തണൽമരങ്ങളും ഫോട്ടോഷൂട്ട് കേന്ദ്രങ്ങളും സൗഹൃദ സെൽഫി പോയിന്‍റുകളുമായി മാറുകയാണ്.

തോട്ടുവക്കം മുതൽ വലിയാനപ്പുഴ പാലം വരെ വഴിയോരത്ത് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചാൽ യാത്രക്കാർക്ക് ഇവിടം വിശ്രമകേന്ദ്രമാകും. വിശ്രമിക്കാൻ സൗകര്യമില്ലാത്തതിനാൽ ഇപ്പോൾ വാഹനങ്ങളിൽ തന്നെയാണ് പലരും വിശ്രമിക്കുന്നത്.

സമീപത്തുള്ള കെവി കനാലിലെ മാലിന്യങ്ങൾ നീക്കംചെയ്തു പെഡൽ ബോട്ട് സൗകര്യം ഏർപ്പെടുത്തിയാൽ വൈക്കം നഗരസഭയ്ക്ക് വരുമാനമാർഗം കൂടിയാകുമെന്ന് വഴിയാത്രികർ പറയുന്നു.