വെളിയന്നൂര്‍: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിന്‍റെ നിര്‍മാണ പ്രര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുപ്പതു കിടക്കകള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നിലവിലുള്ള ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

വെളിയന്നൂര്‍ ജംഗ്ഷനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 50 സെന്‍റ് സ്ഥലത്താണ് നിര്‍മാണം. 1200 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഒപി ബ്ലോക്കും ലാബും രോഗികള്‍ക്കു ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സജ്ജമാക്കും. മുകള്‍നിലയില്‍ ഓഫീസും നഴ്‌സുമാര്‍ക്കുള്ള വിശ്രമമുറിയുമാണ് നിര്‍മിക്കുന്നത്.

ആയുഷ് മിഷന്‍ അനുവദിച്ച 1.10 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 ലക്ഷം രൂപ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിനോയ് വിശ്വം എംപി അനുവദിച്ച ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കിടത്തി ചികിത്സയ്ക്കുള്ള പുതിയ മന്ദിരം നിര്‍മാണം പൂര്‍ത്തിയാക്കിയത്.