പെരുമ്പനച്ചിയില്‍ ഓടയ്ക്ക് സ്ലാബിട്ട് റോഡ് ഗതാഗതത്തിനായി തുറന്നു
1564357
Monday, June 2, 2025 7:13 AM IST
വാക്കുപാലിച്ച് പൊതുമരാമത്തു വകുപ്പ്
ചങ്ങനാശേരി: പെരുമ്പനച്ചിയില്‍ ഓടയ്ക്ക് സ്ലാബിട്ട് റോഡ് തുറന്നു. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്ന ഇന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്കു സുഗമമായി സഞ്ചരിക്കാം. പെരുമ്പനച്ചി ജംഗ്ഷനില്‍ തോട്ടയ്ക്കാട് റോഡിന്റെ തുടക്കത്തിലാണ് ഓടനിര്‍മാണം പൂര്‍ത്തീകരിച്ച് സ്ലാബിട്ടത്. പെരുമ്പനച്ചിയിലെ ഓട നിര്‍മാണംമൂലം മൂന്നാഴ്ചക്കാലമായി കുറുമ്പനാടം വഴിയുള്ള തോട്ടയ്ക്കാട് റോഡിലെ ഗതാഗതം തടസപ്പെട്ടിരുന്നു.
ഓടയില്ലാത്തതുമൂലം മാടപ്പള്ളി സഹകരണബാങ്കിന്റെ പെരുമ്പനച്ചി ഹെഡ് ഓഫീസിനു മുമ്പില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനാണ് പൊതുമരാമത്തുവകുപ്പ് 27 ലക്ഷം രൂപ മുടക്കി ഓട നിര്‍മാണമാരംഭിച്ചത്.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഓടനിര്‍മാണം ആരംഭിച്ചതിൽ പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. മാടപ്പള്ളിയിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗം ജിന്സണ് മാത്യു ഓടനിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഓടയില്‍ ഇറങ്ങിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അന്ന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജൂണ്‍ ഒന്നിനകം ഓടയ്ക്കു മുകളിൽ സ്ലാബുകള്‍ സ്ഥാപിച്ച് റോഡ് തുറക്കുമെന്ന് നല്കിയ ഉറപ്പാണ് പാലിക്കപ്പെട്ടത്.
സ്കൂള്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് പെരുമ്പനച്ചി റോഡിലെ ഗതാഗതം സൗകര്യം പുനരാരംഭിക്കുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചിരുന്നു. ഇപ്പോള്‍ ബൈക്ക് യാത്രകള്‍ക്കും കാര്‍ ഓട്ടോറിക്ഷ തുടങ്ങി ചെറു വാഹനങ്ങള്‍ക്കും മാത്രമായുള്ള ഗതാഗത സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും ഭാരവാഹനങ്ങള്‍ പോകാന്‍ തരത്തിലുള്ള സൗകര്യമൊരുക്കുമെന്നും എംഎല്‍എ അറിയിച്ചു.
photo:
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പെരുമ്പനച്ചി ജംഗ്ഷനില്‍ തോട്ടയ്ക്കാട് റോഡിന്റെ തുടക്കത്തില്‍ ഓടനിര്‍മാണം പൂര്‍ത്തിയാക്കി സ്ലാബിട്ട് റോഡ് തുറന്നു നല്കിയപ്പോള്.