കടുത്തുരുത്തി; ആരോരുമില്ലാത്ത പാത്തുമ്മയ്ക്കു സംരക്ഷണമൊരുക്കി നിത്യസഹായകന്‍റെ അമ്മവീട്. വെള്ളൂര്‍ പഞ്ചായത്ത്‍ 13-ാo വാര്‍ഡില്‍ കരിപ്പാടത്ത് കോരിച്ചൊരിയുന്ന മഴയിലും പ്രായത്തിന്‍റെ അവശതയിലും കഴിഞ്ഞിരുന്ന പാത്തുമ്മ ഇനി നിത്യസഹായകന്‍റെ തണലില്‍.

വീണ് ഇടുപ്പെല്ല് പൊട്ടി ഒറ്റപ്പെട്ടുപോയ പാത്തുമ്മ തനിച്ചായിരുന്നു താമസം. ഭര്‍ത്താവും മക്കളുമില്ലാത്ത പാത്തുമ്മയുടെ അവശതകളെപ്പറ്റി അറുനൂറ്റിമംഗലം ആശൂപത്രിയിലെ പാലിയേറ്റീവ് നഴ്‌സ് ആന്‍സിനെ, ആശാ പ്രവര്‍ത്തകയായ ഷംലയാണ് അറിയിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗം ഷിനി സജു നിത്യസഹായകന്‍ ട്രസ്റ്റിന്‍റെ അമ്മവീടിനെ വിവരമറിയിച്ചു.

നിത്യസഹായകൻ പ്രസിഡന്‍റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി സിന്ധുവും പാത്തുമ്മയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് ഷിനി സജുവും ആശപ്രവര്‍ത്തക ഷംലയും നാട്ടുകാരും ചേര്‍ന്ന് ഉമ്മയെ നിത്യസഹായകന് കൈമാറി.