ഏറ്റുമാനൂർ: വർഷങ്ങളായി അടച്ചുപൂട്ടിയിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും ടെക്സ്റ്റൈൽസ് കോർപറേഷനും നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

കോട്ടയം ടെക്സ്റ്റൈൽസ് അടച്ചുപൂട്ടിയതു മൂലം ദീർഘനാളുകളായി ജീവനക്കാരും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വേദഗിരിയിൽ പ്രവർത്തിക്കുന്ന കോട്ടയം ടെക്സ്റ്റൈൽസ് തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ രണ്ടുതവണ സബ്മിഷനുകൾ അവതരിപ്പിച്ചിരുന്നു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിന്‍റെ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകളും ഇടപെടലുകളും നടത്തി. 2025 - 26 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ കോട്ടയം ടെക്സ്റ്റൈൽസിന്‍റെ ഭാവി വികസനത്തിനുവേണ്ടി 40 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

മന്ത്രിമാരുടെ സംയുക്ത ഇടപെടലിലൂടെ ബജറ്റ് വിഹിതത്തിൽനിന്ന് എട്ടു കോടി രൂപ കമ്പനിയുടെ ആധുനികവത്കരണത്തിനുവേണ്ടി സംസ്ഥാന സർക്കാർ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. പ്രസ്തുത ഫണ്ട് വിനിയോഗിച്ച് പുതിയ മെഷീനുകളും ആധുനിക സാമഗ്രികളും വാങ്ങുന്നതിനുള്ള ഓർഡർ ടെക്സ്റ്റൈൽസ് കോർപറേഷൻ അധികൃതർ ഇതിനോടകം നടത്തിയിട്ടുണ്ട്.

കോട്ടയം ടെക്സ്റ്റൈൽസ് തുറന്നു പ്രവർത്തിക്കുന്നതിന് പ്രധാന തടസമായിരുന്ന വൈദ്യുതിചാർജ് കുടിശിക സംബന്ധിച്ച് സർക്കാർ പരിഹാര നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനകാര്യ, വ്യവസായ, സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിമാർ കൂട്ടായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2024 ഡിസംബർ 31 വരെ കോട്ടയം ടെക്സ്റ്റൈൽസ് അടയ്ക്കാനുണ്ടായിരുന്ന എട്ടു കോടി രൂപയുടെ വൈദ്യുതി കുടിശിക പൂർണമായും ഇളവുചെയ്തു.

നിലവിലുള്ള കുടിശികയ്ക്ക് സാവകാശം അഭ്യർഥിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് മോൻസ് ജോസഫ് എംഎൽഎ സമർപ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡ് അനുകൂല നടപടി സ്വീകരിച്ചതോടെയാണ് ഇന്നുമുതൽ കമ്പനി തുറന്നുപ്രവർത്തിക്കാൻ വഴിയൊരുങ്ങിയത്.