പെരുവന്താനം: കൊട്ടാരക്കര - ദിണ്ഡികൽ ദേശീയപാതയിൽ ചുഴുപ്പിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആർക്കും പരിക്കില്ല. കൊല്ലം പുത്തൂർ സ്വദേശി അഭിജിത്തിന്‍റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ 2.15ാടെയാണ് സംഭവം. വാഹനത്തിൽ നിന്നു ചൂടും പുകയും ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ വാഹനം പൂർണമായും അഗ്നിക്കിരയായി.

പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പീരുമേട് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. അപകടത്തെത്തുടർന്ന് തടസപ്പെട്ട ഗതാഗതം പുലർച്ചെ നാലോടെ പുനഃസ്ഥാപിച്ചു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ മുന്പും സമാനമായ രീതിയിൽ വാഹനങ്ങൾ ഓട്ടത്തിനിടെ കത്തി നശിച്ചിട്ടുണ്ട്.