ചങ്ങനാശേരി: ശക്തമായ മഴ പെയ്തു ഓടകളും തോടുകളും നിറഞ്ഞുകവിഞ്ഞ് ഒഴുകുന്നതിനു കാരണം മഴക്കാലപൂര്‍വ ശുചീകരണത്തിലെ ചങ്ങനാശേരി നഗരസഭയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നഗരസഭ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു

ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.എന്‍. നൗഷാദ്, കെ.ജി. ഹരിദാസ്, തോമസ് അക്കര, തങ്കച്ചന്‍ പോളയ്ക്കല്‍, ജിന്‍സണ്‍ കല്ലുമാടിക്കല്‍, അന്‍സാരി ബാപ്പു, സുരേഷ് തോട്ടായി, സണ്ണി കുര്യാക്കോസ്, ശ്രീദേവി അജയന്‍, ശ്യാം സാംസണ്‍, പി.കെ. രാജു, റെജി കേളമ്മാട്ട്, ലൈജു തുരുത്തി എന്നിവര്‍ പ്രസംഗിച്ചു.