വൈക്കം: വൈക്കം - കോട്ടയം റോഡിനു സമാന്തര പാതയായി വിഭാവനം ചെയ്ത വൈക്കം - തോട്ടകം - വാക്കേത്തറ കല്ലുപുരയ്ക്കൽ റോഡ് വെള്ളത്തിൽ മുങ്ങിയതോടെ മുണ്ടാർനിവാസികളുടെ ഗതാഗതം വഴിമുട്ടി.

തലയാഴം-കല്ലറ- കടുത്തുരുത്തി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിനെ ആശ്രയിച്ചാണ് മുണ്ടാർനിവാസികൾ തലയാഴം, വെച്ചൂർ, വൈക്കം എന്നിവടങ്ങളിലേക്ക് പോകുന്നത്.

വൈക്കത്തുനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള എളുപ്പമാർഗമായ റോഡ് ഗതാഗതയോഗ്യമാക്കാൻ ഊർജിതമായശ്രമം അധികൃതർ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മാസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്ന വിദ്യാർഥികളടക്കമുള്ളവർ വെള്ളംനീന്തി കരഭാഗത്തെത്തി വേറെ വസ്ത്രം ധരിച്ചാണ് യാത്ര തുടരുന്നത്. റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികൾ പ്രക്ഷോഭം നടത്തിയിട്ടും ഫലമുണ്ടായില്ല.

പാടശേഖരങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന ഈ റോഡിന് ഭൂരിഭാഗം സ്ഥലങ്ങളിലും എട്ട് മീറ്റർ വീതിയുണ്ട്. 12 മീറ്റർ വീതിയിൽ സ്ഥലമെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ കിഫ്ബി അധികൃതർക്ക് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടത്താനായില്ല.

പാടശേഖരത്തിനൊപ്പം താഴ്ന്ന നിലയിൽ കിടക്കുന്ന റോഡിൽ വെള്ളം നിറയുന്നതിനാൽ വാഹന ഗതാഗതവും കാൽ നടയും ഇതുവഴി ഒരുപോലെ ദൃഷ്കരമാണ്.