കുമരകം: കുമരകം ഗവൺമെലമെന്‍റ് ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. കാലവർഷാരംഭത്തിൽത്തന്നെ പനിയും കോവിഡുപോലുള്ള മാരകമായ പകർച്ചവ്യാധികളും പെരുകുന്ന സാഹചര്യത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് ആശ്രയമാകേണ്ട ആതുരാലയത്തിൽ രാത്രികാലത്തു ഡോക്ടർമാരുടെ സേവനം ഇല്ലാത്തത് രോഗികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

കുമരകത്ത് ജി 20 ഉച്ചകോടി നടത്തിയപ്പോൾ ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാർ, നേഴ്സുമാർ, അറ്റൻഡർമാർ, ഐസൊലേഷൻ വാർഡ്, ഐസിയു ആവശ്യത്തിനു മരുന്നുകൾ, എമർജൻസി ഓപ്പറേഷൻ തിയറ്ററുകൾ, ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിരുന്നു. ഡോക്ടർമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സും സജ്ജീകരിച്ചിരുന്നു.

ഈ ക്വാർട്ടേഴ്സിലാണ് അന്ന് ഡോക്ടർമാർ താമസിച്ചിരുന്നത് ഇതിനെല്ലാമുള്ള സൗകര്യങ്ങൾ ഹോസ്പിറ്റലിൽ ഉണ്ട്.

ജി 20 കഴിഞ്ഞതോടെ എല്ലാം അപ്രത്യക്ഷമായി.ഇപ്പോൾ ആംബുലൻസ് സൗകര്യം പോലുമില്ല. എത്രയും വേഗം 24 മണിക്കൂറും ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്‍റ് സലിമ ശിവാത്മജൻ അധ്യക്ഷത വഹിച്ചു.