കോട്ടയം: മഴക്കാലം തീന്‍മേശയില്‍ നാട്ടുമീനുകളുടെ രുചിക്കാ ലം. കടല്‍, കായല്‍ മത്സ്യങ്ങള്‍ക്ക് ഇടവേള നല്‍കി എല്ലാവരും നാട്ടുമീനുകള്‍ക്കു പിന്നാലെയാണ്. പുതുവെള്ളമത്തെി പാടവും തോടും കനാലുമൊക്കെ നിറഞ്ഞതോടെ മീന്‍പിടിത്തവും തകൃതിയാണ്.

മഞ്ഞക്കൂരിയും പുല്ലനും വാളയും കാരിയുമൊക്കെയാണ് നാട്ടുമീന്‍വിപണയിലെ താരങ്ങള്‍. മഴക്കാലത്തിന്‍റെ ആരംഭത്തില്‍ നാടന്‍ മത്സ്യങ്ങളുടെ ലഭ്യത കൂടുതലാണ്. ഈ സമയത്ത് ഇതിന് ആവശ്യക്കാരുമേറെയാണ്. കല്ലട, വരാല്‍, കാരി, മഞ്ഞക്കൂരി, പുല്ലന്‍, മുരശ്, കുറുവ, വയമ്പ്, വാള, കണ്ണി, പരല്‍, പ്രാഞ്ഞില്‍, ആരാന്‍ തുടങ്ങിയ മത്സ്യങ്ങളാണ് വ്യാപകമായി വില്‍ക്കുന്നത്. കല്ലട-200, വരാല്‍- 350, കാരി- 300, പുല്ലന്‍-80, മുരശ്-380, കുറുവ-160, വയമ്പ്-100, വാള- 350, കണ്ണി -180,പരല്‍- 150, പ്രാഞ്ഞില്‍- 200, ആരോന്‍-180. എന്നിങ്ങനെയാണ് കിലോഗ്രാമിനു വില.

കുമരകത്തും പടിഞ്ഞാറന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലും നാട്ടുമീന്‍ വില്‍പന തകൃതിയാണ്. ഏറ്റുമാനൂര്‍-പാലാ റോഡില്‍ കട്ടച്ചിറ മാവിന്‍ചുവടിനു സമീപമാണ് നാട്ടുമീനുകളുലെ വലിയ മാര്‍ക്കറ്റ്. ഇവിടെ നിരവധി മീന്‍പിടിത്തക്കാരാണ് റോഡിലിട്ട് മീന്‍ വില്‍ക്കുന്നത്. യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി മീന്‍ വാങ്ങിയാണ് പോകുന്നത്.

നാട്ടുമീന്‍ ഇവിടെ വില്‍പ്പനയുണ്ടെന്നറിഞ്ഞ് ദൂരെനിന്നുപോലും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.