മൂന്നിലവ്: പ്രളയത്തിൽ തകർന്ന കടപുഴ പാലത്തിനു പകരം നാട്ടുകാർ താത്ക്കാലിക പാലം പണിതു. മഴ ശക്തമാവുകയും മറുകരയിലുള്ളവര്‍ക്ക് മൂന്നിലവിലെത്താന്‍ കിലോമീറ്ററുകളോളം ചുറ്റേണ്ടിയും വന്നതോടെയാണ് ജനകീയ സഹകരണത്തോടെ തടികള്‍കൊണ്ടുള്ള താത്ക്കാലിക പാലം നിർമിച്ചത്.

മീനച്ചിലാറിന്‍റെ കൈവഴിയായ മൂന്നിലവ് കടപുഴ ആറിനു കുറുകെയുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചത് 2022 ലെ പ്രളയത്തിലാണ്. തുടർന്ന് ചെറു വാഹനങ്ങൾ മാത്രമാണ് ഇതു വഴി കടന്നുപോയിരുന്നത്. പിന്നീട് കഴിഞ്ഞ മാര്‍ച്ച് 11ന് ക്രെയിന്‍ കടന്നുപോയതിനെ തുടര്‍ന്ന് പാലത്തിന്‍റെ സ്ലാബുകള്‍ ആറ്റില്‍ വീണ് ഗതാഗതം പൂർണമായി സ്തംഭിച്ചു.

തുടര്‍ന്ന് ആറ്റിലൂടെ ഇറങ്ങി കടക്കാവുന്ന തരത്തില്‍ പഞ്ചായത്ത് വഴി തയാറാക്കിയിരുന്നു. എന്നാൽ, മഴയെ തുടര്‍ന്ന് ഇത് ഇല്ലാതായി. രണ്ട് തവണയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാനാവാത്തതിനാല്‍ ജനകീയ സഹകരണത്തോടെ പാലം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ടോളം തെങ്ങിന്‍തടികള്‍ ആറിന് കുറുകെ സ്ഥാപിച്ച് ഇതില്‍ പലകകള്‍ നിരത്തിയാണ് താത്ക്കാലിക നടപ്പാലം നിർമിച്ചത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അടിയന്തര നടപടി. അതേസമയം, പാലം പുനര്‍ നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് ചാര്‍ലി ഐസക് പറഞ്ഞു.

പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വീട്ടമ്മ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി പരിഗണിക്കവേ രണ്ടുമാസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ജൂണ്‍ രണ്ടിന് ഈ ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മഴക്കാലം തീരുമ്പോള്‍ പാലം പുനര്‍നിര്‍മാണം ആരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതായി എംഎല്‍എ മാണി സി. കാപ്പനും അറിയിച്ചു. ചില്ലച്ചി പാലത്തിന് അനുവദിച്ച തുകയാവും പുതിയ പാലം നിര്‍മാണത്തിനായി മാറ്റി ചെലവഴിക്കുകയെന്നും എംഎല്‍എ പറഞ്ഞു.