കോട്ടയം: മഴമേഘങ്ങള്‍ മാറിനിന്ന അന്തരീക്ഷത്തില്‍ കുരുന്നുകള്‍ക്ക് അറിവന്‍റെ ലോകത്തേക്ക് പുതുപ്രവേശം. രണ്ടുമാസത്തെ വേനലവധിക്കുശേഷം തിരികെയെത്തിയ കുട്ടികള്‍ക്കും സൗഹൃദത്തിന്‍റെയും അറിവിന്‍റെയും ലോകത്തേക്ക് വീണ്ടുമെത്തിയതിന്‍റെ ആഹ്ലാദം. വര്‍ണാഭമായി അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് ആദ്യമായെത്തിയ നവാഗതരെ മധുരം നല്‍കി സ്വീകരിച്ചാണ് ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ആഘോഷിച്ചത്.

പുത്തനുടുപ്പും ബാഗും കുടയും പുസ്തകവും ചോറ്റുപാത്രവുമൊക്കെയായി മാതാപിതാക്കളുടെ കൈപിടിച്ചെത്തിയ നവാഗതര്‍ അക്ഷരമുറ്റം കണ്ടപ്പോള്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് മധുരം കഴിച്ച് കളിയും ചിരിയുമായി കൂട്ടുകാര്‍ക്കൊപ്പം കൂടി. ചിലരാകട്ടെ മാതാപിതാക്കളെ കാണാതെ കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാന്‍ മുതിര്‍ന്ന കുട്ടികളും അധ്യാപകരും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി എത്തി.

പാട്ടും ഡാന്‍സും പഠനവും കളിചിരികളുമായി പുതിയ കൂട്ടുകാര്‍ക്കൊപ്പം ആദ്യദിനം ആഘോഷമാക്കിയാണ് മടങ്ങിയത്. നീണ്ടൂര്‍ എസ്‌കെവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് സര്‍വശിക്ഷാ കേരളം ഫണ്ടിലൂടെ അനുവദിച്ച ടിങ്കറിംഗ് ലാബിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നവാഗതരെ സ്വാഗതം ചെയ്തു. സാഹിത്യകാരനും പൂര്‍വവിദ്യാര്‍ഥിയുമായ എസ്. ഹരീഷ് സ്‌കൂളിന്‍റെ കൈയെഴുത്തു മാഗസിന്‍ പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിനു മുന്നോടിയായി നീണ്ടൂര്‍ പ്രാവട്ടത്തുനിന്ന് സ്‌കൂളിലേക്കു സാംസ്‌കാരിക ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കി.

എന്‍സിസി, സ്‌കൗട്ട് വിഭാഗങ്ങളടക്കം നൂറുകണക്കിനു കുട്ടികള്‍ അണിചേർന്നു. ആലപ്പുഴ കലവൂരില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം തത്സമയം ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു.

സ്‌കൂളുകളില്‍ ഉരഗ
പരിശോധനയുമായി വനം വകുപ്പ്

കോട്ടയം: പുതിയ അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ വനംവകുപ്പിന്‍റെ സര്‍പ്പ വോളന്‍റിയര്‍മാര്‍ പരിശോധന നടത്തുന്നു.

സ്‌കൂള്‍ അധികൃതരോ പിടിഎ ഭാരവാഹികളോ അറിയിക്കുന്നതു പ്രകാരമാണ് പരിശോധന. സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനംവകുപ്പ് നല്‍കുന്ന സുപ്രധാനമായ സേവനമാണിത്.

ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സര്‍പ്പ വോളന്‍റിയര്‍മാരുടെ സഹായം ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് അതാത് ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പരിലും വിളിക്കാം. നമ്പര്‍: 1800 425 4733. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോട്ടയം: 9447979133.