കോട്ടയം: മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിംഗും യുപിഐ സംവിധാനവുമുള്ളവര്‍ ജാഗ്രത പാലിക്കുക. പരിചിതരും പ്രമുഖരുമായ വ്യക്തികളുടെ വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ച് പണം തട്ടുന്ന സംഘം സജീവമായിരിക്കുന്നു. ജില്ലയില്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മൊബൈല്‍ നമ്പറുകള്‍ ഹാക്ക് ചെയ്താണ് അവരുടെ നമ്പറുകളില്‍നിന്ന് ഒരാഴ്ചയായി അഭ്യര്‍ഥന വന്നുകൊണ്ടിരിക്കുന്നത്.

പ്രെയിസ് ദി ലോഡ്, ഐ നീഡ് എ ഫേവര്‍ ഫ്രം യു എന്ന് അക്ഷരത്തെറ്റോടെയുള്ള ഇംഗ്ലീഷ് മെസേജാണ് വരിക. എന്ത് സഹായം എന്ന് തിരികെ മെസേജിട്ടാല്‍ നാല്‍പതിനായിരം രൂപ തന്ന് സഹായിക്കണമെന്നും ബാങ്ക് ഇടപാടിന് തടസം സംഭവിച്ചെന്നും രാവിലെ തിരികെ തരാമെന്നും മറുപടി വരും. നിജസ്ഥിതി ചോദിച്ചറിയാതെ നിരവധി പേര്‍ ഇത്തരത്തില്‍ പണം യുപിഐ വഴി ട്രാന്‍സ് ചെയ്ത് തട്ടിപ്പില്‍പ്പെട്ടു. മൊബൈലിലെ കോള്‍ ലിസ്റ്റില്‍ ഏറെപ്പെരുടെ നമ്പര്‍ സൂക്ഷിച്ചിരിക്കുന്നവരെ തെരഞ്ഞുപിടിച്ചാണ് സംഘം നുഴഞ്ഞുകയറി സന്ദേശം അയയ്ക്കുക.

ഈ സാഹചര്യത്തില്‍ പോലീസ് സൈബര്‍ സെല്ലില്‍ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തട്ടിയെടുക്കുന്ന പണം ഏത് അക്കൗണ്ടിലേക്ക് പോകുന്നതെന്ന് വ്യക്തമായിട്ടില്ല. അക്ഷരത്തെറ്റുകളും ഗ്രാമര്‍ തെറ്റുകളുമുള്ള മെസേജുകള്‍ക്കു പിന്നില്‍ വിദേശ സംഘമാണോ എന്നും സംശയിക്കുന്നു. മറുപടി നല്‍കാതെ വന്നാല്‍ വിശേഷങ്ങള്‍ തിരക്കിയും ആശംസകള്‍ നേര്‍ന്നും ഇവര്‍ തുടര്‍ മെസേജുകള്‍ അയയ്ക്കുന്നുണ്ട്.