കോട്ടയം: പുഞ്ച നെല്ല് സംഭരണം പൂര്‍ത്തിയായശേഷവും വില നല്‍കുന്നതില്‍ അനിശ്ചിതത്വം ബാക്കി. സപ്ലൈകോ ഫെബ്രുവരി പകുതിയോടെ സംഭരണം തുടങ്ങി മാര്‍ച്ച് 15 വരെ വാങ്ങിയ നെല്ലിന്‍റെ പണം അക്കൗണ്ടില്‍ നല്‍കി. ഇതാവട്ടെ ആകെ ഉത്പാദനത്തിന്‍റെ അഞ്ചു ശതമാനം മാത്രമായിരുന്നു. കര്‍ഷകര്‍ക്ക് ലഭിച്ചതാകട്ടെ 20 കോടി രൂപ. സപ്ലൈകോ സംഭരിച്ച് കുത്തുമില്ലുകള്‍ക്ക് കൈമാറിയ നെല്ലിനുള്ള പിആര്‍എസ് വാങ്ങാന്‍ പോലും ബാങ്കുകള്‍ മടിക്കുകയാണ്.

നിലവില്‍ ഏപ്രില്‍ വരെയുള്ള പിആര്‍എസ് മാത്രമേ സംഭരണ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട സ്റ്റേറ്റ് ബാങ്കും കനറ ബാങ്കും വാങ്ങുന്നുള്ളൂ. മേയിലെ പിആര്‍എസ് വാങ്ങാന്‍ ബാങ്കുകള്‍ താത്പര്യപ്പെടുന്നില്ല. സംഭരിച്ച നെല്ലിന് എന്നു പണം നല്‍കുമെന്നതില്‍ യാതൊരു വ്യക്തതയുമില്ല. കോട്ടയം ജില്ലയില്‍ 47,000 മെട്രിക് ടണ്‍ ഉത്പാദനം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ വിളവുമോശവും സംഭരണത്തിലെ താമസവും മൂലം 42,110 മെട്രിക് ടണ്‍ മാത്രമാണ് സംഭരിച്ച് പിആര്‍എസ് നല്‍കിയത്. കഴിഞ്ഞ വിരിപ്പു നെല്ല് സംഭരണത്തിലെ കുടിശിക ഉള്‍പ്പെടെ 140 കോടി രൂപ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ജില്ലയില്‍ ആദ്യമായി 30 കിലോ നെല്ല് കിഴിവു നല്‍കേണ്ടിവന്നതും കൊയ്ത്ത് ഏറ്റവും അനിശ്ചിതത്വത്തിലായതും ഇക്കൊല്ലത്തെ പുഞ്ച കൃഷിയിലാണ്.