ഏറ്റുമാനൂർ: റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡ് തകർന്നു. യാത്രക്കാർ ദുരിതത്തിൽ. മനയ്ക്കപ്പാടം മുതൽ റെയിൽവേസ്റ്റേഷൻ വരെ റോഡ് പൂർണമായി തകർന്നു.റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു. കുഴികൾ തിരിച്ചറിയാൻ മാർഗമില്ലാതായതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവായി.

റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം പോകാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയാറാകാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കുഴികളിൽ ചാടി വാഹനങ്ങൾക്ക് തകരാറിലാകുന്നതിനു പുറമേ തങ്ങൾക്ക് നടുവേദന ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.

മനയ്ക്കപ്പാടത്ത് ബസിറങ്ങി വരുന്ന കാൽനട യാത്രക്കാർ വെള്ളക്കെട്ടിൽനിന്ന് മാറി റെയിൽവേ ട്രാക്കിലൂടെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത് അപകടത്തിനിടയാക്കാം. മഴക്കാലത്ത് ട്രാക്കിലൂടെയുള്ള നടത്തം സുരക്ഷിതമല്ല. റെയിൽവേ ട്രാക്കിലൂടെയുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണെങ്കിലും യാത്രക്കാർക്കു മറ്റു മാർഗമില്ല.

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെയും ജന പ്രതിനിധികളെയും സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നുമാകാത്തതിനാൽ വെള്ളക്കെട്ടിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പറഞ്ഞു.