മാന്നാനം: ദരിദ്രരെയും അഗതികളെയും സംരക്ഷിക്കാനും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് നയിക്കാനും യത്നിച്ച വിശുദ്ധ ചാവറയച്ചന്‍റെ സ്മരണയിൽ മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ പിടിയരി ഊണ് പുനരാരംഭിച്ചു.

എല്ലാ ശനിയാഴ്ചകളിലും രാവിലെ 11ന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം പിടിയരി ഊണ് വിതരണം നടക്കും. സിഎംഐ തിരുവനന്തപുരം പ്രോവിൻസിന്‍റെ പ്രൊവിൻഷൽ ഫാ. ആന്‍റണി ഇളംതോട്ടത്തിന്‍റെ ആശീർവാദ പ്രാർഥനയോടെയാണ് പിടിയരി ഊണിന് തുടക്കമായത്.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ആഹ്വാനപ്രകാരം വീടുകളിൽ ഭക്ഷണം തയാറാക്കുന്ന ഓരോ സമയത്തും ഒരുപിടി അരി വീതം മാറ്റിവയ് ക്കുകയും ഓരോ മാസാവസാനവും വീടുകളിൽനിന്ന് ഈ പിടിയരി ശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കാനും സ്കൂളുകളിൽ ഉച്ചഭക്ഷണം നല്കാനുമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ ചാവറപ്പിതാവിനോടുള്ള മാധ്യസ്ഥ്യപ്രാർഥനക്കായി ഓരോ പിടി അരി വീതം നിയോഗത്തോടെ സമർപ്പിച്ച് പ്രാർഥിക്കുന്ന രീതി മാന്നാനം ആശ്രമ ദേവാലയത്തിലുണ്ട്. ഈ പിടിയരി പ്രാർഥന നേർച്ചയിൽനിന്നുള്ള വരുമാനമാണ് പിടിയരി ഊണ് വിതരണത്തിനായി ഉപയോഗിച്ചുവരുന്നത്.