Sports
ഉറുഗ്വെ: അമേരിക്കൻ ഫുട്ബോൾ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വെ. വെറ്ററൻ സ്്രെടെക്കർ ലൂയിസ് സുവാരസിനെ ഒഴിവാക്കി. കഴിഞ്ഞദിവസമാണ് പരിശീലകൻ മാഴ്സലോ ബീൽസ യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ചത്.
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കളിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പരിശീലകനുമായുള്ള പ്രശ്നങ്ങാണ് ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെടാനിടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ 11 വർഷമായി ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു 39കാരനായ സുവാരസ്.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ടീമിലുൾപ്പെട്ട താരം പിന്നീട് എല്ലാ ലോകകപ്പുകളും ടീമിനായി കളിച്ചു. ഇതാദ്യമായാണ് താരത്തെ ഒഴിവാക്കുന്നത്.
യോഗ്യതാ മത്സരങ്ങളിൽ കളിച്ച നഹിതൻ നാൻഡസിനെയും ഒഴിവാക്കിയിട്ടുണ്ട്. റയൽ മഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെ ടീമിലുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാനുവൽ ഉഗാർട്ട, അൽ ഹിലാലിന്റെ ഡാർവിൻ നുനെസ്, അത്ലറ്റിക്കോ മഡ്രിഡ് താരം ഹൊസെ മരിയ ഗിമനെസ്, ബാഴ്സലോണയുടെ റൊണാൾഡ് അരൂഹോ, നാപ്പോളിയുടെ മത്യാസ് ഒലിവേര തുടങ്ങിയവരും ടീമിലുൾപ്പെട്ടു.
ലോകകപ്പിൽ, ഗ്രൂപ്പ് എച്ചിലാണ് ടീം ഉൾപ്പെട്ടിരിക്കുന്നത്. സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെ എന്നിവരാണ് ഉറുഗ്വെയുടെ എതിരാളികൾ.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പിനുള്ള അമേരിക്കന്‍ ടീമിനെ ടിം റീം നയിക്കും. യുഎസ്എയുടെ മുഖ്യപരിശീലകന്‍ മൗറീസ്യോ പോച്ചെറ്റീനോയാണ് ഇക്കാര്യം അറിയിച്ചത്. 38കാരനായ സെന്റര്‍ ബാക്ക് താരം പതിറ്റാണ്ടുകളായി ഇംഗ്ലീഷ് ക്ലബ് ഫുട്ബോളില്‍ സജീവമാണ്.
പോച്ചെറ്റീനോ അമേരിക്കയുടെ മുഖ്യപരിശീലകനായശേഷം കളിച്ച 23 മത്സരങ്ങളില്‍ 16ലും ടിം റീം ആയിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. 2022 ഖത്തര്‍ ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ 27കാരനായ ടെയ്ലര് ആഡംസ് ആയിരുന്നു.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വെ, ഓസ്ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കൊപ്പമാണ് സഹ ആതിഥേയരായ അമേരിക്ക.
Sports
പ്രോവോ (അമേരിക്ക): സണ്‍ ഹ്യൂങ് മിന് തന്റെ ഗോള്‍ ക്ഷാമത്തിനു വിരാമമിട്ട മത്സരത്തില്‍ ദക്ഷിണകൊറിയയ്ക്കു വമ്പന്‍ ജയം.
ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തില്‍ സണ്‍ ഹ്യൂങ് മിന് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ദക്ഷിണകൊറിയ 5-0ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊയെ തകര്‍ത്തു.
40, 43 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു സണ്‍ ഹ്യൂങ് മിന്നിന്റെ ഗോളുകള്‍. ചോ ഗു സങ്ങും (65, 77) ഇരട്ടഗോള്‍ സ്വന്തമാക്കി. സണ്‍ ഹ്യൂങ് മിന്നിന്റെ രാജ്യാന്തര ഗോള്‍ നേട്ടം 143 മത്സരങ്ങളില്‍നിന്ന് 56 ആയി.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്സി താരമായ സണ്‍ ഹ്യൂങ് മിന്, 2026 സീസണില്‍ ഇതുവരെ രണ്ട് ഗോള്‍ മാത്രമാണ് നേടിയത്.
ലോകകപ്പ് ഗ്രൂപ്പ് എയില്‍ ചെക് റിപ്പബ്ലിക്ക്, ദക്ഷിണാഫ്രിക്ക, സഹ ആതിഥേയരായ മെക്സിക്കോ ടീമുകള്‍ക്കൊപ്പമാണ് ദക്ഷിണകൊറിയ.
12ന് ചെക് റിപ്പബ്ലിക്കിന് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
Sports
റിയൊ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍, ഫിഫ 2026 ലോകകപ്പ് ടീമില്‍ കളിക്കുമെന്നു മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍സിലോട്ടി.
കാലിന്റെ പരിക്കിനെത്തുടര്‍ന്ന് ബ്രസീല്‍ ടീം കോച്ച് നെയ്മറിന് രണ്ട്-മൂന്ന് ആഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ടീമിന്റെ ജഴ്സി നമ്പറുകള്‍ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 10-ാം നമ്പര്‍ ജഴ്സിലാണ് നെയ്മറിന്. വിനീഷ്യസ് ജൂണിയര്‍ ഏഴാം നമ്പര്‍ അണിയും.
പരിക്കിന്റെ പിടിയിലുള്ള നെയ്മറിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നും ആന്‍സിലോട്ടി വ്യക്തമാക്കി. പരിക്കേറ്റ നെയ്മറിനെ ടീമില്‍നിന്നൊഴിവാക്കി പുതിയ കളിക്കാരനെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനായിരുന്നു ആന്‍സിലോട്ടി ഇങ്ങനെ മറുപടി നല്‍കിയത്.
ബ്രസീല്‍ ക്ലബ് സാന്റോസിനായി കളിക്കുന്നതിനിടെ മേയ് 17നാണ് നെയ്മറിനു പരിക്കേറ്റത്. പിന്നീട് ഇതുവരെ താരം കളത്തില്‍ ഇറങ്ങിയിട്ടില്ല.
ആദ്യ മത്സരത്തിന് എത്തും
ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് കാര്‍ലോ ആന്‍സിലോട്ടി വ്യക്തമാക്കി. ആദ്യ മത്സരത്തിനു മുമ്പ് പൂര്‍ണ ആരോഗ്യവാനായില്ലെങ്കില്, രണ്ടാം മത്സരത്തില്‍ തീര്‍ച്ചയായും നെയ്മര്‍ ഉണ്ടാകുമെന്നും ഇറ്റലിക്കാരനായ ആന്‍സിലോട്ടി കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍.
Sports
പച്ചപ്പു വിരിച്ച115 x 74 അടി ദീർഘചതുരത്തട്ടിൽ കാൽപ്പന്തിൽ കാൽപ്പനികത നിറച്ച ഇതിഹാസങ്ങൾ ചരിത്രത്തിലേക്ക് പിൻവാങ്ങുകയാണ്; അതും ഫുട്ബോളിന്റെ ലോകവേദിയിൽ. അവർ വിട്ടുപോകും. ഓറ ഇനിയേത് ശിരസാകും പേറുക. ഈ ഓറ പേറാൻ കെൽപ്പുള്ള പ്ലെയേഴ്സ് വിരലെണ്ണത്തിൽ കൂടുതലുണ്ട്. അതിൽ 2026 ഫിഫ ലോകകപ്പിൽ തരംഗമാകാനെത്തുന്ന അഞ്ച് പേർ ഇതാ.
ലാമിൻ യമാൽ (സ്പെയിൻ)
മെസിയുടെ പകരക്കാരനെ തേടിയ എഫ്സി ബാഴ്സലോണ ലാമിൻ യമാലെന്ന നാട്ടുകാരൻ പയ്യൻസിനെയാണ് ആ പണിയേൽപ്പിച്ചത്. ഗോളടിപ്പിച്ചും അടിച്ചും കാറ്റലന്മാരെ അവൻ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകകപ്പിലെ നോട്ടബിൾ ബോയ്സിൽ ആദ്യ പേരുകാരൻ യമാൽ തന്നെ. പ്രതിഭയുടെ മിന്നലാട്ടങ്ങൾ ലോകം പലവട്ടം അവനിൽ തെളിഞ്ഞുകണ്ടു. പരിക്കിന്റെ പിടിയിലാണെങ്കിലും ആദ്യ ഗ്രൂപ്പ് കളിക്കുശേഷം കളത്തിൽ കാണാനാകുമെന്നുറപ്പ്. സ്പെയിൻ കപ്പടിച്ചാൽ അത് 18കാരൻ യമാലിന്റെ കാൽ ബലത്താലാകും. ടൂർണമെന്റിലെ മികച്ച യുവതാരം, ഗോൾഡൻ ബോൾ റേസിലും മുന്നിൽ ഈ ലാ റോജ ബോയ് എത്തിയാൽ അദ്ഭുതമില്ല.
നിക്കോ പാസ് (അർജന്റീന)
മെസിയുടെ പിൻഗാമിയെന്ന വാഴ്ത്തുകൾ ഇതിനകം ഈ ചെക്കൻ കേട്ടുതുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ ജനിച്ച് അർജന്റീനക്കുപ്പായത്തിൽ കളിക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് പ്രായം 21. ഇറ്റാലിയൻ ക്ലബ് കോമോയുടെ താരമാണ്. ബോൾ കൺട്രോളാണ് മെയിൻ. ഗോളവസരങ്ങൾ തുറന്നെടുക്കാനും സമർഥൻ.
എൻഡ്രിക് (ബ്രസീൽ)
പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ബ്രസീലിന്റെ പുതുമുറക്കാരൻ. മുന്നേറ്റത്തിൽ എൻഡ്രിക് തിളങ്ങിയാൽ കാനറികൾ 2026 ഫിഫ ലോകകപ്പിൽ കൂടുതൽ ദൂരം താണ്ടും. അരനിമിഷത്തിൽ കളിയുടെ ഗതിതന്നെ തിരിക്കാൻ കഴിയുന്ന താരമാണ്. റയലിന്റെ താരമായിരുന്ന എൻഡ്രിക് ലോകോത്തരന്മാരുടെ കൂട്ടിയിടിക്കിടെ ഒളിമങ്ങി ഫ്രാൻസിലെ ഒളിമ്പിക് ലിയോണിലേക്ക് വായ്പയിൽപോയി. ഇവിടെ പഴയ ഫോമിലേക്ക് തിരികെയെത്താൻ എൻഡ്രിക്കിനായിട്ടുണ്ട്. റൊമാരിയോയാണ് 19കാരൻ എൻഡ്രിക്കിൽ ആരാധകർ കാണുന്നത്.
ആർദ ഗുലർ (തുർക്കി)
തുർക്കിയുടെ യുവതുർക്കിയാണ് ആർദ ഗുലർ. ബോക്സിനു വെളിയിൽനിന്നുള്ള ബുള്ളറ്റ് ഷോട്ടുകൾക്ക് പേരു കേട്ടതാണ് ഗുലറിന്റെ ബൂട്ടുകൾ. റയലിന്റെ പ്ലേമേക്കർ ഏറ്റവും സാങ്കേതികത്തികവുള്ള താരമായാണ് വിലയിരുത്തപ്പെടുന്നത്. 2025-26 ലാലിഗ സീസണിൽ റയലിനായി 14 അസിസ്റ്റുകൾ നടത്തി. തുർക്കിയുടെ കുതിപ്പ് ഗുലറിന്റെ ബൂട്ടിനെ ആശ്രയിച്ചാണ്. പ്രായം 21.
ഡിസിറെ ഡുയി (ഫ്രാൻസ്)
ഇരുപതുകാരൻ ഫ്രഞ്ച് പയ്യൻസ് ലോകത്തിലെ മികച്ച അറ്റാക്കിംഗ് പ്ലെയറാണ്. പിഎസ്ജിയുടെ മുന്നേറ്റനിരയിൽ മികച്ച ഫിനിഷറായി പേരെടുത്തുകഴിഞ്ഞു. വൺ ഓൺ വൺ സിറ്റുവേഷനുകളിൽ പതറാതെ ഗോളിലേക്ക് പന്തിനെ അയയ്ക്കാനുള്ള കഴിവാണ് വേറിട്ടു നിർത്തുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരട്ടഗോൾ നേടി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഡുയി വിംഗിലൂടെ ഇരച്ചുകയറിവരുന്നതും കാണാം. ഈ ഫ്രഞ്ച് മാന്റെ ഡ്രിബ്ലിംഗ് മികവും വേഗവും ഏതൊരു പ്രതിരോധനിരയ്ക്കും തലവേദനയാകും.
ഫ്രാൻസിന്റെ വാറൻ എംറി, ജർമൻ താരങ്ങളയ പാവ്ലോവിച്ച്, യമാൽ മുസിയാല, നെതർലൻഡ്സിന്റെ ചാവി സിമൺസ്, അർജന്റീനയുടെ അലക്സാന്ദ്രോ ഗർണാച്ചോ, സ്പെയിനിന്റെ പെദ്രി, ഗാവി, പോർച്ചുഗലിന്റെ ജാവോ നെവസ് എന്നിവരും ട്രിയോണ്ടയിൽ ഓളം സൃഷ്ടിക്കാൻ കഴിവുള്ള യുവതാരങ്ങളാണ്.
Sports
അന്റാലിയ: ഫിഫ 2026 ലോകകപ്പിനായുള്ള മുന്നൊരുക്കം ഇറാന് ടീം ജയത്തോടെ ആരംഭിച്ചു.
അമേരിക്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം ആശങ്കയിലായിരുന്നു. എന്നാല്‍, ലോകകപ്പിനു മുന്നോടിയായി നടന്ന സൗഹൃദമത്സരത്തില്‍ ഇറാന് 3-1ന് ഗാംബിയയെ തോല്‍പ്പിച്ചു. തുര്‍ക്കിയിലെ അന്റാലിയയിലായിരുന്നു മത്സരം.
ലോകകപ്പിനു മുന്നോടിയായുള്ള ഇറാന്റെ പരിശീലനം തുര്‍ക്കിയിലാണ് നടക്കുന്നത്. തുടര്‍ന്ന് ലോകകപ്പില്‍ ടീം ബേസ് ക്യാമ്പ് മെക്സിക്കോയില്‍ ആയിരിക്കുമെന്നാണ് സൂചന.
ലോകകപ്പ് ഗ്രൂപ്പ് ജിയിൽ ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് ടീമുകൾക്കൊപ്പമാണ് ഇറാൻ.
Sports
ലിസ്ബണ്‍: ഫിഫ 2030 ലോകകപ്പ് ഫുട്ബോളിലും കളിക്കാന്‍ പ്രാപ്തനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് പോര്‍ച്ചുഗല്‍ ദേശീയ ടീം മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്.
2026 ലോകകപ്പില്‍ കളിക്കുന്നതോടെ, ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കുന്ന (ആറ്) താരമെന്ന റിക്കാര്‍ഡ് ക്രിസ്റ്റ്യാനോയ്ക്കു ലഭിക്കും.
വിരമിച്ചില്ലെങ്കില്‍ 2030 ലോകകപ്പിലും റൊണാള്‍ഡോയെ തഴയാന്‍ ആരും തയാറാകില്ലെന്നായിരുന്നു മാര്‍ട്ടിനെസിന്റെ വാക്കുകള്‍.
റൊണാള്‍ഡോയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരം (226), ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോള്‍ (143) എന്നീ റിക്കാര്‍ഡുകള്‍.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയില്ലെങ്കിലും മലയാളിയുണ്ട്. അതാകട്ടെ, മലയാളികള്‍ ഏറെയുള്ള ഖത്തറിന്റെ ദേശീയ ടീമില്‍. 2026 ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ 28 അംഗ ടീമില്‍ ഇടംനേടിയ കണ്ണൂര്‍ സ്വദേശിയായ തഹ്സിന് മുഹമ്മദ് ജംഷിദാണ് കളത്തിലെ സാന്നിധ്യം.
ദേശീയ ജഴ്സില് ഒരു മത്സരം ഈ മിഡ്ഫീല്‍ഡര്‍ കളിച്ചു. ഖത്തര്‍ ദേശീയ ടീമില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് 19കാരനായ തഹ്സിന്. മാത്രമല്ല, ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജന്, ഖത്തറിലെ ആസ്പിയര്‍ ഫുട്ബോള്‍ അക്കാദമിയില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജന് തുടങ്ങിയ നേട്ടങ്ങളും ഈ കൗമാരക്കാരനു സ്വന്തം.
കണ്ണൂര്‍ സ്വദേശികളുടെ മകന്
തലശേരി സ്വദേശിയായ ജംഷിദിന്റെയും വളപട്ടണത്തുകാരിയായ ഷൈമയുടെയും മകനാണ് തഹ്സിന് മുഹമ്മദ്. ജംഷിദ് ഖത്തറില്‍ ചീഫ് അക്കൗണ്ടന്റാണ്. തഹ്സിന് ജനിച്ചതും വളര്‍ന്നതും ഖത്തറില്‍. ആസ്പിയര്‍ ഫുട്ബോള്‍ അക്കാദമിയിലൂടെയായിരുന്നു തഹ്സിന്റെ വളര്‍ച്ച. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിനുവേണ്ടി കളിച്ചാണ് പ്രഫഷണല്‍ കരിയര്‍ ആരംഭിച്ചത്.
ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകള്‍ക്ക് വേണ്ടിയും തഹ്സിന് ബൂട്ട് കെട്ടിയിട്ടുണ്ട്. ലെഫ്റ്റ് വിംഗറായ തഹ്സിന്റെ ഡ്രിബ്ലിംഗ് മികവ് ശ്രദ്ധേയം. ഖത്തറിന്റെ 26 അംഗ ടീമിലും ഇടംനേടിയാല്‍ ലോകകപ്പ് വേദിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം തഹ്സിനു സ്വന്തമാകും.
മൂന്നു പതിറ്റാണ്ടായി അസീസ്
കര്‍ട്ടനു പിന്നില്‍ മറ്റൊരു മലയാളിയും ഖത്തര്‍ ടീമിനു കരുത്തായുണ്ട്. ടീമിന്റെ മാനേജിംഗ് സൂപ്പര്‍വൈസര്‍/കോ ഓഡിനേറ്ററായ അസീസ് പൊന്തടത്തിലാണ് മറ്റൊരു മലയാളി സാന്നിധ്യം. അസീസ് കോഴിക്കോട് ബദരൂര് സ്വദേശിയാണ്. 1992 മുതല്‍ ഖത്തര്‍ ടീമിനൊപ്പമുള്ളതാണ് അസീസ്. 34 വര്‍ഷമായി ടീമിന്റെ നിഴലായി ഒപ്പം. 1988ലായിരുന്നു അസീസ് ഖത്തറില്‍ എത്തിയത്. ഭാര്യ റോസിന. മക്കള്‍ അജനാസ്, മിന്‍ഹാജ് അസീസ്, ഖദീജ അബ്റാര്‍.
Sports
റബാത്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള മൊറോക്കന്‍ ടീമിനെ പ്രതിരോധതാരം അച്റഫ് ഹക്കിമി നയിക്കും.
യൂസഫ് എന്‍ നെസിരി, ഹക്കിം സിയെച്ച് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. അതേസമയം, ഫ്രഞ്ച് ക്ലബ് ലില്ലയുടെ മിഡ്ഫീല്‍ഡറായ അയൂബ് ബൗഡിയെ 26 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 18കാരനായ ബൗഡി ഫ്രാന്‍സിലാണ് ജനിച്ചു വളര്‍ന്നത്. മൊറോക്കോയ്ക്കായി കളിക്കാനുള്ള ഫിഫ അനുമതി മേയിലാണ് ബൗഡിക്കു ലഭിച്ചത്.
ഹക്കീമിയുടെ മൂന്നാം ഫിഫ ലോകകപ്പാണ്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, ഹയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് മൊറോക്കോ.
Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള അമേരിക്കയുടെ 26 അംഗ അന്തിമ സംഘത്തെ മുഖ്യപരിശീലകന്‍ മൗറീഷ്യോ പോചെറ്റീനോ പ്രഖ്യാപിച്ചു.
ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് ടീമിന്റെ നായകന്. ഇംഗ്ലീഷ് ക്ലബ് ബേണ്‍മത്തിന്റെ മിഡ്ഫീല്‍ഡര്‍ ടെയ്ലര് ആദംസ്, യുവന്റസ് മിഡ്ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കെന്നി തുടങ്ങിയവര്‍ ലോകകപ്പിനുള്ള സംഘത്തില്‍ ഇടംനേടി.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വെ, ഓസ്ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കൊപ്പമാണ് അമേരിക്ക. ജൂണ്‍ 13ന് പരാഗ്വെയ്ക്ക് എതിരേയാണ് ആദ്യ മത്സരം. ജൂണ്‍ ആദ്യവാരം സെനഗല്‍, ജര്‍മനി ടീമുകള്‍ക്ക് എതിരേ സൗഹൃദ മത്സരങ്ങളുണ്ട്.
Sports
ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പിനുള്ള നെതര്‍ലന്‍ഡ്സിന്റെ 26 അംഗ അന്തിമ സംഘത്തെ കോച്ച് റൊണാള്‍ഡോ കൂമന് പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലുള്ള മത്യാസ് ഡി ലൈറ്റിനെ ഒഴിവാക്കി.
ലിവര്‍പൂള്‍ സെന്റര്‍ ബാക്കായ വിര്‍ജില്‍ വാന്‍ ഡിക്കാണ് ക്യാപ്റ്റന്‍. പരിക്കേറ്റ സാവി സിമോണ്‍സും ടീമില്‍ ഇല്ല. ബ്രസീലിലെ കോറിന്ത്യന്‍സ് ക്ലബ് താരമായ മെംഫിസ് ഡീപ്പെ നാലാം ലോകകപ്പ് കളിക്കും.
ഗ്രൂപ്പ് എഫില്‍ ജപ്പാന്, സ്വീഡന്, ടുണീഷ്യ ടീമുകള്‍ക്കൊപ്പമാണ് നെതര്‍ലന്‍ഡ്സ്.
Sports
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കു പരിക്കേറ്റതായി സ്ഥിരീകരണം.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ ലയണല്‍ മെസി, ഫിലാഡല്‍ഫിയ യൂണിയന് എതിരായ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷന് ആവശ്യപ്പെട്ട് പുറത്തുപോയിരുന്നു. തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസി കളം വിട്ടത്. ഗൗരവമുള്ള പരിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍, ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മെസിക്കു പരിക്കേറ്റതായുള്ള സൂചനയുണ്ട്. മാത്രമല്ല, പരിശീലനത്തിലേക്കു താരം എന്നു തിരിച്ചുവരുമെന്നത് ആരോഗ്യസ്ഥിതി അനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ഇന്റര്‍ മയാമി പ്രസ്താവിച്ചു. ഇതോടെ, 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ ലയണല്‍ മെസിയുടെ അഭാവത്തിലാകുമോ 2026 ലോകകപ്പ് മാമാങ്കം എന്ന ആശങ്ക ഉയര്‍ന്നു.
“മസില് പിടുത്തം മൂലമുണ്ടായ പ്രശ്നമാണ് മെസിക്കുള്ളതെന്നാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പരിശീലനത്തിലേക്ക് എന്നു മടങ്ങിവരാമെന്നത് എത്രവേഗം സുഖംപ്രാപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും'- ഇന്റര്‍ മയാമി പ്രസ്താവിച്ചു.
Sports
ടിജുവാന: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ഇറാന് ടീമിനെ മെക്സിക്കോയിലേക്കു സ്വാഗതം ചെയ്ത് പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം.
യുദ്ധത്തിന്റെ പശ്ചത്തലത്തില്‍, അമേരിക്കയില്‍ കളിക്കാന്‍ ഇറാന് ഫുട്ബോള്‍ അധികൃതര്‍ ആദ്യം തയാറായിരുന്നില്ല. എന്നാല്‍, വേദി മാറ്റാന്‍ ഫിഫ തയാറാകാതിരുന്നതോടെ ടീം ക്യാമ്പ് മെക്സിക്കോയിലേക്കു മാറ്റിയതായി ഇറാന് ഫുട്ബോള്‍ പ്രസിഡന്റ് മെഹ്ദി താജ് അറിയിച്ചു.
“അമേരിക്കയ്ക്ക് അവരുടെ മണ്ണില്‍ ഇറാന് ടീം എത്തുന്നതിനോടു താത്പര്യമില്ല. അതുകൊണ്ട് മെക്സിക്കോയോട് അന്വേഷിച്ചു. സ്വാഗതമെന്ന് ഞങ്ങള്‍ അറിയിച്ചു” - ക്ലോഡിയ പറഞ്ഞു.
Sports
ടൊറൊന്റൊ: പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലുള്ള അല്‍ഫോന്‍സോ ഡേവീസിനെ ഉള്‍പ്പെടുത്തി ഫിഫ 2026 ലോകകപ്പിനുള്ള 32 അംഗ കനേഡിയന്‍ ടീമിനെ ജെസി മാര്‍ഷ് പ്രഖ്യാപിച്ചു.
കാലിന്റെ പരിക്കിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഐസ്ലന്‍ഡിനും ടുണീഷ്യക്കും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഡേവീസ് കളിച്ചിരുന്നില്ല.
ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന ടീമുകള്‍ക്കൊപ്പമാണ് കാനഡ. ജൂണ്‍ 13ന് ബോസ്നിയയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
Sports
ടെഹ്റാൻ: ഫുട്ബോള്‍ ലോകകപ്പിനുള്ള ഇറാന് ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ അരിസോണയില്‍ നിന്ന് മാറ്റി. മെക്സിക്കന്‍ അതിര്‍ത്തി നഗരമായ ടിജുവാനയിലായിരിക്കും ടീം പരിശീലിക്കുകയെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് മേധാവി മെഹ്ദി താജ് വ്യക്തമാക്കി.
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ വീസയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്യാമ്പ് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇറാന് വിമാനങ്ങള്‍ക്ക് യുഎസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
എന്നാല്‍ ഇറാന് എയറില്‍ മെക്സിക്കോയിലേക്ക് പ്രശ്നങ്ങളില്ലാതെ പറക്കാന്‍ സ്ക്വാഡിന് കഴിയുമെന്നും താജ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15 ന് ന്യൂസിലന്‍ഡിനെതിരെയും 21 ന് ബെല്‍ജിയത്തിനെതിരെയും 26 ന് ഈജിപ്തിനെതിരെയുമാണ് ഗ്രൂപ്പ് ജിയിൽ ഇറാന്റെ മത്സരങ്ങള്‍. രണ്ടു മത്സരങ്ങള്‍ ലോസ് ഏഞ്ചല്‍സിലാണ്.
ഈ വേദികള്‍ തമ്മിലുള്ള ആകാശദൂരം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്ന ടിജുവാനയില്‍ നിന്നും 55 മിനിറ്റ് മാത്രമാണ്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഫിഫയില്‍ ഇറാന് തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു.
Sports
പ്യൂബ്ല: ഫിഫ ലോകകപ്പ് ഫുട്ബോള്‍ സന്നാഹ മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോയ്ക്കു ജയം. ആഫ്രിക്കന്‍ കരുത്തരായ ഘാനയെ 1-2ന് മെക്സിക്കോ തകര്‍ത്തു. ബ്രയാന്‍ ഗുട്ടിറസ് (2), ഗില്ലെര്‍മോ മാര്‍ട്ടിനെസ് (54) എന്നിവർ ഗോള്‍ നേടി.
Sports
ബ്രസീലിയ: ഫിഫ ലോകകപ്പ് ഫുട്ബോളിലേക്കുള്ള അകലം കുറയുമ്പോള്‍, ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ആശങ്കയായി തുടരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ സന്നാഹമത്സരത്തിനു മുമ്പ് നെയ്മര്‍ പരിക്കില്‍നിന്നു മുക്തനായേക്കില്ലെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ നെയ്മറിന്റെ അഭാവത്തിലായിരിക്കും കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം ഇറങ്ങുക.
ബ്രസീല്‍ ക്ലബ്ബായ സാന്റോസ് എഫ്സിക്കു വേണ്ടി കോറിറ്റിബയ്ക്ക് എതിരേ ഇറങ്ങിയ മത്സരത്തിലാണ് നെയ്മറിന്റെ കണങ്കാലിനു പരിക്കേറ്റത്. 27നാണ് ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുന്നത്. അതിനു മുമ്പ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ ചേരുമെന്ന് സാന്റോസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, അത്രവേഗത്തില്‍ നെയ്മറിന്റെ കാലിലെ നീര് മാറില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബ്രസീല്‍ ടീമിന്റെ മെഡിക്കല്‍ സംഘം നെയ്മറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യമത്സരം. ജൂണ്‍ ഒന്നിന് പാനമയ്ക്കും ഏഴിന് ഈജിപ്തിനും എതിരേ ബ്രസീലിന് സന്നാഹമത്സരങ്ങളുണ്ട്.
Sports
ലണ്ടന്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ഇംഗ്ലീഷ് ടീമിനെ സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ നയിക്കും.
ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ ഫൈനല്‍ ടീമിനെ കോച്ച് തോമസ് ടൂഹെല്‍ ഇന്നലെ പ്രഖ്യാപിച്ചു.
കോള്‍ പാല്‍മര്‍, ഹാരി മഗ്വെയര്‍, ഫില്‍ ഫോഡന്, ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, ലെവിസ് ഹാള്‍, ഡാനി വെല്‍ബെക്ക് തുടങ്ങിയ അപ്രതീക്ഷിത ഒഴിവാക്കലുകളോടെയാണ് ടൂഹെല്‍ ടീമിനെ പ്രഖ്യാപിച്ചതെന്നതാണ് ശ്രദ്ധേയം. ലോകകപ്പ് ടീമില്‍ ഇടംലഭിക്കാത്തതിനെ, ഞെട്ടിക്കുന്ന തീരുമാനമെന്നാണ് മഗ്വെയര്‍ സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ചത്.
ക്രൊയേഷ്യ, ഘാന, പാനമ എന്നീ ടീമുകള്‍ക്കൊപ്പം ലോകകപ്പ് ഗ്രൂപ്പ് ജെയിലാണ് ഇംഗ്ലണ്ട്. മരണഗ്രൂപ്പ് എന്ന വിശേഷണം ഈ ഗ്രൂപ്പിനുണ്ടെന്നതും ശ്രദ്ധേയം. ജൂണ്‍ 18ന് ക്രൊയേഷ്യക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
ഇംഗ്ലണ്ട് ലോകകപ്പ് ടീം
ഗോള്‍ കീപ്പര്‍: ജോര്‍ദാന്‍ പിക്ഫോഡ്, ഡീന്‍ ഹെന്ഡേഴ്സണ്, ജയിംസ് ട്രാഫോഡ്.
ഡിഫെന്‍സ്: ഡിജെഡ് സ്പെന്‍സ്, മാര്‍ക്ക് ഗുയേഹി, എസ്രി കോന്‍സ, റീസ് ജയിംസ്, നിക്കോ ഒറെയ്ലി, ടിനോ ലിവ്റമെന്റോ, ജാരെല്‍ ക്വാന്‍സ, ജോണ്‍ സ്റ്റോണ്‍സ്, ഡാന്‍ ബേണ്‍.
മിഡ്ഫീല്‍ഡ്: എബെറെച്ചി എസെ, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, ജൂഡ് ബെല്ലിങ്ഗം, മോര്ഗന് റോജേഴ്സ്, കോബി മൈനോ, ജോര്‍ദാന്‍ ഹെന്ഡേഴ്സണ്.
ഫോര്‍വേഡ്: ഹാരി കെയ്ന്‍ (ക്യാപ്റ്റന്‍), ബുകായൊ സാക്ക, നൊനി മഡ്യൂകെ, ആന്റണി ഗോര്‍ഡന്‍, ഒല്ലി വാട്സണ്, ഇവാന് ടോണി, മാര്‍ക്കസ് റാഷ്ഫോഡ്.
Sports
മ്യൂണിക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഞെട്ടിച്ച്, ഗോള്‍ കീപ്പര്‍ മാനുവല്‍ നോയറിന്റെ തിരിച്ചുവരവ്.
2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പോടെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞതായിരുന്നു നോയര്‍. എന്നാല്‍, വിരമിക്കല്‍ പിന്‍വച്ച് നോയര്‍ ജര്‍മന്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്തി.
ലോകകപ്പിനുള്ള 26 അംഗ ജര്‍മന്‍ ടീമിലാണ് കോച്ച് ജൂലിയന്‍ നഗല്സ്മാന് 40കാരനായ മാനുവല്‍ നോയറിനെ ഉള്‍പ്പെടുത്തിയത്.
ജോഷ്വ കിമ്മിച്ചാണ് ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റന്‍. അന്റോണിയോ റൂഡിഗര്‍, യമാല്‍ മുസ്യാല, ഫ്ളോറിയന്‍ വിര്‍റ്റ്സ്, കായ് ഹവേര്‍ട്ട്സ്, ലെറോയ് സനെ തുടങ്ങിയ മുന്‍നിരതാരങ്ങളെല്ലാം 26 അംഗ സംഘത്തിലുണ്ട്. ഭാവിതാരമായി വിശേഷിപ്പിക്കപ്പെടുന്ന 18കാരന് ലെനാര്‍ട്ട് കാളിനെയും ടീമില്‍ ഉള്‍പ്പെടുത്തി.
Sports
സാവോപോളോ: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഒൗദ്യോഗിക പ്രഖ്യാപനമെത്തി. ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചപ്പോൾ 34കാരനായ സൂപ്പർ താരം നെയ്മർക്കും ഇടം. ഇതോടെ നെയ്മറുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചും മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. നെയ്മറിന്റെ ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകർക്കിടയിൽ സംശയങ്ങൾ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസന്പത്തിലും മികവിലും കാർലോ ആഞ്ചലോട്ടി വിശ്വാസമർപ്പിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയർ, റഫിന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീൽ ജഴ്സിയിൽ കളിച്ചത്. പരിക്ക് വില്ലനായതോടെ ഒട്ടേറെ മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. 2025 മേയിൽ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയൻ കോച്ച് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഈ ലോകകപ്പിൽ നെയ്മർ ടീമിന്റെ ഏറ്റവും നിർണായക താരമായിരിക്കും. ടീമിൽ മികച്ചൊരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറുടെ സാന്നിധ്യത്തിന് സാധിക്കുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. 2014, 2018, 2022 ലോകകപ്പുകളിൽ കളിച്ച നെയ്മർ ആദ്യ ലോകകപ്പിൽ നാല് ഗോളടിച്ചിരുന്നു. റഷ്യൻ ലോകകപ്പിലും ഖത്തർ ലോകകപ്പിലും രണ്ടുവീതം ഗോളടിച്ചു. 2026ലും വലിയ പ്രതീക്ഷയോടെയാണ് ബ്രസീൽ എത്തുന്നത്. നിലവിൽ 79 ഗോളുകളോടെ പെലെയെയും മറികടന്ന് ബ്രസീലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് നെയ്മർ.
നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, വണ്ടർ കിഡ് എൻഡ്രിക്, റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ചേരുന്നതാണ് ബ്രസീലിന്റെ ആക്രമണനിര. മധ്യനിരയിൽ പരിചയസന്പന്നനായ കാസിമിറോയ്ക്കൊപ്പം ബ്രൂണോ ഗിമാരസ്, ഫാബിഞ്ഞോ, പാക്വേറ്റ എന്നിവരും പ്രതിരോധത്തിൽ മാർക്വിഞ്ഞോസും ഗബ്രിയേൽ മഗൽഹേസും. യുവതാരങ്ങളായ എൻഡ്രിക്, റയാൻ എന്നിവർ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പിനുള്ള തയാറെടുപ്പിലാണ്.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്ലന്ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂണ്‍ 14ന് മൊറോക്കോയ്ക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം. കോച്ച് കാർലോ ആഞ്ചലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ വ്യക്തമാക്കി.
ബ്രസീൽ ടീം:
ഗോൾകീപ്പർമാർ: അലിസണ്, എഡേഴ്സണ്, വെവർട്ടണ്‍.
പ്രതിരോധനിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്‍േറാസ്.
മധ്യനിര: ബ്രൂണോ ഗിമാരസ്, കാസിമിറോ, ഡാനിലോ സാന്‍േറാസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.
ആക്രമണനിര: നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീഞ്ഞ, ലൂയിസ് ഹെൻറിക്.
Sports
റിയോ ഡി ജനൈറോ: ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സൂപ്പർ താരം നെയ്മറും വിനീഷ്യസ് ജൂണിയർ, റഫിഞ്ഞ തുടങ്ങിയവരും ടീമിലുണ്ട്. പരിക്ക് വലയ്ക്കുന്നതിനാൽ നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യുവതാരങ്ങളായ എൻഡ്രിക്, രായൻ എന്നിവർക്കും കോച്ച് കാർലോ ആൻസലോട്ടി ടീമിൽ ഇടം നൽകി. അതേസമയം പരിക്കേറ്റ റോഡ്രിഗോ, എസ്റ്റെവാവോ എന്നിവരെ പരിഗണിച്ചില്ല. കോച്ച് കാർലോ ആൻസലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
ടീം: ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവേർട്ടൻ. പ്രതിരോധ നിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനിസ്, വെസ്ലി, മാർക്കിന്യോസ്, ഗബ്രിയേൽ മഗൽഹായസ്, ഡഗ്ലസ് സാൻറോസ്.
മധ്യനിര: ബ്രൂണോ ഗ്വിമാറെസ്, കസെമിറോ, ഡാനിലോ, ഫാബിഞ്ഞോ, ലൂക്കാസ് പറ്റ. മുന്നേറ്റ നിര: എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിഞ്ഞ, വിനീഷ്യസ് ജൂണിയർ, ലൂയിസ് ഹെന്ററിക്ക്, നെയ്മർ, റയൻ.
Sports
2026 ഫിഫ ലോകകപ്പ് അരികേ... പങ്കെടുക്കുന്ന 48 രാജ്യങ്ങൾ ടൂർണമെന്റിനുള്ള ടീമുകളെ പ്രഖ്യാപിച്ചു തുടങ്ങി.
23നും 26നും ഇടയിൽ കളിക്കാരുടെ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കുന്പോൾ കുറഞ്ഞത് മൂന്ന് ഗോൾ കീപ്പർമാരുണ്ടായിരിക്കണം. ഫ്രാൻസും ക്രൊയേഷ്യയും തങ്ങളുടെ പടയാളികളെ നിശ്ചയിച്ചു.
ടീമുകൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ സ്ക്വാഡുകളെ പ്രഖ്യാപിക്കാമെങ്കിലും ജൂണ്‍ രണ്ടിന് ഫിഫ സ്ഥിരീകരിക്കുന്നതുവരെ ഒൗദ്യോഗികമായി പരിഗണിക്കില്ല.
ഫ്രാൻസ്
ഗോൾകീപ്പർമാർ: മൈക്ക് മൈഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.
ഡിഫൻഡർമാർ: ലൂക്കാസ് ഡിഗ്നെ, മാലോ ഗസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാറ്റെ, ജൂൾസ് കൗണ്ടെ, വില്യം സലിബ, ദയോത് ഉപമെക്കാനോ, മാക്സൻസ് ലാക്രോയി്സ്, തിയോ ഹെർണാണ്ടസ്.
മിഡ്ഫീൽഡർമാർ: എൻഗോലോ കാന്റെ, മനു കോനെ, അഡ്രിയൻ റാബിയോട്ട്, ഒൗറേലിയൻ ചൗമേനി, വാറൻ സെയർ മറി.
ഫോർവേഡ്സ്: ബ്രാഡ്ലി ബാർകോള, റയാൻ ചെർക്കി, ഉസ്മാന് ഡം
ബെലെ, ഡെസിരെ ഡൗ, കിലിയൻ എംബാപ്പെ, മൈക്കൽ ഒലിസ്, ജീൻ ഫിലിപ്പ് മറ്റെറ്റ, മാർക്കസ് തുറാം, മാഗ്നസ് അക്ലിയോഷെ.
ക്രൊയേഷ്യ
ഗോൾകീപ്പർമാർ: ഡൊമിനിക് ലിവകോവിച്ച്, ഡൊമിനിക് കൊട്ടാർസ്കി, ഐവർ പാണ്ഡൂർ
ഡിഫൻഡർമാർ: ജോസ്കോ ഗ്വാർഡിയോൾ, ഡുജെ അലെറ്റ കാർ, ജോസിപ് സുടാലോ, ജോസിപ് സ്റ്റാനിസിച്ച്, മാരിൻ പോങ്ഗ്രാസിച്ച്, മാർട്ടിൻ എർലിക്, ലൂക്കാ വുസ്കോവിച്ച്
മിഡ്ഫീൽഡർമാർ: ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കോവാസിച്, മരിയോ പസാലിക്, നിക്കോള വ്ലാസിച്, ലൂക്കാ സൂചിച്ച്, മാർട്ടിൻ ബതുറിന, ക്രിസ്റ്റിജൻ ജാക്കിച്ച്, പീറ്റർ സുചിച്ച്, നിക്കോള മോറോ, ടോണി ഫ്രൂക്ക്
ഫോർവേഡുകൾ: ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച്, ആന്റെ ബുഡിമിർ, മാർക്കോ പസാലിച്, പീറ്റർ മൂസ, ഇഗോർ മാറ്റനോവിച്ച്
സ്റ്റാൻഡ്-ബൈ: ലോവ്രോ മേജർ, ഫ്രാഞ്ചോ ഇവാനോവിച്ച്, ഡിയോണ്‍ ഡ്രെന ബെൽജോ, ഇവാൻ സ്മോൾസിച്ച്, കാർലോ ലെറ്റിക്ക, അഡ്രിയാൻ സെഗെഡിക്, ലൂക്കാ സ്റ്റോജ്കോവിച്ച്.
ബെൽജിയം, ദക്ഷിണ കൊറിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, ഹെയ്റ്റി, ഐവറി കോസ്റ്റ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ താരനിരകളെ പ്രഖ്യാപിച്ചു.
Sports
ഫിഫ 2026 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയാണ് ഗ്രൂപ്പ് ജെയിലെ മെയിൻ. ഇറ്റലിക്കും ബ്രസീലിനും പിന്നാലെ കപ്പ് നിലനിർത്തുന്ന രാജ്യമാകുകയാണ് ലക്ഷ്യം. 21-ാം നൂറ്റാണ്ടിൽ ആദ്യമായി ലോകകപ്പിനെത്തുന്ന ഓസ്ട്രിയ, ലോകവേദിയിലെ കന്നിക്കാരായ ജോർദാൻ, രണ്ട് തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൾജീരിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ.
അർജന്റീന
മഹാമാന്ത്രികൻ 105x65 മീറ്റർ ദീർഘചതുരത്തിൽ സൃഷ്ടിക്കുന്ന വിസ്മയം കൺനിറയെ കാണാനുള്ള അവസാന അവസരം. എല്ലാം നേടിയവന്റെ വീരോചിത വിടവാങ്ങൽ. അർജന്റീന എന്നെഴുതുമ്പോൾ എഴുതാതെ എഴുതുന്നത് മെസി എന്നുകൂടിയാണ്. മെസിയുടെ അവസാന രാജ്യാന്തര വേദി എന്ന ഇമോഷണൽ കണക്ഷൻ കൂടി ഈ ലോകകപ്പിനുണ്ട്.
മെസിയാണ് നയിക്കുകയെങ്കിലും അയാളില്ലാതെയും ആൽബിസെലസ്റ്റെ ജയിച്ചുകയറുമെന്ന് അയാളുടെ പേരിൽ തുടങ്ങുന്ന പേരുകാരനായ പരിശീലകൻ കോപ്പയിൽ തെളിയിച്ചിട്ടുണ്ട്. മിന്നും ഫോമിലുള്ള ജൂലിയൻ അൽവരെസ്, ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്ര മാർട്ടിനസ്, അലക്സിസ് മാക് അലിസ്റ്റർ, ഡി പോൾ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും ബൂട്ടു കെട്ടുന്നുണ്ട്.
ലിയണൽ സ്കലോണിയുടെ ടീമിൽ ഡി ബാലയില്ല. മറ്റൊരാളെയാകും അങ്ങ് വടക്കേ അമേരിക്കയിൽ നമ്മൾ തീർച്ചയായും മിസ് ചെയ്യുക, ആൽബിസെലസ്റ്റെയുടെ സഹൃദയത്തിന്റെ വലത്തേ വിംഗിലൂടെ പറന്നുനടന്ന മാലാഖയെ; സാക്ഷാൽ എയ്ഞ്ചൽ ഡി മരിയയെ.
അൾജീരിയ
യോഗ്യതാ റൗണ്ടിലെ പത്തിൽ എട്ട് മത്സരങ്ങളും ജയിച്ചാണ് അൾജീരിയ എത്തുന്നത്. അഞ്ച് തവണ ലോകകപ്പിന് യോഗ്യത നേടി. 2014ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മികച്ച നേട്ടം. മരുഭൂമിയിലെ കുറുക്കന്മാരെന്ന വിളിപ്പേരുള്ള ആഫ്രിക്കൻ ടീമിന്റെ രീതി യൂറോപ്യൻ ശൈലിയിൽ ആക്രമിച്ചു കയറുകയാണ്. വ്ലാദിമിർ പെറ്റ്കോവിച്ചാണ് പരിശീലകൻ. ക്യാപ്റ്റൻ റിയാദ് മഹ്റെസ്, മുഹമ്മദ് അമോറ, റയാൻ ഐത് നൂറി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഓസ്ട്രിയ
റെഡ് ബുൾ ഫുട്ബോളിന്റെ ആശാന്മാരായ ഓസ്ട്രിയ എട്ട് തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 1954ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. 28 വർഷത്തിനു ശേഷമാണ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ എട്ടിൽ ആറ് കളിയും ജയിച്ചു. 18 ഗോളടിച്ചപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. റാൾഫ് റാഗ്നിക്കാണ് പരിശീലകൻ. ക്യാപ്റ്റൻ ഡേവിഡ് അലാബ, മാർകോ അർണോടോവിച്ച്, മാർസൽ സബിറ്റ്സർ, കൊൺറാഡ് ലയ്മർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ജോർദാൻ
2018ൽ ഇന്റർനാഷണൽ ഫ്രെണ്ട്ലിയിൽ ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ച ടീമാണ് ജോർദാൻ. എട്ട് വർഷത്തിനിപ്പുറം ജോർദാൻ ലോകകപ്പിന് ടിക്കറ്റെടുത്തു. 2023 ഏഷ്യൻ കപ്പ് റണ്ണേഴ്സ് അപ്പാണ്. ഫിഫ റാങ്കിംഗിൽ 63ാം സ്ഥാനക്കാരായ ടീം ഏഷ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ ഒമാനെതിരായ 3-0 ജയത്തോടെ ദക്ഷിണ കൊറിയയ്ക്ക് പിന്നിൽ രണ്ടാമതായാണ് കടന്നത്. ഫ്രാൻസിലെ റെൻസിനായി കളിക്കുന്ന മൂസ അൽ തമാരി, ക്രൊയേഷ്യൻ ലീഗിൽ കളിക്കുന്ന ഇബ്രാഹിം സാബ്ര എന്നിവരാണ് അൽ നാഷാമയുടെ ആക്രമണം നയിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽനിന്നും മുന്നേറുകയാണ് ലക്ഷ്യം. ജമാൽ സെലാമിയാണ് പരിശീലകൻ.
Sports
സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പെയും എർലിംഗ് ഹാലൻഡും സാദിയൊ മാനെയും നേർക്കുനേർ വരുന്നതാണ് ഫിഫ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഐയുടെ ഹൈലൈറ്റ്. അതിൽ ഏറ്റവും ശ്രദ്ധേയം ഹാലണ്ടും എംബപ്പെയും തമ്മിലുള്ള പോരാട്ടമാണ്. ഇരുവരും നേർക്കുനേർ വന്ന മത്സരങ്ങളിൽ ഹാലൻഡിനാണ് നേരിയ എഡ്ജെങ്കിലും ലോകകപ്പിൽ കളി മാറും. ഫ്രാൻസും നോർവെയും ആഫ്രിക്കൻ ശക്തരായ സെനഗലും ഏഷ്യൻ പ്രതിനിധികളായ ഇറാക്കും ഉൾപ്പെടുന്ന ഗ്രൂപ്പിലെ കളികളിൽ തീപാറുമെന്നുറപ്പ്.
ഫ്രാൻസ്
മെസിക്കൊരു കപ്പെന്ന സ്ലോഗനിൽ ഖത്തറിൽ എംബപ്പെയുടെ കണ്ണീരിന് ഇമോഷണൽ വാല്യുവുണ്ടായില്ലെന്നത് നേര്. എന്നാൽ, കിലിയനും ഫ്രാൻസും പഴയതൊന്നും മറന്നിട്ടില്ല. കപ്പിൽ കുറഞ്ഞതൊന്നും ദിദിയെ ദേഷാംപ്സും കുട്ടികളും ആഗ്രഹിക്കുന്നില്ല, അർഹിക്കുന്നില്ല. ഈ ലോകകപ്പിലെ എണ്ണംപറഞ്ഞ ടീമിനെയാണ് ഫ്രഞ്ചുകാർ കളത്തിലിറക്കുന്നത്.
ബാലൺ ഡി ഓർ ജേതാവ് ഉസ്മാൻ ഡെംബെലെയും എംബപ്പെയും നയിക്കുന്ന മുന്നേറ്റനിര ലോകത്തിലെ ഏതൊരു പ്രതിരോധനിരയുടെയും പേടിസ്വപ്നമാണ്. ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിങ്ങനെ നീളുന്നു ടീമിന്റെ താര സന്പത്ത്. നിലവിൽ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ലേ ബ്ലൂസ് രണ്ടു വട്ടം (1998, 2018) കിരീടം ചൂടിയിട്ടുണ്ട്. 2006ലും 2022ലും ഫൈനലിസ്റ്റുകളായി.
സെനഗൽ
ആഫ്രിക്കൻ സിംഹങ്ങളായ സെനഗൽ യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെയാണ് മുന്നേറിയത്. 10 മത്സരങ്ങളിൽനിന്ന് 24 ഗോളുകൾ നേടിയ പപെ തിയോവിന്റെ സംഘം മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. നാല് തവണയാണ് ലോകകപ്പിന് യോഗ്യത നേടിയത്. 2002ൽ ക്വാർട്ടറിൽ എത്തിയതാണ് മികച്ച നേട്ടം.
ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയെങ്കിലും ഫൈനലിലെ കൈവിട്ട കളികളുടെ പേരിൽ മൊറോക്കോയ്ക്ക് വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. എന്നാൽ, ലോകഫുട്ബോളിലെ കരുത്തരാണ് സാദിയോ മാനെയുടെ ടീം. ഇലിമാൻ എൻഡിയെ, ജാക്സൺ, ക്യാപ്റ്റൻ കലിദോ കൂലിബാലി, എഡ്വാർഡ് മെൻഡി എന്നിവരാണ് പ്രധാന താരങ്ങൾ.
ഇറാക്ക്
രണ്ടാം തവണയാണ് ഇറാക്ക് ലോകകപ്പിൽ പങ്കെടുക്കുന്നത്. 1986 അരങ്ങേറ്റത്തിൽ ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായാണ് മടങ്ങിയത്. ഇത്തവണ പ്ലേ ഓഫ് കളിച്ചാണ് ടിക്കറ്റെടുത്തത്. പ്രതിരോധമാണ് ഇറാക്കിന്റെ മെയിൻ. ശാരീരിക കരുത്തിൽ എതിരാളികളെ പിടിച്ചുനിർത്താനാവും ഗ്രഹാം ആർണോൾഡിന്റെ കുട്ടികൾ ശ്രമിക്കുക. ക്യാപ്റ്റൻ അയ്മേൻ ഹുസൈൻ, അലി അൽ ഹമാദി, അലി ജാസിം എന്നിവരാണ് പ്രധാനതാരങ്ങൾ.
നോർവെ
കാൽപ്പന്ത് കളത്തിൽ കെട്ടഴിഞ്ഞ കൊടുങ്കാറ്റാണ് എർലിംഗ് ഹാലൻഡ്. ഈ മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ കരുത്തിലാണ് 27 വർഷത്തിനുശേഷം നോർവെ ലോകകപ്പിനെത്തുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ ലോകവേദിയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രണ്ട് തവണ പ്രീ ക്വാർട്ടറിലെത്തിയതാണ് മികച്ച നേട്ടം.
ഇത്തവണ ഇറ്റലി ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് യോഗ്യതാ റൗണ്ടിലെ എല്ലാകളിയും ജയിച്ചാണ് വരുന്നത്. ഹാലൻഡിനെ കൂടാതെ പ്ലേമേക്കർ മാർട്ടിൻ ഒഡെഗാർഡ്, അന്റോണിയോ നുസ, അലക്സാണ്ടർ സോർലോത് തുടങ്ങിയവരും നോർവെ സംഘത്തിന്റെ കരുത്താണ്. സ്റ്റെയ്ൽ സോൾബാകെനാണ് പരിശീലകൻ.
Sports
പാരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ഫ്രഞ്ച് ടീമില്‍ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയ്ക്ക് ഇടമില്ല.
ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്റെ ഗോള്‍കീപ്പര്‍ ലൂകാസ് ഷെവലിയര്‍, ടോട്ടനത്തിന്റെ ഫോര്‍വേഡ് റാന്‍ഡല്‍ കൊളോമുവാനി തുടങ്ങിയവരെയും 26 അംഗ ടീമില്‍ കോച്ച് ദിദിയെ ദേഷാംപ്സ് ഉള്‍പ്പെടുത്തിയില്ല. 2024 യൂറോ പോരാട്ടത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ആന്ത്വാന് ഗ്രീസ്മാനെ ടീമിലേക്കു പരിഗണിച്ചില്ലെന്നതും ശ്രദ്ധേയം.
കളത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുത്തതെന്ന് ദേഷാംപ്സ് പറഞ്ഞു. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ളതാണ് ഫ്രഞ്ച് ടീം. ബ്രാഡ്ലി ബാര്‍കോള, റയാന് ചെര്‍ക്കി, ഉസ്മാന് ഡെംബെലെ, ഡെസിരെ ഡൗ, കിലിയന്‍ എംബപ്പെ, മൈക്കല്‍ ഒലിസ്, മാര്‍ക്കസ് ടുറാം എന്നിങ്ങനെ വമ്പന്‍ ആക്രമണനിരയാണ് ഫ്രാന്‍സിനുള്ളത്.
എന്‍ഗോളൊ കാന്റെ, അഡ്രിഡന് റാബിയോട്ട്, ഔറേലിയന്‍ ചൗമേനി തുടങ്ങിയവരാണ് മധ്യനിരയിലെ താരങ്ങള്‍. തിയോ ഹെര്‍ണാണ്ടസ്, ദയോത് ഉപമെക്കാനോ തുടങ്ങിയവര്‍ പ്രതിരോധത്തിലുണ്ട്.
മൂന്നാം ഫിഫ ലോകകപ്പ് കിരീടം പ്രതീക്ഷിക്കുന്ന ലേ ബ്ലൂസ്, 2026 ടൂര്‍ണമെന്റിലെ ഫേവറിറ്റുകളുമാണ്. 2018ല്‍ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സ്, 2022ല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഗ്രൂപ്പ് ഐയില്‍ നോര്‍വെ, സെനഗല്‍, ഇറാക്ക് ടീമുകള്‍ക്കൊപ്പമാണ് ഫ്രാന്‍സ്. സാദിയൊ മാനെയുടെ സെനഗലിന് എതിരേ ജൂണ്‍ 17നാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം.
Sports
പാരീസ്: ഫുട്ബോൾ ലോകകപ്പിനായുള്ള 26 അംഗ ടീമിനെ ഫ്രാൻസ് പ്രഖ്യാപിച്ചു. കിലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയും ഉൾപ്പെടുന്ന കരുത്തുറ്റ നിരയെയാണ് പരിശീലകൻ ദിദിയർ ദെഷാംപ്സ് കളത്തിലിറക്കുക.
പരിക്ക് അലട്ടുന്നുണ്ടെങ്കിലും എംബാപ്പെ തന്നെയാകും ടീമിനെ നയിക്കുക. ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലീസ്, ഡിസയർ ദൂയി എന്നിവരും ടീമിലുണ്ട്. റയൻ ചെർക്കി, വില്യം സാലിബ എന്നിവരുൾപ്പെടെ ഏഴ് പ്രീമിയർ ലീഗ് താരങ്ങളും ടീമിലിടം പിടിച്ചു.
അതേസമയം റയൽ മാഡ്രിഡ് താരം എഡ്വേർഡോ കാമവിംഗ, ടോട്ടൻഹാമിന്റെ റാൻഡൽ കോളോ മുവാനി എന്നിവരെ ടീമിലുൾപ്പെടുത്തിയില്ല. ജൂൺ 16ന് ന്യൂജേഴ്സിയിൽ സെനഗലിനെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഐയിൽ ഇറാഖ്, നോർവെ എന്നിവരാണ് മറ്റ് എതിരാളികൾ.
ടീം: പ്രതിരോധം: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാട്ടെ, മാക്സെൻസ് ലാക്രോയിക്സ്, ജൂൾസ് കുണ്ട, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ.
മധ്യനിര: എൻഗോളോ കാന്റെ, മനു കോനെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, വാരൻ സെയർ എമറി.
മുന്നേറ്റനിര: മഗ്നസ് അക്ലിയോച്ചെ, ബ്രാഡ്ലി ബാർക്കോള, റയൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, ഡിസയർ ദൂയി, മൈക്കൽ ഒലീസ്, കിലിയൻ എംബാപ്പെ, ജീൻ ഫിലിപ്പ് മാറ്റേറ്റ, മാർക്കസ് തുറാം.
ഗോൾകീപ്പർമാർ: മൈക്ക് മഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.
Sports
യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ, ലാറ്റിനമേരിക്കൻ പവർഹൗസ് ഉറുഗ്വേ, ഖത്തറിൽ സാക്ഷാൽ അർജന്റീനയെ അട്ടിമറിച്ച സൗദി, കന്നിലോകകപ്പിനെത്തുന്ന കേപ് വെർഡെ അങ്ങനെ ഏതുനിലയ്ക്കും റൊമ്പ പ്രമാദമാന ഗ്രൂപ്പാണ് ഫിഫ ലോകകപ്പിലെ എച്ച്.
നിലവിലെ ഫോമിൽ സ്പെയിന് കാര്യമായ വെല്ലുവിളിയുണ്ടാവാനിടയില്ല. എന്നാൽ, സൗദിയും ഉറുഗ്വേയും അട്ടിമറി നടത്താൻ കെൽപ്പുള്ളവരാണെന്നത് ഗ്രൂപ്പിനെ പ്രവചനാതീതമാക്കുന്നു. അഗ്നിപർവതങ്ങളുടെ നാടായ കേപ് വെർഡെയും ബ്ലാസ്റ്റിംഗ് പെർഫോമൻസ് നടത്താൻ ആഗ്രഹിച്ചാണെത്തുന്നത്.
സ്പെയിൻ
ലോകകപ്പിന്റെ ഇത്തവണത്തെ ഫേവറേറ്റുകളാണ് ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ. നിക്കോ-യമാൽ ജോഡി കാളപ്പോരിന്റെ നാട്ടിലേക്ക് കപ്പെത്തിക്കുമെന്നാണ് ആരാധകപ്രതീക്ഷ. ഖത്തറിൽ വൻ പ്രതീക്ഷയുമായെത്തി പ്രീക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ടു പുറത്തായത് ക്ഷീണം ചെയ്തിരുന്നു. എന്നാൽ, യൂറോ, നേഷൻസ് ലീഗ് ചാമ്പന്മാരായാണ് ഇത്തവണയെത്തുന്നത്. സ്പാനിഷ് ലീഗിലെ മിന്നുംതാരങ്ങളായ പ്രതിഭാശാലികളാണ് കരുത്ത്.
ലാമിൻ യമാൽ, നിക്കോ വില്യംസ്, ഫെറാൻ ടോറസ്, റോഡ്രി, പെദ്രി, ഡാനി ഓൾമോ, എറിക് ഗാർസ്യ, പെദ്രോ പൊറോ, സിമോൺ തുടങ്ങി കടലാസിൽ സ്പാനിഷ് ടീം പുപ്പുലികൾ. പരിക്ക് സ്പാനിഷ് ടീമിനെ വലയ്ക്കുന്നുണ്ട്. റയൽ മാഡ്രിഡ് ക്യാപ്റ്റൻ ഡാനി കാർവഹാൾ ലോകകപ്പ് ടീമിൽനിന്നു പുറത്തായി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡർ നിക്കോ വില്യംസും പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പ് നിക്കോ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ കരുതുന്നത്.
സൗദി അറേബ്യ
ഖത്തറിൽ അർജന്റീനയെ അട്ടിമറിച്ചതോടെയാണ് സൗദി ശ്രദ്ധേയരായത്. ഇതുവരെ എട്ട് ലോകകപ്പുകൾക്ക് യോഗ്യത നേടി. 1994ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് ഏറ്റവും മികച്ചപ്രകടനം. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, സാദിയോ മാനെ തുടങ്ങിയ വമ്പൻ താരങ്ങളടങ്ങുന്ന ആഭ്യന്തര ലീഗാണ് സൗദിയുടെ ശക്തി. ദേശീയ ടീമിന്റെ നിലവാരം ഉയർത്താൻ സൗദി ലീഗിനായെന്നാണ് ഫുട്ബോൾ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നത്.
1994നു ശേഷം ഇതുവരെ ഗ്രൂപ്പ് ഘട്ടത്തിൽനിന്നും മുന്നേറാനായിട്ടില്ല. ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കേ കോച്ചിനെ പുറത്താക്കിയതും തിരിച്ചടിയായി. ഫ്രഞ്ച് പരിശീലകൻ ഹെർവ് റിനാർഡിനാണ് ജോലി നഷ്ടമായത്. യൂറിയോസ് ഡോണിസാണ് പുതിയ പരിശീലകൻ. വിംഗർ സലിം അൽ ദസാരിയും സൗദ് അബ്ദുൾഹമീദുമാണ് പ്രധാനതാരങ്ങൾ.
ഉറുഗ്വേ
രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേ മൂന്ന് തവണ അവസാന നാലിലെത്തിയിട്ടുണ്ട്. എന്നാൽ പ്രതാപകാലത്തിന്റെ നിഴലിലാണിപ്പോൾ. ഖത്തറിൽ ക്വാർട്ടറിൽ പുറത്തായി. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്. നവംബറിൽ സൗഹൃദ മത്സരത്തിൽ അമേരിക്കയോട് 5-1ന് പരാജയപ്പെട്ടത് ആശങ്കയാണ്.
അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാനായിട്ടില്ല. റയൽ മാഡ്രിഡ് സെൻട്രൽ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെ, ബാഴ്സലോണ സെന്റർ ബാക്ക് റൊണാൾഡ് അരൗജോ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെ, ഡാർവിൻ നുനെസ് എന്നിവരാണ് പ്രധാന താരങ്ങൾ. അർജന്റീനക്കാരൻ മാർസെലോ ബീൽസയാണ് പരിശീലകൻ.
കേപ് വെർഡെ
ആഫ്രിക്കൻ ടീമിന്റെ കന്നിലോകകപ്പാണ്. ആഫ്രിക്കൻ യോഗ്യത റൗണ്ടിലെ ഗ്രൂപ് ഡിയിൽ കരുത്തരായ കാമറൂണിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയാണ് ഇവർ ലോകകപ്പിന് ടിക്കറ്റെടുത്തത്. ലോകകപ്പിന് യോഗ്യത നേടുന്ന ജനസംഖ്യയിൽ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ്.
യോഗ്യതാ മത്സരങ്ങളിലെ അഞ്ച് ഹോം മാച്ചിലും ബ്ലൂ ഷാർക്സ് ഒരു ഗോളുപോലും വഴങ്ങിയിട്ടില്ല. പെഡ്രോ ലീറ്റാവോ ബ്രിട്ടോയാണ് പരിശീലകൻ. ഗോൾ കീപ്പർ ബ്രൂണോ വരേല, പ്രതിരോധനിരക്കാരായ ലോഗാൻ കോസ്റ്റ, റൊബർട്ടോ ലോപസ്, മുന്നേറ്റത്തിലെ നുനോ ഡ കോസ്റ്റ എന്നിവരാണ് പ്രധാന താരങ്ങൾ.
Kerala
ന്യൂഡൽഹി: കടുത്ത ആശങ്കയിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ. ഫിഫ ലോകകപ്പ് മത്സരത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇനിയും ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനാകുമോയെന്നതിൽ വ്യക്തതയില്ല. സംപ്രേഷണാവകാശം ഇനിയും ആരും ഏറ്റെടുക്കാൻ തയാറാകാത്തതിനാലാണ് ആശങ്ക തുടരുന്നത്.
കോടതിയിൽ
ഇതിനിടെ, ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതു മാത്രമാണ് ഏക ആശ്വാസകരമായ കാര്യം. കോടതി ഇടപെടൽ വഴി ഇന്ത്യയിൽ സംപ്രേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം ഫുട്ബോൾ ആരാധകർ.
ഹർജി സ്വീകരിച്ച ഡൽഹി ഹൈക്കോടതി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയത്.
ദൂരദർശൻ വഴി
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം. 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ, സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്കു ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി. ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Sports
ട്രംപിന്റെ അമേരിക്കയിൽ ഇറാന്റെ കളികൾ, അതാണ് ഗ്രൂപ്പ് ജിയെ ശ്രദ്ധേയമാക്കുന്നത്. ബെൽജിയമാണ് ഗ്രൂപ്പിലെ ശക്തർ. മുഹമ്മദ് സലയുടെ ഈജിപ്തും ന്യൂസിലൻഡുമാണ് മറ്റ് ടീമുകൾ. ബെൽജിയത്തിന് ഈസി വാക്കോവർ പ്രതീക്ഷിക്കാമെങ്കിലും ഇറാനും ഈജിപ്തും ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തും. ഗ്രൂപ്പിലെ ടീമുകളിൽ ഫിഫ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ് ന്യൂസിലൻഡ്.
ഇറാൻ
ഏഷ്യൻ യോഗ്യതാ മത്സരത്തിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ഇതുവരെ ഏഴ് ലോകകപ്പുകൾക്ക് യോഗ്യതനേടി. 2006 മുതൽ തുടർച്ചയായി എഷ്യൻ പ്രതീക്ഷയായി ലോകകപ്പിനുണ്ടെങ്കിലും ഇതുവരെ ഗ്രൂപ്പ് ഘട്ടം കടക്കാനായിട്ടില്ല.
ലോകകപ്പ് വേദിയിൽ യുഎസ്എ, മൊറോക്കോ, വെയിൽസ് തുടങ്ങിയ വന്പന്മാരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നതാണ് എടുത്തുപറയാവുന്ന നേട്ടം. അമിർ ഖലിനോയ്യാണ് പരിശീലകൻ. ഇന്റർ മിലാന്റെ മെഹ്ദി തരേമി (ക്യാപ്റ്റൻ), സമാൻ ഗൊഡോസ് എന്നിവരാണ് പ്രധാനതാരങ്ങൾ.
ബെൽജിയം
ഫിഫ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ടീമാണെങ്കിലും ചുവന്ന ചെകുത്താന്മാർക്ക് ഇതുവരെ ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. ഏഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയിൻ, ലുക്കാക്കു തുടങ്ങിയവരുടെ സുവർണ തലമുറ റഷ്യയിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം.
ഖത്തറിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് നാണക്കേടായി. ഇത്തവണ കപ്പ് തന്നെയാണ് പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റിയുടെ ജെറമി ഡോക്കു, പരിചയസന്പന്നരായ കെവിൻ ഡിബ്രൂയിൻ, റൊമേലു ലൂക്കാക്കു എന്നിവരിലാണ് ബെൽജിയത്തിന്റെ പ്രതീക്ഷകളുടെ ഭാരമത്രയും. മാഞ്ചസ്റ്റർ സിറ്റിക്കായി മിന്നും പ്രകടനമാണ് ഡോക്കു കാഴ്ചവയ്ക്കുന്നത്. എന്നാൽ, ലുക്കാക്കു പരിക്കിന്റെ പിടിയിലാണ്. റൂഡി ഗാർസിയയാണ് പരിശീലകൻ.
ഈജിപ്ത്
മൂന്ന് തവണ ലോകകപ്പിന് യോഗ്യത നേടിയെങ്കിലും ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. രണ്ട് കളികളിൽ സമനില നേടാനായതാണ് പ്രധാന നേട്ടം. കഴിഞ്ഞ തവണ പരിക്കിന്റെ നിഴലിലായിരുന്ന മുഹമ്മദ് സല ഇത്തവണ പഴയ ഫോമിന്റെ അടുത്തെങ്ങുമില്ലെന്നതാണ് ഫറവോസിന്റെ ആധി. എന്നാൽ, മാർച്ചിൽ നടന്ന ഫ്രണ്ട്ലിയിൽ സ്പെയ്നിനെ സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സലയും സംഘവും എത്തുന്നത്. ഹോസം ഹസനാണ് പരിശീലകൻ.
ന്യൂസിലൻഡ്
മൂന്നാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽനിന്നും ഇതുവരെ മുന്നേറാനായിട്ടില്ല. ഫിഫ റാങ്കിംഗിൽ 85-ാം സ്ഥാനത്തുള്ള ഓൾവൈറ്റ്സ് ഇത്തവണ മികച്ചപോരാട്ടം നടത്താനുറച്ചാണ്.
നോട്ടിംഗ്ഹാം ഫോറസ്റ്റ് താരമായ ക്യാപ്റ്റൻ ക്രിസ് വുഡാണ് പ്രധാനതാരം. അദ്ദേഹം പരിക്കിന്റെ പിടിയിലായത് വെള്ളക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡാരൻ ബേസ്ലിയാണ് പരിശീലകൻ.
Sports
ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്.
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Sports
റിയൊ: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ പുരുഷ ടീമിന്റെ പ്രാഥമിക പട്ടികയില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇടംനേടി.
പരിക്കിനെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി ദേശീയ ടീമിനു പുറത്തായിരുന്നു 34കാരനായ നെയ്മര്‍. ബ്രസീലിനായി രാജ്യാന്തര ഫുട്ബോളില്‍ കൂടുതല്‍ ഗോളിനുടമയാണ് (79) താരം. 2023ല്‍ ആണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സിയില്‍ ഇറങ്ങിയത്.
2026 ലോകകപ്പിനുള്ള 55 കളിക്കാരുടെ പട്ടികയിലാണ് നെയ്മറിനെ ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി ഉള്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയം. നെയ്മറിനൊപ്പം വെറ്ററന്‍ ഡിഫെന്‍ഡറായ തിയാഗൊ സില്‍വയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഫോര്‍വേഡായ എസ്റ്റേവൊയെയും ഉള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയം. ഏപ്രില്‍ 18ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരത്തില്‍ 19കാരനായ എസ്റ്റേവൊയ്ക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം താരം ഇതുവരെ കളത്തില്‍ എത്തിയിട്ടില്ല.
കാസെമിറൊ, ഫാബിഞ്ഞൊ, ഡാനിലൊ, വിനീഷ്യസ്, റാഫീഞ്ഞ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ലൂകാസ് പക്വെറ്റ, ആന്റണി, എന്‍ഡ്രിക്, മാര്‍ക്കീഞ്ഞോസ്, അലിസണ്, ബെന്റോ തുടങ്ങിയവരെല്ലാം പ്രാഥമിക ടീം ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹെയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ആദ്യ മത്സരം.
Sports
ബുവേനോസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള അര്‍ജന്റൈന്‍ ടീമിന്റെ പ്രാഥമിക സംഘത്തെ കോച്ച് ലിയോണല്‍ സ്കലോനി പ്രഖ്യാപിച്ചു.
55 അംഗ പ്രാഥമിക ടീമില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയുടെ താരം പൗലൊ ഡിബാലയെ ഉള്‍പ്പെടുത്തിയില്ല. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കമുള്ള വന്‍ സംഘമാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കുള്ളത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂണിയറിനെ വംശീയമായി അധിക്ഷേപിച്ച് ആറു മത്സര വിലക്ക് നേരിടുന്ന ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിയെയും സ്കലോനി 55 അംഗ ടീമില്‍ ഉള്‍പ്പെടുത്തി.
ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന. ജൂണ്‍ 17ന് അള്‍ജീരിയയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
Sports
വാന്‍കൂവര്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്തതിനിടെ, കാനഡയിലെ വാന്‍കൂവറില്‍ ചൊവ്വാഴ്ച നടന്ന ഫിഫ പ്രത്യേക യോഗത്തില്‍ ഇറാന് പ്രതിനിധികള്‍ പങ്കെടുത്തില്ല.
വീസ പ്രശ്നത്തിന്റെ പേരിലാണ് ഇറാന് പ്രതിനിധികള്‍ എത്താതിരുന്നതെന്ന് ദ അത് ലറ്റിക് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച നടക്കുന്ന ഫിഫ കോണ്‍ഗ്രസിലും ഇറാന് പ്രതിനിധികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത്.
Sports
വാന്‍കൂവര്‍: മഞ്ഞക്കാര്‍ഡ് കണ്ട് കളിക്കാര്‍ക്കു മത്സരം നഷ്ടപ്പെടുന്ന നിയമത്തിലും ഫിഫ 2026 ലോകകപ്പില്‍ ഇളവുവരുത്തി.
അടുപ്പിച്ച് രണ്ട് മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കാണുന്ന കളിക്കാര്‍ മൂന്നാം മത്സരത്തില്‍ പുറത്തിരിക്കണം എന്നതായിരുന്നു കഴിഞ്ഞ ലോകകപ്പ് വരെയുള്ള നിയമം.
എന്നാല്‍, ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്കുശേഷം കളിക്കാരുടെ ഒരു മഞ്ഞക്കാര്‍ഡ് റദ്ദാക്കും. അതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് പുതിയ തുടക്കം കുറിക്കാം.
റൗണ്ട് ഓഫ് 32, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഘട്ടങ്ങളിലും ഓരോ മഞ്ഞക്കാര്‍ഡ് കാന്‍സല്‍ ചെയ്യും.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ സൂപ്പര്‍ താരം നെയ്മറിനു മുന്നില്‍ രണ്ടു മാസം ശേഷിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കാര്‍ലൊ ആന്‍സിലോട്ടി.
ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സി അണിഞ്ഞത്.
ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് 2026 ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം.
Sports
മിലാന്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് ഇറ്റാലിയന്‍ ദേശീയ പുരുഷ ടീമിനു യോഗ്യത നേടാന്‍ സാധിക്കാതെവന്നതോടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ജെന്നാരോ ഗട്ടുസോ പുറത്തേക്കെന്നു സൂചന.
യുവേഫ യൂറോപ്യന്‍ പ്ലേ ഓഫ് പാത്ത് എ ഫൈനലില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിനയോട് 4-1നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെയാണ് ഇറ്റലി പുറത്തായത്.
ഇറ്റലിയില്ലാത്ത തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണ് (2018, 2022, 2026) ഇത്തവണത്തേത്. ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ഒരു ടീം ഇതാദ്യമായാണ് തുടര്‍ച്ചയായി മൂന്ന് എഡിഷനില്‍ യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തിരിക്കുന്നത്. 1934, 1938, 1982, 2006 എഡിഷനുകളിലായിരുന്നു അസൂറികളുടെ ഫിഫ ലോകകപ്പ് കിരീട നേട്ടം.
ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കഴിഞ്ഞ എഡിഷനുകളില്‍ 32 ആയിരുന്നു. എന്നാല്‍, 2026ല്‍ അത് 48 ആക്കി. അതോടെ വിവിധ കോണ്ഫെഡറേഷനുകളില്നിന്നുള്ള പ്രാതിനിധ്യം വര്‍ധിച്ചു. 13 ആയിരുന്ന യൂറോപ്പിന്റെ പ്രാതിനിധ്യം ഇത്തവണ 16ല്‍ എത്തി. എന്നിട്ടും ഇറ്റലിക്കു യോഗ്യത നേടാന്‍ സാധിച്ചില്ല.
2025 ജൂണിലാണ് ഗട്ടുസോ അസൂറി ടീമിന്റെ മാനേജരായത്. ഗട്ടുസോയുടെ ശിക്ഷണത്തില്‍ എട്ട് മത്സരങ്ങള്‍ കളിച്ചതില്‍ ആറിലും ഇറ്റലി ജയം നേടി.
Sports
മേരിലാന്‍ഡ് (യുഎസ്എ): ഫിഫ ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം.
കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനെ 1-2നു കീഴടക്കിയ ഫ്രാന്‍സ്, കൊളംബിയയെ 1-3നു മറികടന്നു. ഡെസിരെ ഡൗവിന്റെ (29, 56) ഇരട്ടഗോളാണ് ഫ്രാന്‍സിനു ജയമൊരുക്കിയത്.
മാര്‍കസ് ടുറാമിന്റെ (41) വകയായിരുന്നു മറ്റൊരു ഗോള്‍. ജാമിന്റണ്‍ കാമ്പസ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടി.
ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ന്യൂസിലന്‍ഡിന് അപൂര്‍വനേട്ടം. ലാറ്റിനമേരിക്കന്‍ ടീമായ ചിലിയെ 1-4ന് ന്യൂസിലന്‍ഡ് തകര്‍ത്തു. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരേ ന്യൂസിലന്‍ഡിന്റെ ആദ്യ ജയമാണ്.
Sports
സെനിക്ക: 2026 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇറ്റലി ഉണ്ടാകുമോ എന്നതിന്റെ ഉത്തരം ഇന്ന്.
യൂറോപ്യന്‍ യോഗ്യതാ പ്ലേ ഓഫ് പാത്ത് എ ഫൈനലില്‍ ഇറ്റലി ഇന്ന് അര്‍ധരാത്രി 12.15ന് ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ നേരിടും. ജയിക്കുന്ന ടീമിനു 2026 ലോകകപ്പ് യോഗ്യത ലഭിക്കും. കഴിഞ്ഞ രണ്ട് (2018, 2022) ഫിഫ ലോകകപ്പിലും ഇറ്റലിക്കു യോഗ്യത ലഭിച്ചിരുന്നില്ല.
ഇന്നു നടക്കുന്ന മറ്റ് മൂന്നു ഫൈനലുകളിലായി (പാത്ത് ബി, സി, ഡി) സ്വീഡന് പോളണ്ടിനെയും കൊസോവൊ തുര്‍ക്കിയെയും ചെക് റിപ്പബ്ലിക്ക് ഡെന്മാര്ക്കിനെയും നേരിടും.
പ്ലേ ഓഫ് ഫൈനലുകളില്‍ ജയിക്കുന്ന നാല് ടീമിനും ലോകകപ്പ് ടിക്കറ്റ് ലഭിക്കുന്നതോടെ യൂറോപ്യന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകും.
Sports
മിലാന്: 2014നുശേഷം ഒരു ഫിഫ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി കളത്തില്‍.
2018, 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങളില്‍ യോഗ്യത നേടാന്‍ സാധിക്കാതിരുന്ന ഇറ്റലിക്ക്, 2026ലും നേരിട്ടു ടിക്കറ്റ് ലഭിച്ചില്ല. യൂറോപ്യന്‍ പ്ലേ ഓഫിലൂടെ വേണം ഇറ്റലിക്ക് ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്‍.
ഇന്നു രാത്രി 10.30 മുതല്‍ യൂറോപ്യന്‍ യോഗ്യതാ പ്ലേ ഓഫ് സെമി പോരാട്ടങ്ങള്‍ അരങ്ങേറും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് പ്ലേ ഓഫ് സെമിയില്‍ ഇറ്റലിയുടെ എതിരാളികള്‍.
ഇതില്‍ ജയിച്ചാല്‍ ഫൈനല്‍. വെയ്ല്‍സ് x ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന പ്ലേ ഓഫ് സെമി ജേതാക്കളുമായാണ് ഫൈനല്‍. ഈ ഫൈനലില്‍ ജയിക്കുന്ന ടീമിനാണ് ലോകകപ്പ് യോഗ്യത ലഭിക്കുക.
ഇന്നാരംഭിക്കുന്ന യൂറോപ്യന്‍ പ്ലേ ഓഫ് ഘട്ടത്തില്‍ നാല് പാത്തുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. നാല് പാത്തിലെയും ഫൈനല്‍ ജേതാക്കള്‍ക്കാണ് ലോകകപ്പ് യോഗ്യത.
ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ്. 16 ടീമുകളാണ് യൂറോപ്പില്‍നിന്ന് ലോകകപ്പിനെത്തുന്നത്. ഇതില്‍ 12 ടീമുകള്‍ ഇതിനോടകം യോഗ്യത നേടി. ശേഷിക്കുന്ന നാല് സ്പോട്ടുകള്ക്കായാണ് പ്ലേ ഓഫ് നടക്കുന്നത്.
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ജര്‍മനിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഇറ്റലി. ഇരുടീമും നാലു തവണ വീതം ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായി.
1934, 1938, 1982, 2006 എഡിഷനുകളിലായിരുന്നു ഇറ്റലി ലോകകപ്പുയര്‍ത്തിയത്. എന്നാല്‍, 1958ല്‍ ആയിരുന്നു ഇറ്റലിക്ക് ആദ്യമായി യോഗ്യത ലഭിക്കാതിരുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടരെ രണ്ട് ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതിരുന്നതിന്റെ നാണക്കേടും അസൂറികള്ക്കുണ്ട്.
ഇറ്റലിക്കൊപ്പം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ട്, അര്‍ദ ഗുലറിന്റെ തുര്‍ക്കി ടീമുകളും പ്ലേ ഓഫ് സെമി പോരാട്ട രംഗത്തുണ്ട്.
Sports
ബ്രസീലിയ: ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് ഗോള്‍ കീപ്പര്‍ ആലിസണ് ബെക്കര്‍ പുറത്ത്.
ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്ക് എതിരേയാണ് ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍. മാര്‍ച്ച് 27നാണ് ബ്രസീല്‍ x ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടം.
ഏപ്രില്‍ ഒന്നിന് കാനറികള്‍ ക്രൊയേഷ്യയെ നേരിടും. ഫിറ്റ്നസ് ഇല്ലാത്ത പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം നെയ്മറിനെ ഉള്‍പ്പെടുത്താതെയാണ് ബ്രസീല്‍ ടീമിനെ കോച്ച് കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിച്ചത്.
പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിയുടെ മത്സരങ്ങളില്‍നിന്നും ആലിസണിനെ ഒഴിവാക്കിയിരുന്നു. ആലിസണിനു പകരമായി കോറിന്ത്യന്‍സിന്റെ ഹ്യൂഹൊ സോസ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെട്ടു.
Sports
എഡിന്‍ബര്‍ഗ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ബാങ്ക് അവധി പ്രഖ്യാപിച്ച് സ്കോട്ട്ലന്‍ഡ്.
28 വര്‍ഷത്തിനുശേഷം ഫിഫ ലോകകപ്പ് കളിക്കുന്നതിന്റെ സന്തോഷ സൂചകമായാണ് ഈ അവധി പ്രഖ്യാപനം. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഡെന്മാര്ക്കിനെ 2-4നു കീഴടക്കി സ്കോട്ട്ലന്‍ഡ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.
1998 എഡിഷനിലാണ് സ്കോട്ട്ലന്‍ഡ് ഇതിനു മുമ്പ് ലോകകപ്പ് ഫുട്ബോൾ വേദിയിലെത്തിയത്.
ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, മൊറോക്കൊ, ഹെയ്തി ടീമുകള്‍ക്കൊപ്പമാണ് സ്കോട്ട്ലന്‍ഡ്. ജൂണ്‍ 15ന് (ഇന്ത്യന്‍ സമയം ജൂണ്‍ 14 രാവിലെ 6.30) ഹെയ്തിക്കെതിരേയാണ് ലോകകപ്പില്‍ സ്കോട്ട്ലന്‍ഡിന്റെ ആദ്യ മത്സരം.
Sports
ന്യൂഡൽഹി: ഫിഫ ഫുട്ബോൾ ലോകകപ്പ് 2026നു ആറ് മാസം ശേഷിക്കേ ലോക പര്യടനത്തിന്റെ ഭാഗമായി ട്രോഫി ഇന്ത്യയിലെത്തി.
മൂന്നു ദിവസത്തെ പര്യടനത്തിൽ രണ്ടു ദിവസം ന്യൂഡൽഹിയിലും അവസാന ദിവസം അസമിലെ ഗുവാഹത്തിയിലും ട്രോഫി പ്രദർശിപ്പിക്കും. 12 വർഷത്തിനു ശേഷമാണ് ഫിഫ ലോകകപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി ഇന്ത്യയിൽ എത്തുന്നത്.
ന്യൂഡൽഹിയിൽ എത്തിച്ച ട്രോഫി കായികമന്ത്രി മൻസുഖ് മാണ്ഡവ്യയും മുൻ ബ്രസീലിയൻ താരം ഗിൽബർട്ടോ ഡിസിൽവയും ചേർന്ന് അനാവരണം ചെയ്തു. 150 ദിവസം നീണ്ടുനിൽക്കുന്ന ട്രോഫി ടൂറിന്റെ ഭാഗമായി ഫിഫയിൽ അംഗമായ 30 രാജ്യങ്ങളിൽ ലോകകപ്പ് പ്രദർശിപ്പിക്കും.
Sports
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.
ഗ്രൂപ്പ് സി
ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.
ഗ്രൂപ്പ് കെ
പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
Sports
വാഷിംഗ്ടണ്‍: പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
കഴിഞ്ഞ രാത്രി 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിർണയ നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ് 2026ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുക.
Sports
ദോഹ: ഫിഫ അണ്ടര്‍ 17 പുരുഷ ഫുട്ബോള്‍ കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്.
32-ാം മിനിറ്റില്‍ അനീസിയൊ കബ്രാലായിരുന്നു പറങ്കിപ്പടയുടെ ജയം കുറിച്ച ഗോള്‍ നേടിയത്.
ചരിത്രത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഫിഫ ലോകകപ്പ് സ്വന്തമാക്കുന്നത്. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഡബിള്‍ നേട്ടത്തിലുമെത്തി.
Sports
ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന് ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്കിയ 70, 80, 90 കിഡ്സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.
സമീപ ചരിത്രം
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്ബോള്‍ സീസണ് മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.
Sports
മിലാൻ: 2014നുശേഷം ഇതുവരെ ഇറ്റലിക്കു ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. 2018, 2022 എഡിഷനുകളില്‍ നേരിട്ടും പ്ലേ ഓഫിലൂടെയും യോഗ്യത നേടാന്‍ ഇറ്റലിക്കു കഴിഞ്ഞില്ലെന്നതും ചരിത്രം. നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത നേടില്ലേ എന്നതാണ് അറിയേണ്ടത്.
യുവേഫ യൂറോപ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഐയില്‍ നോര്‍വെയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇറ്റലിക്കാര്‍ പ്ലേ ഓഫ് ജയിച്ചാല്‍ മാത്രമേ 2026 ലോകകപ്പില്‍ കളിക്കൂ.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകളാണ് ഇതുവരെ യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത ഉറപ്പാക്കിയത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കൾക്കാണ് നേരിട്ട് ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്.
Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
Sports
ഡബ്ലിന്‍/പാരീസ്/ലണ്ടന്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിന് ഇന്നു കിക്കോഫ്. 2026 ലോകകപ്പിലേക്കു നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ ചിത്രം ഇന്നാരംഭിക്കുന്ന നവംബര്‍ ഫിഫ രാജ്യാന്തര വിന്‍ഡോയിലൂടെ വ്യക്തമാകും. പിന്നീടുള്ളത് പ്ലേ ഓഫ് വഴിയുള്ള അവസാന ടിക്കറ്റുകള്‍ മാത്രം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയായതോടെ കാല്‍പ്പന്ത് ആരാധകര്‍ കണ്ണെറിയുന്നത് യൂറോപ്പിലേക്ക്.
യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ പൂര്‍ണ ചിത്രം ഈ മാസം 19നു പൂര്‍ണമാകും. യൂറോപ്പില്‍നിന്ന് ഇതുവരെ ഇംഗ്ലണ്ട് മാത്രമാണ് 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത സ്വന്തമാക്കിയത്.ചരിത്രത്തില്‍ ആദ്യമായി 48 ടീം പങ്കെടുക്കുന്ന ലോകകപ്പ് എന്ന വിശേഷമാണ് 2026നുള്ളത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ആതിഥേയരുള്‍പ്പെടെ ഇതുവരെ 28 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്; ശേഷിക്കുന്നത് 20 ടിക്കറ്റുകള്‍.
യൂറോപ്പില്‍ തീപ്പൊരി
യൂറോപ്പില്‍നിന്നുള്ള യോഗ്യതയ്ക്കായി നോര്‍വെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് നോര്‍വെയുടെ മത്സരം. എസ്റ്റോണിയയാണ് എതിരാളികള്‍. അര്‍ധരാത്രി പിന്നിടുമ്പോള്‍ (1.15 am) ഫ്രാന്‍സ് യുക്രെയ്നെയും പോര്‍ച്ചുഗല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെയും നേരിടും. ഇറ്റലിയാണ് യോഗ്യതയ്ക്കായി പോരാട്ടരംഗത്തുള്ള മറ്റൊരു ടീം. മോള്‍ഡോവയെ നേരിടുന്ന ഇറ്റലിക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതേസമയം, പ്ലേ ഓഫ് ടിക്കറ്റ് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
പോര്‍ച്ചുഗല്‍, നോര്‍വെ, സ്പെയിന്...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എവേ പോരാട്ടത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ നേരിടും. ജയിച്ചാല്‍ റൊണാള്‍ഡോയും സംഘവും മറ്റു ടീമുകളുടെ മത്സരഫലം കാത്തുനില്‍ക്കാതെ 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കും. ഗ്രൂപ്പ് എഫില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ ഹംഗറി x അര്‍മേനിയ മത്സരം സമനിലയില്‍ കലാശിച്ചാലും പോര്‍ച്ചുഗലിനു യോഗ്യത ലഭിക്കും.
ഗ്രൂപ്പ് ഐയില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഇറങ്ങുന്നതും ലോകകപ്പ് ടിക്കറ്റിലേക്ക് ഒരു ജയമെന്ന അവസ്ഥയിലാണ്. എസ്റ്റോണിയയെ തോല്‍പ്പിച്ചാല്‍ മറ്റുള്ള ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ നോര്‍വെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കും. 1998നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനുള്ള തയാറെടുപ്പിലാണ് നോര്‍വെ.
ഗ്രൂപ്പ് ഡിയില്‍ യുക്രെയ്നെ ഈ രാത്രിയില്‍ നേരിടുന്ന ഫ്രാന്‍സിനും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റുണ്ട്. സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ ടീമുകള്‍ക്കും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റ് കാത്തിരിക്കുന്നു.
Sports
ഫിലഡൽഫിയ (യുഎസ്എ): അർജന്റീനയിൽ നിന്നുള്ള റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്റർ മിലാൻ ഗ്രൂപ്പ് ഇ ചാന്പ്യൻമാരായി ഫിഫ ക്ലബ് ലോകകപ്പ് 2025 പ്രീക്വാർട്ടറിൽ കടന്നു. മത്സരത്തിൽ അവസാന 18 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയാണ് ഇന്റർ മിലാൻ റിവർ പ്ലേറ്റിനെ 2-0ന് പരാജയപ്പെടുത്തിയത്. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. തോൽവിയോടെ റിവർപ്ലേറ്റ് പുറത്തായി.
ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട പുറത്തായതോടെ റിവർ പത്ത് പേരായി ചുരുങ്ങിയത് തിരിച്ചടിയായി. അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന റിവർപ്ലേറ്റ് വല ഇതോടെ ഇന്റർമിയാമി കുലുക്കി.
മറ്റൊരു മത്സരത്തിൽ റോസ് ബൗളിൽ ഉറാവ റെഡ് ഡയമണ്ട്സിനെ 4-0ന് തകർത്ത് മോണ്ടെറി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആദ്യ പകുതിയിലെ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയ മോണ്ടെറി ആകെ നാലു ഗോളുകൾ നേടിയാണ് തകർപ്പൻ ജയം കുറിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉൽസാൻ എച്ച്ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. 36-ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിന്റെ നിർണായക ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മാമെലോഡി സണ്ഡൗണ്സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു.
ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെക്സിക്കൻ ക്ലബ്ബായ മോണ്ടെറി രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് മുന്നേറി.