Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കേശവാനന്ദ ഭാരതി കേസ്: വിധിയും ജാഗ്രതയും
Monday, April 24, 2023 11:57 PM IST
ഇന്ത്യയിലെ മതേതര ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന സ്വതന്ത്ര മനുഷ്യർ ഭരണഘടനയെന്ന നിലപാടുതറയിൽ നിന്നാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോരാട്ടങ്ങൾ നടത്തുന്നതും.
ഭരണഘടനയുടെ അടിസ്ഥാനഘടന തകർക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ട് അന്‍പതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേശവാനന്ദ ഭാരതിയും കേരള സർക്കാരും തമ്മിലുള്ള കേസിലാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സുപ്രധാന ഭരണഘടനാ വിധിയുണ്ടായത്. പാർലമെന്റിനു ഭരണഘടനാ ഭേദഗതിയാവാം പക്ഷേ, ഭരണഘടനയുടെ അടിത്തറയെ തൊട്ടുകൂടാ എന്നാണ് വിധിയുടെ കാതൽ.
അതേസമയം, ഭരണഘടനയുടെ ഈ അടിസ്ഥാനഘടനയെക്കുറിച്ച് വിധിയിൽ കൃത്യമായ നിർവചനം ഇല്ലാത്തത്, ഏതുവിധേനയും വ്യാഖ്യാനിക്കാനുള്ള പഴുതു നൽകുന്നെന്നു നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അധികാരത്തിന്റെ ഭൂരിപക്ഷബലം ഉപയോഗിച്ച് കോടതിക്കുമേൽ പാർലമെന്റിന്റെ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ സർക്കാരിന്റെ, അധീശത്വം സ്ഥാപിക്കാനുള്ള തീവ്രമായ ആഗ്രഹം കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവർ ആവർത്തിച്ച് പ്രകടിപ്പിക്കുന്ന കാലത്ത്, കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ ഭാവിയിൽ ആശങ്കയുണ്ടാകുന്നതു സ്വാഭാവികം.
1969ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരേ കാസർഗോട്ടെ എടനീർ മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദ ഭാരതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കമായിരുന്നു അടിസ്ഥാനമെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തക്കുറിച്ചുള്ള പരിശോധനയിലേക്കും കേസ് മുന്നേറി. പാർലമെന്റാണോ ഭരണഘടനയാണോ പ്രധാനം എന്ന വിധത്തിലുള്ള കേസ് ആദ്യത്തേതായിരുന്നില്ല. 1967ൽ ഗോലക് നാഥും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിലും ഇതേ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. കേശവാനന്ദ ഭാരതി കേസിലെന്നപോലെ ഗോലക്നാഥ് കേസും ഭൂമിയുടെ ഉടമസ്ഥാവകാശം മൗലികമാണോയെന്നത് അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് 30 ഏക്കറായി നിജപ്പെടുത്തുന്നതാണ് ഗോലക്നാഥ് ചാറ്റർജി ചോദ്യം ചെയ്തത്.
ആ കേസ് ഭരണഘടനയുടെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള വിധിയായി മാറി. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഭേദഗതിക്കു വിധേയമല്ലെന്നു വിധിക്കുകയും ചെയ്തു. ഇതിന്റെ പുനഃപരിശോധനകൂടി നടത്തിയ കേശവാനന്ദ ഭാരതി കേസിൽ 1973 ഏപ്രിൽ 24ന് പതിമൂന്നംഗ ഭരണഘടനാ ബെഞ്ച് ആറിനെതിരേ ഏഴ് ഭൂരിപക്ഷത്തിനാണ് വിധി പറഞ്ഞത്. പാർലമെന്റിനു ഭരണഘടനാ ഭേദഗതിയാവാമെങ്കിലും അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്നായിരുന്നു വിധി. പക്ഷേ, മതനിരപേക്ഷതയും ഫെഡറലിസവും അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നു പറയുന്നുണ്ടെങ്കിലും ഈ അടിസ്ഥാന ഘടനയ്ക്ക് കൃത്യമായ നിർവചനം നൽകാതിരുന്നത് അപൂർണതയായി നിലനിൽക്കുകയാണ്.
ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന് അധികാരം നൽകുന്നത് ഭരണഘടനയുടെ 368-ാം അനുഛേദമാണ്. ഇതിൽ പക്ഷേ, പാർലമെന്റിന്റെ അധികാരത്തിനു പരിധി പറയുന്നില്ല. അതിന്റെ നിയമ വിശകലനമാണ് ഗോലക്നാഥ് കേസിലും കേശവാനന്ദ ഭാരതി കേസിലും വേണ്ടിവന്നതെന്നു പറയാം. കേശവാനന്ദ ഭാരതി കേസിൽ കോട്ടയം അതിരന്പുഴ സ്വദേശി ജസ്റ്റിസ് കെ.കെ. മാത്യു ഉൾപ്പെടെയുള്ള 13 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് എസ്.എം. സിക്രിയായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരും സുപ്രീംകോടതിയും തങ്ങളുടെ അപ്രമാദിത്വത്തെക്കുറിച്ച് വ്യാഖ്യാനങ്ങൾ നൽകിയിരുന്ന കാലത്താണ് കേശവാനന്ദ ഭാരതി കേസിൽ വിധിയുണ്ടായത്. ആ കേസിലെ വിധി മാറ്റണമെങ്കിൽ 15 അംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധന നടത്തണം. ഇനിയൊരു കേന്ദ്രസർക്കാരിന് അത് അസാധ്യമാകണമെന്നില്ല.
34 ജഡ്ജിമാരുള്ള ഇപ്പോഴത്തെ സുപ്രീംകോടതിയിൽ അത്തരമൊരു ബെഞ്ചിലേക്കു പുനഃപരിശോധനയെത്തുന്നതും അതിന്റെ ഭൂരിപക്ഷത്തെ സർക്കാരിനു നിയന്ത്രിക്കാനാവുന്നതുമൊന്നും തള്ളിക്കളയാനാവില്ല. കേശവാനന്ദ ഭാരതി കേസിൽ പുനഃപരിശോധന നടത്താനുള്ള ശ്രമം ഇന്ദിരാഗാന്ധി നടത്തിയെങ്കിലും വിജയിച്ചില്ല. പക്ഷേ, അതൊന്നുമില്ലാതെയും ഭരണഘടനാനുസൃതമുള്ള പൗരന്റെ മൗലികാവകാശങ്ങളെ അട്ടിമറിക്കാമെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ തെളിയിച്ചു. അതേ അപകടസാധ്യത പൂർവാധികം കരുത്താർജിച്ചിട്ടുണ്ടെന്നുതന്നെ കരുതേണ്ടിവരും ചില മന്ത്രിമാരുൾപ്പെടെ സർക്കാരിന്റെ ഭാഗമായിട്ടുള്ളവരുടെ പ്രതികരണങ്ങൾ കേട്ടാൽ.
ഇന്ത്യയിലെ മതേതര ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന സ്വതന്ത്ര മനുഷ്യർ ഭരണഘടനയെന്ന നിലപാടുതറയിൽ നിന്നാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോരാട്ടങ്ങൾ നടത്തുന്നതും. ഭരണഘടനയുടെ അടിത്തറയ്ക്ക് കാലാനുസൃതമായി നടത്തിയ ബലപ്പെടുത്തലാണ് കേശവാനന്ദ ഭാരതി വിധിയിലൂടെ 13 അംഗ ഭരണഘടനാ ബഞ്ച് നടത്തിയത്. 50 വർഷമായിട്ടും അതിനെ പൂർണമായി അട്ടിമറിക്കാൻ ഭരണാധികാരികൾക്കു സാധിച്ചിട്ടില്ല. അതിനർഥം ഒരിക്കലും സാധിക്കില്ലെന്നല്ല. ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികൾക്കെതിരേ ഇന്ത്യൻ ജനത ഇതുവരെ നടത്തിയ ജനാധിപത്യ പോരാട്ടങ്ങൾ തുടരുന്ന കാലത്തോളം അതു സാധിക്കില്ലെന്നാണ്.
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
Latest News
അരിക്കൊമ്പനെ മയക്കുവെടിവച്ചു; ആനയെ വെള്ളിമലയിലേക്ക് മാറ്റുന്നു
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
Latest News
അരിക്കൊമ്പനെ മയക്കുവെടിവച്ചു; ആനയെ വെള്ളിമലയിലേക്ക് മാറ്റുന്നു
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top