Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
റേഷൻ വിതരണം ഇങ്ങനെ മതിയോ?
Tuesday, May 2, 2023 11:17 PM IST
സാങ്കേതിക വിദ്യകൾ ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ റേഷൻ വിതരണം പോലുള്ള ഒരു അവശ്യ വിതരണ സംവിധാനം ഇങ്ങനെ തുടരെ കുഴപ്പത്തിലാകുന്നത് ഒട്ടും ആശാസ്യമല്ല. അടിയന്തരമായി ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടണം. സെർവറിന്റെ ശേഷി കൂട്ടണമെങ്കിൽ അത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം.
കേരളത്തിലെ റേഷൻ വിതരണം ഈ രീതിയിൽ മുന്നോട്ടുപോയാൽ മതിയോ? കഴിഞ്ഞ കുറേക്കാലമായി റേഷൻ വിതരണരംഗത്ത് താളപ്പിഴകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യത്തുതന്നെ സാമാന്യം ഭേദപ്പെട്ട രീതിയിൽ മുന്നോട്ടുപോയിരുന്ന റേഷൻ വിതരണ സംവിധാനമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇ പോസ് യന്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഏതാനും മാസങ്ങളായി റേഷൻ വിതരണം താറുമാറാക്കിയിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൈസേഷനുമൊക്കെ വരുന്പോൾ ഏതൊരു സംവിധാനത്തിന്റെയും പ്രവർത്തനം കൂടുതൽ ലളിതവത്കരിക്കപ്പെടുകയും സുഗമമാവുകയും ചെയ്യുന്നതാണ് അനുഭവം. എന്നാൽ, റേഷൻ വിതരണസംവിധാനം ആധുനിക സാങ്കേതികവിദ്യയിലേക്കു മാറിയതോടെ ആകെ കുഴഞ്ഞുമറിഞ്ഞു എന്നതാണ് കേരളത്തിലെ അനുഭവം.
റേഷൻ വിതരണം സന്പൂർണമായി ഇ-പോസ് മെഷീൻ വഴിയാക്കി ദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയമായ മുന്നേറ്റമാണ് കേരളം കാഴ്ചവച്ചത്. സാധാരണ റേഷൻ കാർഡിൽ പതിക്കുന്നതിനു പകരം റേഷൻ വാങ്ങാനെത്തുന്ന കുടുംബാംഗത്തിന്റെ വിരൽ ഇ-പോസ് മെഷീനിൽ വച്ചു ബയോമെട്രിക്സ് സംവിധാനം വഴി ആളെ തിരിച്ചറിയുകയും അർഹമായ റേഷൻ വിഹിതം നൽകുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഇത്. റേഷൻകട നടത്തിപ്പുകാരിൽ ചിലരെങ്കിലും പല രീതിയിൽ നടത്തിവന്നിരുന്ന മറിച്ചുവില്പനയും തട്ടിപ്പുമൊക്കെ ഒരു പരിധിവരെ തടയാൻ ഈ സംവിധാനത്തിനു കഴിയുമായിരുന്നു. റേഷൻ വാങ്ങിയാൽ ഉടനെ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണിലേക്കു സന്ദേശം ലഭിക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമായിരുന്നു. ഒരു വ്യക്തിക്ക് അർഹതപ്പെട്ട റേഷൻ അയാൾക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കാനും ഈ പരിഷ്കാരങ്ങൾ സഹായിച്ചു. ആർക്കും ഏതു റേഷൻ കടയിൽനിന്നും അർഹതപ്പെട്ട റേഷൻ വിഹിതം വാങ്ങാൻ കഴിയുമെന്നതും ഏറെപ്പേർക്ക് സഹായകമായി. ഇങ്ങനെ പൊതുവിതരണരംഗത്തു വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന പദ്ധതികളാണ് നടപ്പിൽ വരുത്തിയതെങ്കിലും അതിനു വേണ്ടത്ര സാങ്കേതിക പിൻബലവും സംവിധാനങ്ങളും ഒരുക്കുന്നതിൽ വീഴ്ച വന്നുവോയെന്നാണ് റേഷൻ വിതരണരംഗത്തെ തുടർച്ചയായ താളപ്പിഴകൾ കാണുന്പോൾ തോന്നുന്നത്.
കുറേക്കാലമായി തുടരുന്ന സാങ്കേതിക പ്രശ്നങ്ങൾ അതിന്റെ ഏറ്റവും രൂക്ഷമായ സ്ഥിതിയിലേക്കു മാറിയതാണ് കഴിഞ്ഞ ആഴ്ചകളിൽ കണ്ടത്. റേഷൻ കടകൾ തുറന്നിരുന്നെങ്കിലും സെർവർ തകരാറിനെത്തുടർന്നു ഇ-പോസ് മെഷീനുകൾ പ്രവർത്തിക്കാതാവുകയും ആർക്കും റേഷൻ വിഹിതം വാങ്ങാൻ കഴിയാതെ വരികയുമായിരുന്നു. കേരളത്തിൽ ദിവസവും നാലു മുതൽ അഞ്ചു ലക്ഷം ഇടപാടുകൾ വരെയാണ് റേഷൻ കടകൾ വഴി നടക്കാറുള്ളത്. കഴിഞ്ഞ ആഴ്ചയിൽ സാങ്കേതിക പ്രശ്നം മൂലം ഇത് ഒരു ലക്ഷത്തിനു താഴേക്കു പോയി. ഏപ്രിൽ തീരാൻ നാലു ദിവസം ശേഷിക്കെ 93.53 ലക്ഷം കാർഡ് ഉടമകളിൽ 42.36 ലക്ഷം പേർക്കു മാത്രമാണ് റേഷൻ വാങ്ങാൻ കഴിഞ്ഞത്. ഇതോടെ ഏപ്രിലിലെ റേഷൻ വിതരണം മേയ് അഞ്ചു വരെ നീട്ടേണ്ടിവന്നു.
ഇതിനും മാസങ്ങൾക്കു മുന്പു മുതൽ സെർവറിന്റെ ശേഷിക്കുറവും സാങ്കേതിക പ്രശ്നങ്ങളും റേഷൻ വിതരണത്തിന്റെ താളം തെറ്റിച്ചുതുടങ്ങിയിരുന്നു. ഇതോടെ പല ദിവസങ്ങളിലും റേഷൻ വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ഏഴു ജില്ലകൾക്കു വീതം രാവിലെയും ഉച്ചയ്ക്കുമായി സമയം നിശ്ചയിച്ചു. ചില ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിട്ടു. ഇതു റേഷൻ കടക്കാരെയും കാർഡ് ഉടമകളെയും ഒരുപോലെ വലച്ചു. സമയമാറ്റവും മറ്റുമറിയാതെ നിരവധിപ്പേരാണ് ദൂരെസ്ഥലങ്ങളിൽനിന്നു പോലും റേഷൻ കടകളിൽ എത്തിയിട്ട് സാധനങ്ങൾ വാങ്ങാനാവാതെ മടങ്ങിയത്. റേഷൻ ലഭിക്കാതെ വരുന്പോഴുള്ള കാർഡുടമകളുടെ രോഷം പലപ്പോഴും ഏറ്റുവാങ്ങേണ്ടിവരുന്നത് റേഷൻകട നടത്തിപ്പുകാണ്. പ്രശ്നം രൂക്ഷമായതോടെയാണ് ഏപ്രിൽ 25ന് റേഷൻ കട ഉടമകൾ കടകൾ അടച്ചിട്ടു സമരം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സെർവർ പ്രശ്നം പരിഹരിക്കാൻ സർക്കാർതന്നെ രണ്ടു ദിവസത്തേക്കു കടകൾക്ക് അവധി നൽകി.
സാങ്കേതികവിദ്യകൾ ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ റേഷൻ വിതരണം പോലുള്ള ഒരു അവശ്യവിതരണ സംവിധാനം ഇങ്ങനെ തുടരെ കുഴപ്പത്തിലാകുന്നത് ഒട്ടും ആശാസ്യമല്ല. അടിയന്തരമായി ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടണം. സെർവറിന്റെ ശേഷി കൂട്ടണമെങ്കിൽ അത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം. എത്രകാലം ഇങ്ങനെ സാങ്കേതിക പ്രശ്നങ്ങളെ കുറ്റം പറഞ്ഞു മുന്നോട്ടുപോകാൻ കഴിയും? ഇതു പരിഹരിക്കപ്പെട്ടില്ലെങ്കിൽ നമ്മൾ കൊട്ടിഘോഷിക്കുന്ന ഡിജിറ്റൈസേഷനും കംപ്യൂട്ടർവത്കരണത്തിനുമൊന്നും യാതൊരു അർഥവുമില്ലാതെ വരും. ജനങ്ങൾക്കു പ്രയോജനം ചെയ്യുന്നില്ലെങ്കിൽ ഏതൊരു സാങ്കേതികവിദ്യക്കും ചവറ്റുകുട്ടയിലാണ് ഇടം.
ടൂറിസം വളരാൻ ഇതൊന്നും പോരാ
കറുത്ത പൂന്തോട്ടത്തിലെ വംശഹത്യാ ഭീതി
മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
കഠിനമാകരുത് കാനഡ
മറക്കരുത്, മായ്ക്കരുത് മതേതരത്വം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
ടൂറിസം വളരാൻ ഇതൊന്നും പോരാ
കറുത്ത പൂന്തോട്ടത്തിലെ വംശഹത്യാ ഭീതി
മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
കഠിനമാകരുത് കാനഡ
മറക്കരുത്, മായ്ക്കരുത് മതേതരത്വം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
Latest News
അന്വേഷണത്തിന് മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹമെന്ന് ചെന്നിത്തല
കരുവന്നൂർ ബാങ്കിലെ ആധാരങ്ങൾ ഇഡിയുടെ പക്കൽ; പണം ഉറപ്പായും തിരികെ ലഭിക്കുമെന്ന് മന്ത്രി വാസവൻ
എം.എസ്. സ്വാമിനാഥന് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയം; മണിപ്പൂരിൽ പ്രമുഖ സിനിമാതാരം ബിജെപി വിട്ടു
കൊല്ലത്ത് വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു
Latest News
അന്വേഷണത്തിന് മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹമെന്ന് ചെന്നിത്തല
കരുവന്നൂർ ബാങ്കിലെ ആധാരങ്ങൾ ഇഡിയുടെ പക്കൽ; പണം ഉറപ്പായും തിരികെ ലഭിക്കുമെന്ന് മന്ത്രി വാസവൻ
എം.എസ്. സ്വാമിനാഥന് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയം; മണിപ്പൂരിൽ പ്രമുഖ സിനിമാതാരം ബിജെപി വിട്ടു
കൊല്ലത്ത് വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top