കരടികൾ പെരുകി: വെടിവച്ചുകൊന്ന് മാംസം വിൽക്കാൻ സ്ലൊവാക്യ
Thursday, May 29, 2025 1:36 AM IST
ബ്രാറ്റിസ്ലാവ: മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെ വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സർക്കാർ തീരുമാനം.
കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 ബ്രൗൺ കരടികളിൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
എന്നാൽ, വെടിവച്ചു കൊല്ലുന്ന കരടികളുടെ ജഡം മറവു ചെയ്യണോ അതോ മാംസം പൊതുജനത്തിനു നൽകണോയെന്ന കാര്യം തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. സർക്കാർ തീരുമാനപ്രകാരം നിയമപരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അടുത്തയാഴ്ച മുതൽ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകൾക്ക് കരടിമാംസം വില്പനയ്ക്കു വയ്ക്കാം.
വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരുന്നു കരടികളെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചയുടൻ പ്രധാനമന്ത്രി റോബർട്ട് ഫികോ പറഞ്ഞത്.യൂറോപ്യൻ യൂണിയൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന വന്യമൃഗമാണു ബ്രൗൺ കരടികൾ.
കാട്ടുപന്നികൾ പെരുകുകയും ഇവ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്, ഹംഗറി, ഫ്രാൻസ് തുടങ്ങി മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇവയുടെ നിശ്ചിത ശതമാനത്തിനെ വെടിവച്ചുകൊന്ന് പെരുകുന്നത് നിയന്ത്രിക്കുന്നുണ്ട്.
ബ്രാറ്റിസ്ലാവ: മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെ വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സർക്കാർ തീരുമാനം. കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 ബ്രൗൺ കരടികളിൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
എന്നാൽ, വെടിവച്ചു കൊല്ലുന്ന കരടികളുടെ ജഡം മറവു ചെയ്യണോ അതോ മാംസം പൊതുജനത്തിനു നൽകണോയെന്ന കാര്യം തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. സർക്കാർ തീരുമാനപ്രകാരം നിയമപരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അടുത്തയാഴ്ച മുതൽ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകൾക്ക് കരടിമാംസം വില്പനയ്ക്കു വയ്ക്കാം.
വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരുന്നു കരടികളെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചയുടൻ പ്രധാനമന്ത്രി റോബർട്ട് ഫികോ പറഞ്ഞത്.
യൂറോപ്യൻ യൂണിയൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന വന്യമൃഗമാണു ബ്രൗൺ കരടികൾ.
കാട്ടുപന്നികൾ പെരുകുകയും ഇവ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്, ഹംഗറി, ഫ്രാൻസ് തുടങ്ങി മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇവയുടെ നിശ്ചിത ശതമാനത്തിനെ വെടിവച്ചുകൊന്ന് പെരുകുന്നത് നിയന്ത്രിക്കുന്നുണ്ട്.