തിരുവനന്തപുരം: അധ്യാപക പുനർനിയമനം ക്രമപ്പെടുത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും വിജിലൻസ് പിടിയിൽ.

സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് സെക്‌ഷൻ ഓഫീസറും തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ മൂതല സ്വദേശിയുമായ സുരേഷ് ബാബുവിനെയാണ് വിജിലൻസ് ഇന്നലെ പള്ളിക്കൽ മൂതലയിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കോട്ടയം ജില്ലയിലെ മൂന്ന് എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് നൽകാനായി 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇടനിലക്കാരനായ കോഴിക്കോട് വടകര സ്വദേശിയും വടകര കെഎൽഎൽപി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന കെ.പി. വിജയനെ ജൂൺ ഏഴിന് വിജിലൻസ് പിടികൂടിയിരുന്നു.


സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് സെക്‌ഷൻ ഓഫീസറായ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇടനിലക്കാരനായ വിജയൻ പരാതിക്കാരനിൽ നിന്നും 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അന്വേഷണത്തിൽ വെളിവായിരുന്നു.

പരാതിക്കാരനെ സുരേഷ് ബാബു തൈക്കാടുള്ള ക്വാർട്ടേഴ്സിനു സമീപം വിളിച്ച് വരുത്തി അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്‍റെ പകർപ്പ് നൽകിയശേഷം കൈക്കൂലി തുക ഏജന്‍റിനെ ഏൽപ്പിക്കുന്നതിന് നിർദേശിച്ചിരുന്നു. ഈ കേസിലാണ് അറസ്റ്റ്.