ന്യൂഡൽഹി: ബിജെപിക്കെതിരേ രൂപംകൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി രൂപീകരിച്ച സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കില്ല. തീരുമാനങ്ങളെടുക്കാൻ മുന്നണിയിൽ നേതാക്കൾ ഉണ്ടാകുന്പോൾ അതിനുള്ളിൽ മറ്റൊരു സംഘടനാ സംവിധാനം വേണ്ടതില്ലെന്നാണ് ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ തീരുമാനം.

സെപ്റ്റംബർ ഒന്നിനുരൂപീകരിച്ച 14 അംഗ ഏകോപന സമിതിയിലേക്ക് സിപിഎം മാത്രമാണ് പ്രതിനിധിയുടെ പേര് നൽകാതിരുന്നത്. കാന്പയിൻ കമ്മിറ്റി, മീഡിയ കമ്മിറ്റി തുടങ്ങിയവയിലേക്ക് സിപിഎം പ്രതിനിധികളുടെ പേരുകൾ നേരത്തേ നൽകിയിരുന്നു.


അതേസമയം, ഇന്ത്യ മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരു വിഭാഗത്തെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നതിനും വേണ്ടി പ്രവർത്തിക്കാൻ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.

ബിജെപിക്കെതിരേ രാജ്യവ്യാപമായി ജനങ്ങളെ സംഘടിപ്പിച്ച് പൊതുപരിപാടികൾ നടത്തണമെന്ന പട്നയിലും മുംബൈയിലും ബംഗളൂരുവിലും നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിന് പൊളിറ്റ് ബ്യുറോ അംഗീകാരം നൽകി.