വിളയോടി - വണ്ടിത്താവളം പാത നവീകരിക്കണമെന്ന് ആവശ്യം
Saturday, April 20, 2024 1:32 AM IST
ചിറ്റൂർ: വിളയോടി - വണ്ടിത്താവളം പാതയിൽ ഹെയർപിൻ വളവുകളിൽ വാഹന യാത്രികർക്ക് കാഴ്ച മറവായ പാഴ്ചെടികൾ ശുചീകരിക്കണമെന്ന് ആവശ്യം. അഞ്ചിൽ കൂടുതൽ എൽ ആകൃതിയിലുള്ള വളവുകളാണുള്ളത്. മുന്പ് ഈ സ്ഥലങ്ങളിൽ നടന്ന വാഹന അപകടങ്ങളിൽ പത്തിൽ കൂടുതൽ ജീവനുകൾ പൊലിഞ്ഞ അപകടങ്ങളും നടന്നിട്ടുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലും പാഴ്ചെടികൾ വളർന്ന് പന്തലിച്ച് നിൽക്കുന്നത് വാഹന സഞ്ചാരം ദുഷ്ക്കരമാക്കി.

താലൂക്കിലെ മിക്ക റോഡുകളും കോടികൾ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. വണ്ടിത്താവളം - വിളയോടി പാതയിൽ 15 ൽ കൂടുതൽ ബസുകളും നൂറുകണക്കിനു ഇതര വാഹനങ്ങളും പതിവു സഞ്ചാരമുണ്ട്. റോഡ് വീതികൂട്ടി നവീകരിക്കണമെന്ന വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. രണ്ടര വർഷം മുൻപ് ചിറ്റൂർ ശോകനാശിനി പുഴപ്പാലം മുതൽ വണ്ടിത്താവളം വരെ ആറു കിലോമീറ്റർ റോഡ് നവീകരണത്തിന് തീരുമാനിച്ച് രണ്ട് തവണ സർവേയും പൂർത്തിയാക്കിയിരുന്നു ഉടൻ നവീകരണം നടത്തുമെന്ന് അധികൃതർ അറിയിക്കാറുണ്ടെങ്കിലും ഇതിനുള്ള പ്രാഥമിക നടപടികൾ പോലും ഉണ്ടാകാത്തതിൽ പ്രതിഷേധം കൂടിവരികയാണ്. വിളയോടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മറ്റുജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി പേർ വാഹനങ്ങളിൽ എത്താറുണ്ട്.

റോഡിലെ അപകടവളവുകളിലെത്തി പെട്ടെന്ന് വാഹനങ്ങൾ നിർത്തേണ്ടി വരുന്നത് അപകട സാധ്യത കൂടിവരികയാണ്. റോഡ് വക്കത്തെ പാഴ്ചെടികളിൽ തമ്പടിച്ചിരിക്കുന്ന പന്നിക്കൂട്ടങ്ങളെ ഭയന്ന് ചിറ്റൂരിലേക്ക് അമ്പാട്ടുപാളയം, മേട്ടുപാളയം വഴിയാണ് യാത്രക്കാരുടെ സഞ്ചാരം.